മിസ് തായ്‌ലാന്‍ഡ് ഓപല്‍ സുചത ലോക സുന്ദരി

മിസ് തായ്‌ലാന്‍ഡ് ഓപല്‍ സുചത ലോക സുന്ദരി


ഹൈദരാബാദ്:  72ാമത് ലോക സുന്ദരിപ്പട്ടം സ്വന്തമാക്കി മിസ് തായ്‌ലന്‍ഡ് ഓപല്‍ സുചത ചുങ്സ്രി. ഹൈദരാബാദിലെ ഹൈടെക്‌സ് എക്‌സിബിഷന്‍ സെന്ററില്‍ നടന്ന ഫിനാലെ ചടങ്ങില്‍ 2024ലെ മിസ് വേള്‍ഡ് ക്രിസ്റ്റീന ഫിസ്‌കോവ അവരെ കിരീടമണിയിച്ചു. മത്സരത്തില്‍ മിസ് എത്യോപ്യ ഹസത് ദെറജ് ആദ്യ റണ്ണര്‍ അപ്പായി. മിസ് പോളണ്ട് മജ ക്ലദ്ജ മൂന്നാം സ്ഥാനത്തും മിസ് മാര്‍ട്ടിനിക് ഓര്‍ലി ജോചിം നാലാം സ്ഥാനത്തും എത്തി.

തായ്‌ലന്‍ഡിലെ ഫുക്കറ്റില്‍ വളര്‍ന്ന ഒപാല്‍ സുചത ചുവാങ്സ്രി ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വിദ്യാര്‍ഥിയും മോഡലുമാണ്. അവര്‍ സ്തനാര്‍ബുദ അവബോധനത്തിന്റെ ശക്തയായ വക്താവാണ്. 16 വയസുള്ളപ്പോള്‍ അവര്‍ സ്തനത്തില്‍ ഒരു മുഴ കണ്ടെത്തി, അത് ദോഷകരമല്ലെങ്കിലും, തായ്‌ലന്‍ഡില്‍ സ്തനാര്‍ബുദത്തെക്കുറിച്ചും നേരത്തെയുള്ള കണ്ടെത്തലിനെക്കുറിച്ചും അവബോധം വളര്‍ത്താന്‍ അവളെ അത് പ്രേരിപ്പിക്കുകയായിരുന്നു. മെക്‌സിക്കോ സിറ്റിയില്‍ നടന്ന അന്താരാഷ്ട്ര മിസ് യൂണിവേഴ്‌സ് 2024 മത്സരത്തില്‍ തായ്‌ലന്‍ഡിനെ പ്രതിനിധീകരിച്ച് ഓപല്‍ മൂന്നാം റണ്ണറപ്പായി ഫിനിഷ് ചെയ്തിരുന്നു.

ഈ വര്‍ഷം മെയ് ഏഴിന് ആരംഭിച്ച മിസ് വേള്‍ഡ് മത്സരത്തില്‍ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളായി 108 പേരാണ് മത്സരിച്ചത്. മിസ് വേള്‍ഡ് മത്സരത്തില്‍ ടോപ്പ് 40 വിഭാഗത്തില്‍ അതിവേ?ഗം ഇടം നേടിയ 18 മത്സരാര്‍ഥികളില്‍ ഒരാളായ ഇന്ത്യയില്‍ നിന്നുള്ള നന്ദിനി ഗുപ്തയ്ക്ക് അവസാന എട്ടില്‍ ഇടംപിടിക്കാനായില്ല.

ജാക്വലിന്‍ ഫെര്‍ണാണ്ടസിന്റെയും ഇഷാന്‍ ഖട്ടറിന്റെയും പ്രകടനങ്ങള്‍ക്കും മിസ് വേള്‍ഡ് വേദി സാക്ഷിയായി. മുന്‍ ലോകസുന്ദരി മാനുഷി ചില്ലര്‍, അഭിനേതാക്കളായ റാണ ദഗ്ഗുബതി, നമ്രത ശിരോദ്കര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, നടന്‍ ചിരഞ്ജീവി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.