ലോർഡ്‌സിൽ ഇന്ത്യ പൊരുതിത്തോറ്റു; സീരീസിൽ ഇംഗ്ലണ്ട് 2-1ന് മുന്നിൽ

ലോർഡ്‌സിൽ ഇന്ത്യ പൊരുതിത്തോറ്റു; സീരീസിൽ ഇംഗ്ലണ്ട് 2-1ന് മുന്നിൽ


ലോർഡ്‌സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ പൊരുതി തോറ്റു. ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ 22 റൺസിനാണ് ഇന്ത്യയുടെ പരാജയം. സകോർ: ഇംഗ്ലണ്ട് 387, 192. ഇന്ത്യ 387, 170. ജയത്തോടെ പരമ്പരയിൽ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി.

രവീന്ദ്ര ജഡേജയുടേയും വാലറ്റത്തിന്റെയും വീരോചിതമായ പോരാട്ടമാണ് ഇന്ത്യയെ ജയത്തിന്റെ അടുത്തെത്തിച്ചത്. 61 റൺസ് നേടി പുറത്താകാതെ നിന്ന ജഡേജയാണ് ഇന്ത്യൻ നിരയിലെ ടോപ് സകോറർ. നാലാംദിനം കളി അവസാനിപ്പിക്കുമ്പോൾ 58 റൺസിന് നാലു വിക്കറ്റുകൾ നഷ്ടമായിരുന്നു. 

അഞ്ചാം ദിനത്തിൽ 112 റൺസ് ചേർക്കുന്നതിനിടെ ബാക്കി അഞ്ചു വിക്കറ്റുകൾ കൂടി വീണു. ഒമ്പതാം വിക്കറ്റിൽ 35 റൺസിന്റെ കൂട്ടിക്കെട്ടാണ് ബുംറയും ജഡേജയും ചേർന്നുണ്ടാക്കിയത്. പിന്നീടെത്തിയ സിറാജ് 30 പന്ത് പിടിച്ചുനിന്നെങ്കിലും ഒടുവിൽ ഷുഐബ് ബഷീറിന് മുന്നിൽ കീഴടങ്ങി.

ഇംഗ്ലണ്ട് പര്യടനത്തിൽ രവീന്ദ്ര ജഡേജയുടെ നാലാമത്തെ അർധ സെഞ്ചുറിയാണിത്. എജ്ബാസ്റ്റനിലെ രണ്ടാം ടെസ്റ്റിൽ 89, 69 എന്നിങ്ങനെയായിരുന്നു ജഡേജയുടെ സകോറുകൾ. മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ 72 റൺസെടുത്തിരുന്നു. 

ഇംഗ്ലണ്ടിനായി ആർച്ചറും സ്റ്റോക്സും മൂന്നും ബ്രെണ്ടൻ കാഴ്സ് രണ്ടും ഷുഐബ് ബഷീർ, ക്രിസ് വോക്സ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി