കോവിഡ് ബാധിതയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ ഡ്രൈവറായ പ്രതി കുറ്റക്കാരനെന്ന് കോടതി

കോവിഡ് ബാധിതയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ ഡ്രൈവറായ പ്രതി കുറ്റക്കാരനെന്ന് കോടതി


പത്തനംതിട്ട: പത്തനംതിട്ടയില്‍ കോവിഡ് ബാധിതയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ ഡ്രൈവറായ പ്രതി കുറ്റക്കാരനെന്ന് കോടതി.
പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കായംകുളം സ്വദേശി നൗഫല്‍ ആണ് പ്രതി. 2020 സെപ്റ്റംബര്‍ അഞ്ചിനാണ് കോവിഡ് സെന്ററിലേക്ക് കൊണ്ടുപോകും വഴി, ആറന്മുളയിലെ മൈതാനത്ത് വെച്ച് യുവതിയെ ഇയാള്‍ ആംബുലന്‍സില്‍ പീഡിപ്പിച്ചത്. പീഡിപ്പിച്ച ശേഷം പ്രതി ആംബുലന്‍സ് ഓടിക്കുന്നതിനിടെ ക്ഷമാപണം നടത്തുന്നത് അതിജീവിത മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു.

ഇത് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയിരുന്നു. പൊലീസിന്റെ പ്രാഥമിക കണ്ടെത്തലില്‍ തന്നെ പ്രതിക്കെതിരായ തെളിവുകള്‍ കണ്ടെത്തി. വരും ദിവസങ്ങളില്‍ പ്രതിയുടെ ശിക്ഷ വിധിക്കും. നൗഫലിന് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യുഷന്റെ ആവശ്യം. കനിവ് 108 ആംബുലന്‍സ് െ്രെഡവറായിരുന്നു നൗഫല്‍.

പത്തനംതിട്ട നഗരത്തില്‍നിന്ന് കോഴഞ്ചേരിയിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് പോകുന്നതിനിടയിലായിരുന്നു പീഡനം. രണ്ടു യുവതികളാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. ഒരാളെ കോഴഞ്ചേരി ജില്ല ആശുപത്രിയിലിറക്കി. തുടര്‍ന്ന് 20കാരിയുമായി കോവിഡ് കെയര്‍ സെന്ററിലേക്കുള്ള യാത്രാമധ്യേ വിജനമായ സ്ഥലത്തെത്തിയപ്പോള്‍ പീഡിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെത്തിയ ഉടന്‍ തന്നെ പെണ്‍കുട്ടി പീ!ഡന വിവരം വെളിപ്പെടുത്തിയിരുന്നു.