ഖാലിസ്ഥാൻ തീവ്രവാദികൾക്ക് പിന്നിൽ പാകിസ്ഥാൻ: കനേഡിയൻ ഇൻ്റലിജൻസ് മേധാവി

ഖാലിസ്ഥാൻ തീവ്രവാദികൾക്ക് പിന്നിൽ പാകിസ്ഥാൻ: കനേഡിയൻ ഇൻ്റലിജൻസ് മേധാവി


ഇന്ത്യയുടെ സ്വാധീനം കുറക്കാൻ പാകിസ്ഥാൻ ഖാലിസ്ഥാൻ തീവ്രവാദത്തെ  നേരിട്ട് പിന്തുണയ്ക്കുകയാണെന്ന് കനേഡിയൻ ഇൻ്റലിജൻസ് മേധാവി.

കഴിഞ്ഞ മാസം കനേഡിയൻ ആഭ്യന്തരകാര്യങ്ങളിലെ വിദേശ ഇടപെടലുകൾ പരിശോധിക്കുന്ന സമിതിക്ക് മുന്നിൽ ഹാജരായപ്പോഴാണ് കനേഡിയൻ ഇൻറലിജൻസ് ഇടക്കാല മേധാവി വാനേസ ലോയ്‌ഡ് ഇക്കാര്യം പറഞ്ഞത്. 

പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിലുള്ള കനേഡിയൻ സർക്കാർ ഇന്ത്യയ്‌ക്കെതിരായ വിമർശനങ്ങൾ ശക്തമാക്കിയ സാഹചര്യത്തിൽ വന്നിട്ടുള്ള ഈ വെളിപ്പെടുത്തൽ ഇന്ത്യയുടെ നിലപാടിനുള്ള വലിയൊരു സാധൂകരണമാണ്.

കാനഡയുടെ ആഭ്യന്തര കാര്യങ്ങളിൽ പാകിസ്ഥാൻ്റെ ഇടപെടലുകളെ കുറിച്ചുള്ള ചോദ്യങ്ങൾ നേരിടുന്ന സന്ദർഭത്തിലാണ് ലോയ്‌ഡ് പാകിസ്ഥാൻ കനേഡിയൻ കാര്യങ്ങളിൽ ഇടപെടലും ഇന്ത്യയുടെ സ്വാധീനം കുറയ്ക്കാനുള്ള അവരുടെ പരിശ്രമങ്ങളും സമാന്തരമായി നടക്കുന്ന സംഭവങ്ങളാണെന്ന് വ്യക്തമാക്കിയത്. ഇതാകട്ടെ അവർ ചെയ്യുന്നത് ഖാലിസ്ഥാനി തീവ്രവാദത്തെ പിന്തുണച്ചുകൊണ്ടാണ്, ലോയ്‌ഡ് പറഞ്ഞു.

ചില ശബ്ദങ്ങൾ അടിച്ചമർത്തുമ്പോൾ മറ്റ് ചില ശബ്ദങ്ങൾക്ക് സാധാരണയിൽ കവിഞ്ഞ പ്രാമുഖ്യം ലഭിക്കും. "നാം ചർച്ച ചെയ്യുന്ന വിഷയത്തെ സംബന്ധിച്ചിടത്തോളം, പാകിസ്ഥാൻ്റെ സ്വാധീനം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ  ഖലിസ്ഥാനി തീവ്രവാദത്തെ പിന്തുണയ്ക്കുന്നതുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു," ലോയ്‌ഡ് പറഞ്ഞു.

കാനഡയിൽ അഭയം തേടിയ ഖാലിസ്ഥാൻ തീവ്രവാദികളെക്കുറിച്ചുള്ള ഇന്ത്യയുടെ ദീർഘകാല ആശങ്കകളെ പ്രതിധ്വനിപ്പിക്കുന്നതാണ് ലിയോഡിൻ്റെ പ്രസ്താവനകൾ. സ്വാഭാവികമായും വെനീസാ ലോയ്‌ഡിന്റെ പ്രസ്താവന ഇന്ത്യൻ അധികാരികൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. “നിങ്ങൾ ഞങ്ങളുടെ വാക്ക് എടുക്കേണ്ടതില്ല. കാനഡയുടെ സ്വന്തം രഹസ്യാന്വേഷണ വിഭാഗത്തിന് പറയാനുള്ളത് കേൾക്കൂ. അവർക്ക് ഇതിൽ പക്ഷമില്ലല്ലോ," ഒരു മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

സാഹചര്യം കനേഡിയൻ സർക്കാരിൻ്റെ സമീപനത്തെക്കുറിച്ച് നിർണായക ചോദ്യങ്ങൾ ഉയർത്തുന്നു. “എന്തുകൊണ്ടാണ് അവർ ഇതിൽ പ്രകോപിതരാകാത്തത്," മുകളിൽ സൂചിപ്പിച്ഛ്ക്ക ഉദ്യോഗസ്ഥൻ ചോദിച്ചു. അവർ തങ്ങളുടെ രാജ്യത്തിൻറെ പരമാധികാരത്തെ കുറിച്ചാണ് സംസാരിക്കുന്നത്. അവരുടെ സ്വന്തം രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തിയതിന് അപ്പോൾ ഒരു വിലയുമില്ലേ?

ജസ്റ്റിൻ ട്രൂഡോ സർക്കാർ രാജ്യത്തിൻറെ പരമാധികാരത്തെപ്പറ്റി പ്രസംഗിച്ചുകൊണ്ട് തങ്ങളുടെ മറ്റേതെല്ലാമോ അജണ്ട പിന്തുടരുകയാണെന്നാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടതെന്ന് ഇന്ത്യൻ ഉദ്യോഗസ്ത്യൻ ചൂണ്ടിക്കാട്ടി. 

ആറ് മാസത്തേക്കോ അല്ലെങ്കിൽ ജൂലായിൽ സ്ഥിരം ഡയറക്ടറെ തിരഞ്ഞെടുക്കുന്നത് വരെയോ കനേഡിയൻ രഹസ്യാന്വേഷണ ഏജൻസിയുടെ ഇടക്കാല ഡയറക്ടറായി  നിയമിക്കപ്പെട്ടയാളാണ് വാനേസാ ലോയ്‌ഡ്. ഇതോടെ 1998-ൽ രഹസ്യാന്വേഷണ ഉദ്യോഗസ്ഥയായി ഏജൻസിയിൽ ചേർന്ന അവർ സിഎസ്ഐഎസിനെ നയിക്കുന്ന ആദ്യ വനിതയാണ്.


ഖാലിസ്ഥാൻ തീവ്രവാദികൾക്ക് പിന്നിൽ പാകിസ്ഥാൻ: കനേഡിയൻ ഇൻ്റലിജൻസ് മേധാവി