കഫ് സിറപ്പ്; ഇന്ത്യയോട് ലോകാരോഗ്യ സംഘടന വിശദീകരണം തേടി

കഫ് സിറപ്പ്; ഇന്ത്യയോട് ലോകാരോഗ്യ സംഘടന വിശദീകരണം തേടി


ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ 20 കുട്ടികളുടെ മരണത്തിന് കാരണമായ കഫ് സിറപ്പിന്റെ കയറ്റുമതി സംബന്ധിച്ച് ഇന്ത്യയോട് ലോകാരോഗ്യ സംഘടന വിശദീകരണം തേടി. ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ലോകാരോഗ്യ സംഘടന ഇന്ത്യയോട് ആവശ്യപ്പെട്ടിടുണ്ട്.

സര്‍ക്കാരില്‍ നിന്നും ഔദ്യോഗിക വിശദീകരണം ലഭിച്ച ശേഷം കോള്‍ഡ്രിഫ് ഉള്‍പ്പെടെയുള്ള കഫ് സിറപ്പുകള്‍ സംബന്ധിച്ച് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണ് ലോകാരോഗ്യ സംഘടനയുടെ നീക്കമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഫ് സിറപ്പ് കഴിച്ച് അഞ്ച് വയസില്‍ താഴെ പ്രായമുള്ള 20 കുട്ടികളാണ് മധ്യപ്രദേശില്‍ മരിച്ചത്. ഇതിന് പുറമേ നാലു കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. കോള്‍ഡ്രിഫ് ഉള്‍പ്പെടെയുള്ള മൂന്ന് കഫ് സിറപ്പുകള്‍ മധ്യപ്രദേശ് നിരോധിച്ചിരുന്നു. രാജസ്ഥാന്‍, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ കോള്‍ഡ്രിഫിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും രാജ്യത്ത് കഫ് സിറപ്പുളുടെ ഉപയോഗം സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുകയും ചെയ്തിരുന്നു.