ഏറ്റുമുട്ടലില്‍ 18 നക്‌സലുകളെ സുരക്ഷാ സേന വധിച്ചു

ഏറ്റുമുട്ടലില്‍ 18 നക്‌സലുകളെ സുരക്ഷാ സേന വധിച്ചു


റായ്പൂര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 18 നക്‌സലുകള്‍ കൊല്ലപ്പെട്ടു. കങ്കാറിലാണ് സൈന്യം നക്‌സല്‍ ഓപ്പറേഷന്‍ നടത്തിയത്.  

മുതിര്‍ന്ന നക്‌സല്‍ നേതാവ് ശങ്കര്‍ റാവുവിനേയും സൈന്യം വധിച്ചതായാണ് റിപ്പോര്‍ട്ട്. തലയ്ക്ക് 25 ലക്ഷം രൂപ വിലയിട്ട നക്‌സല്‍ നേതാവാണ് ശങ്കര്‍ റാവു.

ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഛോട്ടെബേത്തിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വനത്തില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് ഐജി ബസ്തര്‍ പി സുന്ദര്‍ രാജ് അറിയിച്ചു. ഏഴ് എ കെ 47 തോക്കുകളും മൂന്ന് ലൈറ്റ് മെഷീന്‍ ഗണ്ണുകളും ഉള്‍പ്പെടെ വന്‍ ആയുധശേഖരവും ഇവിടെ നിന്ന് കണ്ടെടുത്തു.

മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് മേഖലയില്‍ സുരക്ഷാ സേനയും നക്സലുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്.