വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ റുവാണ്ടയും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോണ്‍ഗോയും തമ്മില്‍ സമാധാന കരാറില്‍ ഒപ്പുവച്ചു. വ്യാഴാഴ്ച (ഡിസംബര്‍ 4) വൈറ്റ് ഹൗസിലാണ് റുവാണ്ട പ്രസിഡന്റ് പോള്‍ കഗാമെയും കോണ്‍ഗോ പ്രസിഡന്റ് ഫെലിക്‌സ് ഷിസെകേദിയും ട്രംപിനൊപ്പം കരാറില്‍ ഒപ്പിട്ടത്.
കരാറിനെ 'വലിയ അത്ഭുതം' എന്ന് വിശേഷിപ്പിച്ച ട്രംപ്, ഇരുരാജ്യങ്ങളും ഇനി ഏറ്റുമുട്ടല്‍ മാറ്റി സമാധാനത്തിലേക്കാണ് നീങ്ങുന്നതെന്ന് പറഞ്ഞു. 'നേരത്തെ തമ്മില്‍ കൊലപാതകങ്ങളായിരുന്നു; ഇപ്പോള്‍ കൂട്ടുകെട്ടും കൈകോര്‍ക്കലുമാകും,' എന്നും ട്രംപ് തമാശപറഞ്ഞു.
എന്നാല്‍, കരാറിനിടയില്‍ പോലും കിഴക്കന്‍ കോണ്‍ഗോയില്‍ എം23 സായുധസംഘത്തിന്റെ നേതൃത്വത്തില്‍ ഏറ്റുമുട്ടലുകള്‍ തുടരുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളുടെയും നേതാക്കള്‍ കൂടുതല്‍ സൂക്ഷ്മതയോെയാണ് പ്രതികരിച്ചത്. 'മുന്നോട്ടുള്ള വഴി കഠിനമാണ്; ഉയര്‍ച്ചകളും താഴ്വാരങ്ങളും ഉണ്ടാകും,' എന്ന് കഗാമെ പറഞ്ഞു.
പതിറ്റാണ്ടുകളായി നീണ്ടുനിന്ന കിഴക്കന്‍ ഡിആര്‍ കോണ്‍ഗോയിലെ സംഘര്‍ഷത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ജനുവരിയില്‍ അധികാരമേറ്റ് ശേഷം ഇതുവരെ എട്ട് യുദ്ധങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയതായി ട്രംപ് അവകാശപ്പെട്ടു.
കരാര്‍ ദീര്‍ഘകാല സമാധാനം ഉറപ്പാക്കുമോ എന്നത് മുന്നോട്ട് വരുന്ന സാഹചര്യങ്ങളാണ് വ്യക്തമാക്കുക.
പോരാട്ടങ്ങള്‍ തുടരുന്നതിനിടയില്‍ ട്രംപിന്റെ മധ്യസ്ഥതയില്‍ റുവാണ്ട-ഡിആര്‍ കോണ്‍ഗോ സമാധാന കരാര്‍ ഒപ്പുവെച്ചു
