ഗാസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തലും ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാറും ഹമാസ് അംഗീകരിച്ചു.

ഗാസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തലും ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാറും ഹമാസ് അംഗീകരിച്ചു.


ദോഹ(ഖത്തര്‍):  ഗാസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദേശവും ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാറും ഹമാസ് അംഗീകരിച്ചു. യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തീവ്രവാദികളും ഇസ്രായേലും തമ്മിലുള്ള യുഎസ് പിന്തുണയുള്ള ചര്‍ച്ചകള്‍ക്ക് ഇത് ഉടന്‍ തുടക്കമിടുമെന്ന് ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കുന്ന അറബ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇസ്രായേല്‍ തടവിലാക്കിയിരിക്കുന്ന കൂടുതല്‍ പലസ്തീന്‍ തടവുകാര്‍ക്ക് പകരം 10 ജീവനുള്ള ബന്ദികളെ കൈമാറണമെന്ന് കൂടി ആവശ്യപ്പെടുന്നതാണ് അമേരിക്കയുടെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഈജിപ്തില്‍ നിന്നും ഖത്തറില്‍ നിന്നുമുള്ള മധ്യസ്ഥരും ചേര്‍ന്ന് അവതരിപ്പിച്ച പുതിയ കരാറിലെ നിബന്ധനയെന്ന് അറബ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മധ്യസ്ഥര്‍ക്ക് മറുപടി അനുകൂല മറുപടി നല്‍കിയെന്നും 'ഈ ചട്ടക്കൂട് നടപ്പിലാക്കുന്നതിനുള്ള സംവിധാനത്തെക്കുറിച്ച് ഉടന്‍ ഒരു റൗണ്ട് ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ പൂര്‍ണ്ണമായും തയ്യാറാണെന്നും  വെള്ളിയാഴ്ച വൈകി ഹമാസ് അറിയിച്ചു.

ഏതെങ്കിലും കരാര്‍ ഒപ്പിടുന്നതിന് മുമ്പ് ഇരുപക്ഷവും നിരവധി വിശദാംശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെങ്കിലും, അടിസ്ഥാന നിബന്ധനകളോടുള്ള ഹമാസിന്റെ അനുകൂല നിലപാട് മൂന്ന് മാസത്തിലധികമായി നീണ്ടുനില്‍ക്കുന്ന കനത്ത ഇസ്രായേലി സൈനിക നടപടിയും ഭക്ഷണം ഉള്‍പ്പെടെയുള്ള മാനുഷിക വിതരണങ്ങളുടെ വെട്ടിക്കുറയ്ക്കലും ഇല്ലാതാകുമെന്ന പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.
ഏതൊരു കരാറും ഒടുവില്‍ യുദ്ധം അവസാനിപ്പിക്കുന്നതിലേക്ക് നയിക്കണമെന്ന ഹമാസിന്റെ ആവശ്യം ഇസ്രായേല്‍ തള്ളിയതിനെ തുടര്‍ന്ന്  ഇസ്രായേലും ഹമാസും തമ്മിലുള്ള ചര്‍ച്ചകള്‍ മാസങ്ങളായി സ്തംഭിച്ചിരിക്കുകയാണ്.
ഇറാന്റെ ആണവ പദ്ധതിയെയും സൈനിക നേതൃത്വത്തെയും ഇസ്രായേല്‍ ഏകപക്ഷീയമായി ആക്രമിച്ചതും പ്രസിഡന്റ് ട്രംപിന്റെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെയും തുടര്‍ന്നാണ് മധ്യസ്ഥരുടെ ശ്രദ്ധ പലസ്തീന്‍ സംഘര്‍ഷത്തിലേക്കും വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലേക്കും തിരിഞ്ഞത്.