ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം യാനിക് സിന്നറിന് മൂന്നുമാസം വിലക്ക്

ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം യാനിക് സിന്നറിന് മൂന്നുമാസം വിലക്ക്


റോം: ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ലോക ഒന്നാം നമ്പര്‍ ഇറ്റാലിയന്‍ ടെന്നീസ് താരം യാനിക് സിന്നറിന് മൂന്നു മാസം വിലക്ക്. കഴിഞ്ഞ വര്‍ഷം ലോക ഉത്തേജക വിരുദ്ധ ഏജന്‍സി നടത്തിയ രണ്ട് ടെസ്റ്റുകളില്‍ ഉത്തേജക മരുന്നിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ഫെബ്രുവരി ഒന്‍പത് മുതല്‍ മേയ് നാലു വരെയാണ് സിന്നര്‍ക്ക് വിലക്കേര്‍പ്പടുത്തിയിരിക്കുന്നത്. അതിനാല്‍ മെയ് 19ന് ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണില്‍ താരത്തിന് കളിക്കാനായേക്കും.

അതേസമയം, ഫിസിയോ തെറപ്പിസ്റ്റിന്റെ നിര്‍ദേശ പ്രകാരമാണ് നിരോധിക്കപ്പെട്ട ക്ലോസ്റ്റബോള്‍ അടങ്ങിയ മരുന്ന് ഉപയോഗിച്ചതെന്നാണ് സിന്നര്‍ നല്‍കിയ വിശദീകരണം. കബളിപ്പിക്കണമെന്ന ഉദേശത്തോടെയല്ല സിന്നര്‍ ഇതു ചെയ്തതെന്നും മരുന്ന് ഉപയോഗത്തിലൂടെ താരത്തിന്റെ പ്രകടനത്തില്‍ നേട്ടമൊന്നും ലഭിക്കില്ലെന്നും ഏജന്‍സി പ്രസ്താവനയില്‍ അറിയിച്ചു. നടപടി സ്വീകരിച്ച് കേസ് ഒത്തുതീര്‍പ്പിലെത്താമെന്ന് താരം അറിയിച്ചതോടെയാണ് മൂന്നു മാസത്തേക്ക് വിലക്കേര്‍പ്പെടുത്തിയത്.