ശിശുക്ഷേമ സമിതിയില്‍ അഞ്ചര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ശിശുക്ഷേമ സമിതിയില്‍ അഞ്ചര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു


തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയില്‍ വീണ്ടും ശിശു മരണം. അഞ്ചര മാസം പ്രായമുള്ള കുഞ്ഞാണ് ശനിയാഴ്ച രാവിലെയോടെ മരിച്ചത്. പാല്‍ തൊണ്ടയില്‍ കുടുങ്ങിയതാണ് മരണകാരണെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

കുട്ടിയെ ശ്വാസം മുട്ടിലിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. കൃത്യമായ മരണകാരണം പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ വ്യക്തമാവൂ എന്നാണ് ഔദ്യോഗിക വിശദീകരണം. ഒരു മാസത്തിനിടെ ശിശുക്ഷേമ സമിതിയില്‍ മരിക്കുന്ന രണ്ടാമത്തെ കുട്ടിയാണിത്. ഫെബ്രുവരി 28ന് ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചിരുന്നു. ഇതിന്റേയും യഥാര്‍ഥ കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

നിലവില്‍ അറ്റകുറ്റപ്പണിയെന്ന പേരില്‍ ശിശുക്ഷേമ സമിതിയില്‍ നിന്നും കുട്ടികളെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. സമീപത്തെ ലോഡ്ജിലേക്കാണ് മാറ്റിയിരിക്കുന്നത്. ഇവിടെ  അടിസ്ഥാന സൗകര്യങ്ങളില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.