സിംഗപ്പൂര്‍- ചെന്നൈ വിമാനം ലാന്‍ഡിംഗിന് തൊട്ടുമുമ്പ് അപകടത്തില്‍പെട്ടു

സിംഗപ്പൂര്‍- ചെന്നൈ വിമാനം ലാന്‍ഡിംഗിന് തൊട്ടുമുമ്പ് അപകടത്തില്‍പെട്ടു


ചെന്നൈ: സിംഗപ്പൂരില്‍ നിന്നും ചെന്നൈയിലേക്കെത്തിയ എയര്‍ ഇന്ത്യ വിമാനം ലാന്റിംഗിന് മുമ്പ് അപകടത്തില്‍പ്പെട്ടു. ആടിയുലഞ്ഞ വിമാനം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. 

ചെന്നൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ലാന്റ് ചെയ്യാനാവില്ലെന്ന് തിരിച്ചറിയുകയായിരുന്നു. 

180 യാത്രക്കാരുമായെത്തിയ വിമാനം രാവിലെ 10.15നായിരുന്നു സാധാരണ നിലയില്‍ ചെന്നൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, ഡിസന്‍ഡ്‌റേറ്റും കടുത്ത കാറ്റും മൂലം ലാന്‍ഡിങ്ങിന് തയാറാവും മുന്‍പ് തന്നെ 200 അടിയോളം വിമാനം താഴുകയായിരുന്നു. ഇതോടെ അപകട സാധ്യത മുന്നില്‍ കണ്ട പൈലറ്റുമാര്‍ ആദ്യ ലാന്‍ഡിങ് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

പ്രതികൂല കാലാവസ്ഥ മൂലം വിമാനം അണ്‍സ്റ്റെബിലൈസ്ഡ് ആയതായി എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ഏകദേശം 30 മിനിറ്റ് ആകാശത്ത് വട്ടമിട്ട ശേഷം രണ്ടാം ശ്രമത്തില്‍ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.