സഹായ വിതരണ കേന്ദ്രത്തിലേക്ക് പോവുകയായിരുന്ന നാല് പാലസ്തീനികളെ വെടിവെച്ചു കൊന്നു

സഹായ വിതരണ കേന്ദ്രത്തിലേക്ക് പോവുകയായിരുന്ന നാല് പാലസ്തീനികളെ വെടിവെച്ചു കൊന്നു


ഗാസ: തെക്കന്‍ ഗാസ മുനമ്പിലെ സഹായ വിതരണ കേന്ദ്രത്തിലേക്ക് പോകുകയായിരുന്ന പാലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ സൈന്യം വെടിവയ്പ് നടത്തി. നാല് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പാലസ്തീന്‍ പാരാമെഡിക്കുകള്‍ അറിയിച്ചു. 

ഇസ്രായേല്‍ പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ നടത്തുന്ന സ്ഥലങ്ങള്‍ക്ക് സമീപത്താണ് സംഭവം. 

തെക്കന്‍ ഗാസയില്‍ സൈന്യം വെടിയുതിര്‍ത്തെങ്കിലും സൈനികര്‍ക്ക് നേരെ നീങ്ങുകയും അവര്‍ക്ക് ഭീഷണിയാണെന്ന് കരുതുകയും ചെയ്ത ഒരു സംഘത്തിന് നേരെ മുന്നറിയിപ്പ് വെടിയുതിര്‍ത്തതായി ഇസ്രായേല്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.

ഞായറാഴ്ച പുലര്‍ച്ചെ വെടിയുതിര്‍ത്ത ആളുകള്‍ക്ക് നേരെ മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഇസ്രായേല്‍ സൈനിക പ്രസ്താവനയില്‍ പറയുന്നു. സജീവ സൈനിക മേഖലയായി കണക്കാക്കപ്പെട്ടിരുന്ന പ്രദേശം വിട്ടുപോകാന്‍ അവര്‍ക്ക് വാക്കാല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായും പറയുന്നു. 

രാവിലെ ആറിനും വൈകിട്ട് ആറിനും ഇടയില്‍ മാത്രമേ ആളുകള്‍ ജിഎച്ച്എഫ് വിതരണ കേന്ദ്രങ്ങളിലേക്ക് പോകാവൂ എന്നും മറ്റു സമയങ്ങളില്‍ സൈനികരുടേതാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 104 പേരെങ്കിലും കൊല്ലപ്പെട്ടതായി പാലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ തെക്കന്‍ ഗാസയ്ക്കും മധ്യ ഗാസയ്ക്കും സമീപത്തുള്ള അഞ്ച് സഹായ കേന്ദ്രങ്ങളും ഉള്‍പ്പെടുന്നു. 104 പേരും എങ്ങനെ കൊല്ലപ്പെട്ടുവെന്നോ കൃത്യമായി എവിടെ വച്ചാണെന്നോ വ്യക്തമാക്കിയിട്ടില്ല.

അഞ്ച് കുട്ടികള്‍ക്കുള്ള ഭക്ഷണം ശേഖരിക്കാന്‍ റാഫയിലെ ഒരു വിതരണ സ്ഥലത്തേക്ക് എത്താന്‍ ശ്രമിക്കുന്നതിനിടെ തന്റെ ഭര്‍ത്താവ് ഖാലിദിന് (36) തലയ്ക്ക് വെടിയേറ്റതായി സനാ ദോഗ്മ പറഞ്ഞു.

പുതിയ സഹായ വിതരണ കേന്ദ്രങ്ങള്‍ 'മരണക്കെണികളായി' മാറിയെന്നും ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട ഏജന്‍സികള്‍ വഴി സഹായം വിതരണം ചെയ്യണമെന്നും ഹമാസ് നയിക്കുന്ന പാലസ്തീന്‍ വിഭാഗങ്ങള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഇസ്രായേലിന്റെ ഉപരോധത്തിലുള്ള ഗാസയിലേക്കുള്ള പരമ്പരാഗത ദുരിതാശ്വാസ ഏജന്‍സികളുടെ ഡെലിവറികള്‍ പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് പറയുന്നുണ്ട്. എന്നാല്‍ ഒരു ഇസ്രായേലി സംരംഭത്തിന്റെ കീഴില്‍ സഹായം നല്‍കുന്ന ജിഎച്ച്എഫ് ഞായറാഴ്ച തെക്കന്‍, മധ്യ ഗാസയിലെ മൂന്ന് സ്ഥലങ്ങളിലായി 1.15 ദശലക്ഷം ഭക്ഷണം വിതരണം ചെയ്തു.