ഒന്റാരിയോ: കോടതി രേഖകള്‍ പ്രകാരം കാനഡയിലെ ഖലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തകനെ വധിക്കാന്‍ മുതിര്‍ന്ന ഇന്ത്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ ഒരു ബിസിനസുകാരനെ റിക്രൂട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ പൗരന്‍ നിഖില്‍ ഗുപ്തയാണ് ന്യൂഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ കൊലപാതകം നടത്താന്‍ തന്നോട് ആവശ്യപ്പെട്ടുവെന്ന് പറഞ്ഞിരിക്കുന്നത്. ഇക്കാര്യങ്ങള്‍ സീല്‍ ചെയ്യാത്ത ഫയലുകളിലാണുള്ളത്. മാത്രമല്ല മയക്കുമരുന്ന്, ആയുധക്കടത്ത് എന്നീ കുറ്റങ്ങള്‍ ചുമത്തിയ കുറ്റവാളിയാണ് നിഖില്‍ ഗുപ്ത.
ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഗ്രൂപ്പായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ തലവനും കാനഡ, യു എസ് പൗരത്വമുള്ള അഭിഭാഷകനുമായ ഗുര്‍പത്വന്ത് സിംഗ് പന്നൂണായിരുന്നു ലക്ഷ്യം.
2023 ജൂണ്‍ 18ന് ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഒരു സിഖ് ഗുരുദ്വാരയ്ക്ക് പുറത്ത് വെടിയേറ്റ് കൊല്ലപ്പെട്ട ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ അടുത്ത അനുയായിയായിരുന്നു പന്നൂണ്‍.
ഖലിസ്ഥാന്‍ രാജ്യത്തിനായുള്ള പ്രതീകാത്മക റഫറണ്ടത്തില്‍ ഇരുവരും ഉള്‍പ്പെട്ടിരുന്നു.
ഖലിസ്ഥാന്‍ പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നവര്‍ കാനഡയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇന്ത്യ് നിരവധി വര്‍ഷങ്ങളായി പരാതി പറയുണ്ട്. കാനഡയുടെ മണ്ണില്‍ കൊലപാതകം നടത്തി ഇന്ത്യ കാനഡയുടെ പരമാധികാരം ലംഘിച്ചുവെന്നാണ് ഒട്ടാവ ആരോപിക്കുന്നത്.
പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി കനനാസ്‌കിസില്‍ നടന്ന ജി 7 ഉച്ചകോടിയിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ക്ഷണിച്ചിരുന്നു. പ്രധാനമന്ത്രി കാനഡ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെങ്കിലും ന്യൂഡല്‍ഹി കാനഡയില്‍ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള തര്‍ക്കത്തിന് പരിഹാരമായിട്ടില്ല.
2023 ജൂണ്‍ 30ന്് പ്രാഗ് വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റിലായ ഗുപ്ത പന്നൂണിനെ ഒരു വാനില്‍ വെച്ച് കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതായി യു എസ് ഡിസ്ട്രികട് കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ പറയുന്നു.
ഉസ്‌ബെക്കിസ്ഥാനിലേക്കുള്ള യാത്രയ്ക്ക് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് ഗൂഢാലോചന ആരംഭിച്ചതെന്നും കവര്‍ച്ചക്കേസില്‍ കോടതിയില്‍ ഹാജരാകാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
അമാനത്ത് എന്നറിയപ്പെടുന്ന ഒരാള്‍ അദ്ദേഹത്തെ ബന്ധപ്പെടുത്തുകയും ന്യൂഡല്‍ഹിയില്‍ ഗുപ്തയും അമാനത്തും കണ്ടുമുട്ടുകയും ചെയ്തു. ''ന്യൂയോര്‍ക്ക് നഗരത്തിലുള്ള ഒരാളെ കൊല്ലാന്‍ അമാനത്ത് ഗുപ്തയോട് ആവശ്യപ്പെട്ടു''വെന്നും മൊഴിയില്‍ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗില്‍ (റോ) ജോലി ചെയ്യുന്ന വികാഷ് യാദവാണ് അമനാത് എന്ന് യു എസ് ആരോപിച്ചു.
