സൊഹാറാന്‍ മംദാനിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസും ബി ജെ പിയും

സൊഹാറാന്‍ മംദാനിക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസും ബി ജെ പിയും


ന്യൂഡല്‍ഹി: ന്യൂയോര്‍ക്ക് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്റാന്‍ മംദാനിക്കെതിരെ കടുത്ത ആരോപണവുമായി കോണ്‍ഗ്രസും ബി ജെ പിയും.  പാകിസ്ഥാന്‍ പബ്ലിക് റിലേഷന്‍സിന്റെ വക്താവാണ് മംദാനിയെന്നാണ് ഇരു രാഷ്ട്രീയ പാര്‍ട്ടികളും ആരോപിക്കുന്നത്. 

കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‌വി മംദാനിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത് അദ്ദേഹം സംസാരിക്കുമ്പോള്‍ പാകിസ്ഥാന്റെ പബ്ലിക് റിലേഷന്‍സ് ടീം 'ഒരു ദിവസം അവധിയെടുക്കുന്നു' എന്നു പറഞ്ഞായിരുന്നു. 

ന്യൂയോര്‍ക്കില്‍ നിന്ന് കെട്ടുകഥകള്‍ വിളിച്ചുപറയുന്ന അദ്ദേഹത്തെപ്പോലുള്ള 'സഖ്യകക്ഷികളുള്ള' ശത്രുക്കളെ ഇന്ത്യയ്ക്ക് ആവശ്യമില്ല, എന്നും സിംഗ്ി എക്സിലെ പോസ്റ്റില്‍ പറഞ്ഞു.

ബി ജെ പി എം പി കങ്കണ റണാവത്തും ന്യൂയോര്‍ക്ക് നിയമസഭാംഗത്തെ ആക്രമിച്ചു. രാഷ്ട്രീയക്കാരിയായി മാറിയ നടി മംദാനിയെ ഇന്ത്യക്കാരനേക്കാള്‍ പാകിസ്ഥാനിയായി തോന്നുന്നു എന്നാണ് പറഞ്ഞത്. 'അദ്ദേഹത്തിന്റെ അമ്മ മീര നായര്‍ ആണ്, നമ്മുടെ ഏറ്റവും മികച്ച ചലച്ചിത്ര സംവിധായകരില്‍ ഒരാളും പത്മശ്രീ ജേത്രിയും ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ഇന്ത്യക്കാരിയായ പ്രിയപ്പെട്ടതും ആഘോഷിക്കപ്പെടുന്നതുമായ മകള്‍. അവര്‍ ഗുജറാത്ത് വംശജനായ പ്രശസ്ത എഴുത്തുകാരന്‍ മെഹ്മൂദ് മംദാനിയെ വിവാഹം കഴിച്ചു, മകന്റെ പേര് സൊഹ്റാന്‍ എന്നാണ്. അദ്ദേഹം ഇന്ത്യക്കാരനേക്കാള്‍ പാകിസ്ഥാനിയാണെന്ന് തോന്നുന്നു,' കങ്കണ അവകാശപ്പെട്ടു.

ഫലങ്ങള്‍ ഇതുവരെ അന്തിമമായിട്ടില്ലെങ്കിലും വോട്ടെണ്ണല്‍ ജൂലൈ 1ന് പുനരാരംഭിക്കുമ്പോള്‍ ക്യൂമോയ്ക്ക് മറികടക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള ലീഡ് നിലവില്‍ മംദാനിക്ക് ഉണ്ട്.