ജപ്പാനെ മറികടന്ന് ഇന്ത്യ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി

ജപ്പാനെ മറികടന്ന് ഇന്ത്യ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി


ലോകത്തെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ. ജപ്പാനെ മറികടന്നാണ് രാജ്യം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 4 ട്രില്യണ്‍ യു.എസ് ഡോളറിന്റെ മൂല്യമുള്ള സമ്പദ് വ്യവസ്ഥയായിട്ടാണ് ഇന്ത്യ മാറിയിരിക്കുന്നത്. നിലവില്‍ യു.എസ്, ചൈന, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഇന്ത്യയ്ക്ക് മുമ്പിലുള്ളത്. അടുത്ത 2.53 വര്‍ഷത്തിനകം ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നീതി ആയോഗ് സി.ഇ.ഒ ബി.വി.ആര്‍ സുബ്രഹ്മണ്യമാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്. ഐ.എം.എഫിന്റെ വിവിധ ഡാറ്റകള്‍ ഉദ്ധരിച്ചാണ് അദ്ദേഹം ഈ നേട്ടത്തെക്കുറിച്ച് പറഞ്ഞത്. ഇന്ത്യയുടെ സ്ഥിരതയുള്ള സാമ്പത്തിക നയങ്ങളും, പ്ലാനിങ്ങുമാണ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് കാരണമായത്.

ഐ.എം.എഫിന്റെ 2025 ഏപ്രില്‍ മാസത്തെ വേള്‍ഡ് ഇക്കണോമിക് ഔട്‌ലുക്ക് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ ജി.ഡി.പി 4.187 ട്രില്യണ്‍ ഡോളറായി മാറി. ഇത് ജപ്പാന്റെ 4.186 ട്രില്യണ്‍ ഡോളര്‍ എന്ന എസ്റ്റിമേറ്റഡ് ജി.ഡി.പിയേക്കാള്‍ കൂടുതലാണ്.

ഇന്ത്യന്‍ വളര്‍ച്ചയുടെ അനുകൂല ഘടകങ്ങള്‍

ആഭ്യന്തര തലത്തിലുണ്ടായ ശക്തമായ ഡിമാന്‍ഡ്, അനുകൂലമായ ഡെമോഗ്രാഫിക് ട്രെന്‍ഡ്, നയങ്ങളുടെ പരിഷ്‌ക്കരണം തുടങ്ങിയവയെല്ലാം ഇന്ത്യന്‍ സാമ്പത്തിക മേഖലയുടെ വളര്‍ച്ചയ്ക്ക് വളമായി മാറി. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വാര്‍ഷികാടിസ്ഥാനത്തില്‍ 67% വളര്‍ച്ചയാണ് നേടുന്നത്. അതേ സമയം ജപ്പാന്റെ സമ്പദ് വ്യവസ്ഥ, ആഗോള വ്യാപാര യുദ്ധം, നയങ്ങളിലെ മാറ്റം എന്നിവ സംബന്ധിച്ച് വെല്ലുവിളി നേരിടുകയാണ്.

ഇന്ത്യ നാലാമത്തെ സാമ്പത്തിക ശക്തിയായി മാറിയതോടെ ആഗോള തലത്തില്‍ ഇതിന്റെ അനുരണനങ്ങള്‍ ദൃശ്യമാകും. ജി 20, ഐ.എം.എഫ് അടക്കമുള്ള ഫോറങ്ങളില്‍ കൂടുതല്‍ സ്വാധീനം ഇന്ത്യക്ക് ലഭിക്കും. നേരിട്ടുള്ള വിദേശ നിക്ഷേപം (എഉക) വര്‍ധിക്കും. ഇന്റര്‍നാഷണല്‍ കമ്പനികള്‍ ഇന്ത്യയെ ആകര്‍ഷകമായ വിപണിയായി നോക്കിക്കാണും. ഇത് നിക്ഷേപങ്ങള്‍! പ്രവഹിക്കുന്നതിന് കാരണമാകും.

ചാന്ദ്രയാന്‍ 5 അടക്കമുള്ളവയില്‍ ഇന്ത്യജപ്പാന്‍ പങ്കാളിത്തം, സൈനിക സഹകരണം എന്നിവ മെച്ചപ്പെടുന്നത് ഇന്തോപസഫിക് മേഖലയില്‍ സ്ഥിരത കൈവരാന്‍ സഹായിക്കും. ആഗോള തലത്തില്‍ സാമ്പത്തിക രംഗത്തെ ലീഡര്‍ഷിപ് പൊസിഷനിലേക്ക് ഇന്ത്യ ഒരു പടി കൂടി അടുത്തു എന്നതാണ് നേട്ടം.

അതിവേഗം സമ്പദ് വ്യവസ്ഥ വളരുമ്പോള്‍ സാധാരണ ജനങ്ങള്‍ക്കും അതിന്റെ നേട്ടം ലഭിക്കും. തൊഴിലവസരങ്ങളിലെ ഉയര്‍ച്ച, ജീവിത നിലവാരത്തിലെ വര്‍ധന, ഉപഭോക്താക്കളുടെ വര്‍ധിക്കുന്ന പവര്‍ എന്നിവ നേട്ടങ്ങളായി മാറും. അതേ സമയം സമ്പത്തിന്റെ വിതരണത്തിലെ അസമത്വം, പണപ്പെരുപ്പം എന്നീ വെല്ലുവിളികളെ സര്‍ക്കാര്‍ നേരിടേണ്ടതുമുണ്ട്.

മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥ?

നിലവിലെ വളര്‍ച്ചാ നിരക്ക് തുടരാന്‍ സാധിച്ചാല്‍ 2028 വര്‍ഷത്തോടെ 4.9 ട്രില്യണ്‍ ജി.ഡി.പിയുള്ള ജര്‍മ്മനിയെ മറികടന്ന് ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഉയരും. 2027 വര്‍ഷത്തോടെ ഇന്ത്യന്‍ ജി.ഡി.പി 5 ട്രില്യണ്‍ ഡോളറുകളും, 2028ല്‍ 5.58 ട്രില്യണ്‍ ഡോളറുകളുമായി ഉയരും. യു.എസ്.എ (30.57 ട്രില്യണ്‍ ഡോളര്‍), ചൈന (19.231 ട്രില്യണ്‍ ഡോളര്‍) എന്നീ രാജ്യങ്ങള്‍ മാത്രമായിരിക്കും പിന്നെ ഇന്ത്യയ്ക്ക് മുന്നിലുണ്ടാവുകയെന്നും നീതി ആയോഗ് സി.ഇ.ഒ പറഞ്ഞു.

എന്താണ് ജി.ഡി.പി?

ഒരു രാജ്യത്തിനുള്ളില്‍ ഒരു നിശ്ചിത സമയപരിധിയില്‍ ഉല്പാദിപ്പിക്കപ്പെടുന്ന സാധനങ്ങളുടെയും, സേവനങ്ങളുടെയും ആകെ മൂല്യമാണ് ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട് അഥവാ ജി.ഡി.പി. രാജ്യത്തിനുള്ളില്‍ വിദേശ കമ്പനികള്‍ പ്രൊഡ്യൂസ് ചെയ്യുന്ന സാധനങ്ങളുടെയും, സേവനങ്ങളുടെയും മൂല്യവും ജി.ഡി.പിയില്‍ ഉള്‍പ്പെടുന്നു. ഇതിനാല്‍ ഒരു രാജ്യത്തിന്റെ സാമ്പത്തികാരോഗ്യത്തിന്റെ സൂചകമാണ് ജി.ഡി.പി. ഇന്ത്യലെ സ്വകാര്യ മേഖലയിലെ കമ്പനികള്‍ ഇന്ത്യന്‍ ജി.ഡി.പിയിലേക്ക് 32% സംഭാവന നല്‍കുന്നു.