ഗുപ്തയ്ക്ക് പന്നൂന്റെ താമസ വിലാസങ്ങള്‍, ഫോണ്‍ നമ്പറുകള്‍, മറ്റ് വിവരങ്ങള്‍ എന്നിവ യാദവ് നല്‍കിയതായും കൊലപാതകത്തിന് നല്‍കാന്‍ 15,000 ഡോളര്‍ പണമായി നല്‍കാന്‍ ഒരു കൂട്ടാളിയെ ഏര്‍പ്പാട് ചെയ്തതായും ആരോപിക്കപ്പെടുന്നു.
കൊളംബിയന്‍ കൊക്കെയ്ന്‍ വിതരണക്കാരനാണെന്ന് കരുതുന്ന ഒരാളെ ഗുപ്ത നിയമിച്ചതായി രേഖകള്‍ കാണിക്കുന്നു. എന്നാല്‍ യഥാര്‍ഥത്തില്‍ അദ്ദേഹം യു എസ് ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അഡ്മിനിസ്‌ട്രേഷനു വേണ്ടി പ്രവര്‍ത്തിക്കുന്ന രഹസ്യ സ്രോതസ്സായിരുന്നു.
നിജ്ജാറിന്റെ കൊലപാതകത്തിന്റെ പിറ്റേന്ന്, ഗുപ്ത ഒരു രഹസ്യ ഏജന്റിന് കൊലപാതകത്തിന്റെ വീഡിയോ കാണിച്ചുകൊടുക്കുകയും, മുമ്പ് പരാമര്‍ശിച്ച കനേഡിയന്‍ ലക്ഷ്യം ഇരയാണെന്ന് തിരിച്ചറിയുകയും ചെയ്തുവെന്ന് കോടതി രേഖകള്‍ പറയുന്നു.
''ഗുപ്തയും/ അല്ലെങ്കില്‍ ഗുപ്തയ്ക്കൊപ്പം പ്രവര്‍ത്തിക്കുന്ന വ്യക്തികളും കൂട്ടാളിയുടെ കൊലപാതകത്തിന് ഉത്തരവാദികളാണെന്ന് ഇത് ശക്തമായി സൂചിപ്പിക്കുന്നു,'' യു എസ് നീതിന്യായ വകുപ്പ് അന്വേഷണത്തിന്റെ സംഗ്രഹത്തില്‍ എഴുതി.
എന്നാല്‍ പൊലീസ് ഗുപ്തയെ പ്രാഗ് വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തപ്പോള്‍ പദ്ധതികള്‍ പാളി. കോടതിയില്‍ പുറത്തിറക്കിയ അദ്ദേഹത്തിന്റെ അറസ്റ്റിനെക്കുറിച്ചുള്ള വിവരണത്തില്‍ ഗുപ്ത സഹകരിച്ചതായും അമാനത്തിന്റെ കോണ്‍ടാക്റ്റ് വിവരങ്ങള്‍ നല്‍കിയതായും പറയുന്നു.
ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ യാദവിനെതിരെ കൊലപാതക ഗൂഢാലോചനയ്ക്കും യു എസ് കുറ്റപത്രം സമര്‍പ്പിച്ചു. അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിട്ടില്ല, എഫ് ബി ഐയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ അദ്ദേഹമുണ്ട്.
നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് ആര്‍സിഎംപി പരസ്യമായി വെളിപ്പെടുത്തിയിട്ടില്ല, പക്ഷേ ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ചു. കഴിഞ്ഞ മെയ് മാസത്തില്‍ ആല്‍ബെര്‍ട്ടയിലും ഒന്റാറിയോയിലും നാല് ഹിറ്റ്മാന്‍മാരെ അറസ്റ്റ് ചെയ്തിരുന്നു.
കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസ് പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍, വിദേശ സര്‍ക്കാരുകള്‍ വിമതരെയും എതിരാളികളെയും കൊല്ലാന്‍ ക്രൈം ഗ്രൂപ്പുകളെ കൂടുതലായി ഉപയോഗിക്കുന്നുണ്ടെന്ന് പറയുന്നു. ഗവണ്‍മെന്റ് തങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ഇടയില്‍ 'അകലം' പാലിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
