പാസ് വേഡും ടു സ്റ്റെപ്പ് ഓതന്റിക്കേഷൻ മെതേഡും ഉപയോഗിച്ച് ജിമെയിൽ അക്കൗണ്ടുകൾ സൈൻ ഇൻ ചെയ്യുന്ന പഴയ രീതി അപ്‌ഗ്രേഡ് ചെയ്യാൻ നിർദേശവുമായി ഗൂഗ്ൾ. ഹാക്കിങ് സാധ്യത മുന്നിൽ കണ്ടാണ് മുന്നറിയിപ്പ്. ഗൂഗ്ൾ റിപ്പോർട്ട് പ്രകാരം എ.ഐ ഉപയോഗിച്ചുള്ള സൈബർ കുറ്റ കൃത്യങ്ങളിൽ നിന്ന് 61 ശതമാനം ഉപയോക്താക്കളാണ് ഭീഷണി നേരിടുന്നത്.
പാസ് വേഡുകൾ ഫിഷിങ് വഴി ചോരുന്നുവെന്ന് ഗൂഗ്ൾ പറയുന്നു. അതു കൊണ്ടു തന്നെ അവ ഓട്ടോമേറ്റിക്കായി സുരക്ഷിതമാക്കുന്ന ടൂളുകൾ ഉപയോഗിക്കണമെന്ന് കമ്പനി മുന്നറിയിപ്പ് നൽകുന്നു. ജിമെയിൽ ലോഗിൻ ചെയ്യുന്നതിന് ഉപയോഗിക്കുന്ന ടൂ സ്‌റ്റെപ്പ് വെരിഫിക്കേഷൻ, പാസ് വേഡ് രീതികളെകാൾ സുരക്ഷിതം ഫിംഗർ പ്രിന്റ് റിക്കഗനിഷൻ, ഫേഷ്യൽ സ്‌കാൻ, പാറ്റേൺ ലോക്കുകൾ എന്നിവയാണ് കമ്പനി നിർദേശിക്കുന്നത്.
പാസ് വേർഡും റ്റു സ്റ്റെപ് വെരിഫിക്കേഷനും സുരക്ഷിതമല്ലെന്ന് ഗൂഗ്ൾ; ജി മെയിൽ ഹാക്ക് ചെയ്യപ്പെടാൻ സാധ്യത
