ഐ.സി.സി. വാറണ്ടില്‍ ഫിലിപ്പീന്‍സ് മുന്‍ പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടെര്‍ട്ടെയെ അറസ്റ്റുചെയ്തു

ഐ.സി.സി. വാറണ്ടില്‍  ഫിലിപ്പീന്‍സ് മുന്‍ പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടെര്‍ട്ടെയെ അറസ്റ്റുചെയ്തു


മനില: മയക്കുമരുന്നിനെതിരായ യുദ്ധത്തില്‍ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ ആരോപിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് ഫിലിപ്പീന്‍സിന്റെ മുന്‍ പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടെര്‍ട്ടെ ചൊവ്വാഴ്ച മനിലയില്‍ അറസ്റ്റിലായി. പതിനായിരക്കണക്കിന് ഫിലിപ്പിനോകളെ വധശിക്ഷയ്ക്ക് വിധേയരാക്കിയ കുറ്റമാണ് റോഡ്രിഗോ ഡ്യൂട്ടെര്‍ട്ടെയ്‌ക്കെതിരെ ആരോപിക്കപ്പെടുന്നതെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.
.

ഹോങ്കോങ്ങിലേക്കുള്ള ഒരു യാത്രയില്‍ നിന്ന് മടങ്ങിയെത്തിയ അദ്ദേഹത്തെ മനിലയിലെ വിമാനത്താവളത്തില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തതെന്ന് ഫിലിപ്പീന്‍സ് സര്‍ക്കാര്‍ അറിയിച്ചു.

2022 ല്‍ പ്രസിഡന്റുപദം ഒഴിഞ്ഞ 79 കാരനായ മിസ്റ്റര്‍ ഡ്യൂട്ടെര്‍ട്ടെ, ഫിലിപ്പീന്‍സിലെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയക്കാരില്‍ ഒരാളായി ഇപ്പോഴും നിലനില്‍ക്കുന്ന ഒരു ജനപ്രിയ തീപ്പൊരിനേതാവാണ്. അദ്ദേഹത്തിനെതിരെ നിരവധി ആരോപണങ്ങള്‍ ഉണ്ടായിരുന്നിട്ടും അവയെയെല്ലാം ധീരമായി പ്രതിരോധിച്ചാണ് അദ്ദേഹം നിലനില്‍ക്കുന്നത്. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ചുരുക്കം ചിലരെ മാത്രമേ ശിക്ഷിച്ചിട്ടുള്ളൂ.