സുൽത്താൻ ബത്തേരി: വയനാട്ടിലെ ഒരു സ്കൂളിലെ രണ്ട് കുട്ടികൾക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ബത്തേരി കോളിയാടിയിലെ മാർ ബസേലിയോസ് എ.യു.പി സ്കൂളിലെ നാലര വയസുള്ള ഒരു ആൺകുട്ടിക്കും അഞ്ച് വയസുള്ള ഒരു പെൺകുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ശാരീരിക അസ്വസ്ഥതയുള്ള 339 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 21 പേർ താലൂക്ക് ആശുപത്രിയിലും 38 പേർ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ആരുടെയും ആരോഗ്യനില ഗുരുതരമല്ല. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ നടപടികൾ വിലയിരുത്താൻ ആരോഗ്യമന്ത്രി കെ.മുരളീധരൻ നാളെ വയനാട്ടിലെത്തും.
21 പേരുടെ സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് രണ്ടുപേരുടെ രോഗം സ്ഥിരീകരിച്ചത്. 19 പേരുടെ പരിശോധന ഫലം ലഭ്യമായിട്ടില്ല. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടികൾക്ക് കൂട്ടത്തോടെ പനി, ഛർദ്ദി, വയറിളക്കം, തലകറക്കം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ആദ്യം ഭക്ഷ്യവിഷബാധ എന്ന നിഗമനത്തിലായിരുന്നെങ്കിലും പിന്നീട് നടത്തിയ വിശദമായ പരിശോധനയിൽ ബാക്ടീരിയൽ ഇൻഫക്ഷനാണെന്ന് കണ്ടെത്തി.
വയനാട്ടിൽ 2 കുട്ടികൾക്ക് ഷിഗെല്ല; 339 പേർക്ക് രോഗലക്ഷണം
