ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് സൊഹ്‌റാന്‍ മംദാനിയോട് താത്പര്യം കൂടുതലെന്ന്

ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് സൊഹ്‌റാന്‍ മംദാനിയോട് താത്പര്യം കൂടുതലെന്ന്


ന്യൂഡല്‍ഹി: ന്യൂയോര്‍ക്കില്‍ നിന്ന് ഏഴായിരം മൈലില്‍ കൂടുതല്‍ ദൂരെയായിട്ടും ഇന്ത്യയിലെ മാധ്യമങ്ങള്‍ ന്യൂയോര്‍ക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാന്‍ മംദാനിയോട് അസാധാരണമായ താത്പര്യം കാണിക്കുന്നതായി വ്യവസായ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിരവധി നിരൂപകര്‍ ഇന്ത്യക്ക് 'മംദാനിയെ പോലുള്ള' നേതാക്കള്‍ ഇല്ലെന്ന് വിഷാദത്തോടെ വിലയിരുത്തുന്നുണ്ട്.

എന്നാല്‍ അടിസ്ഥാന സാമ്പത്തിക തത്വങ്ങള്‍ പോലും പരിഗണിക്കാതെ വോട്ട് നേടാന്‍ ജനകീയമെന്ന് തോന്നിക്കുന്ന വാഗ്ദാനങ്ങള്‍ ചെയ്യുന്ന ഇടതുപക്ഷ നേതാക്കളുടെ അഭാവമല്ല ഇന്ത്യയുടെ പ്രശ്‌നം. അവരുടെ അമിത സാന്നിധ്യമാണെന്ന്  സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇത് തന്നെയാണ് സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ ചൈനയേക്കാള്‍ പിന്നിലാകാന്‍ പ്രധാന കാരണം എന്നതും വിലയിരുത്തപ്പെടുന്നു.

മംദാനി ഇന്ത്യയില്‍ ശ്രദ്ധ നേടുന്നത് സ്വാഭാവികമാണെന്നും വിദഗ്ധര്‍ പറയുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ഇരുവരും ഇന്ത്യയില്‍ ജനിച്ചവരാണ്. പ്രശസ്ത ചലച്ചിത്ര സംവിധായക മീര നായരാണ് മംദാനിയുടെ മാതാവ്.  ഇന്ത്യയില്‍ വളരെയധികം പരിചിതയായ ചലച്ചിത്ര സംവിധായികയായ മീരാ നായര്‍ക്ക് 2012ല്‍ രാജ്യത്തെ മൂന്നാമത്തെ ഉന്നത പൗരസമ്മാനമായ പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. 

മംദാനിയുടെ പ്രചാരണത്തില്‍ ഇന്ത്യന്‍ സംസ്‌കാരവും രാഷ്ട്രീയ പ്രതീകങ്ങളും വലിയ തോതില്‍ ഉപയോഗിച്ചിട്ടുണ്ട്. ബോളിവുഡ് ചിത്രങ്ങളിലെ രംഗങ്ങള്‍ മുതല്‍ ഹിന്ദിയിലും ബംഗാളിയിലും തയ്യാറാക്കിയ പ്രചാരണ സന്ദേശങ്ങള്‍ വരെ അതില്‍ ഉള്‍പ്പെടും. അദ്ദേഹത്തിന്റെ രാഷ്ട്രീയ കാമ്പെയ്ന്‍ ഇന്ത്യന്‍ വോട്ടര്‍മാരിലെ വികാരങ്ങളെ ലക്ഷ്യം വെച്ചതായിരുന്നു. ഡെമോക്രാറ്റിക് പ്രൈമറിയില്‍ റാങ്ക്ഡ് ചോയ്‌സ് വോട്ടിംഗ് 'മാങ്ങ ലസ്സിയുടെ ഗ്ലാസ്' ഉപയോഗിച്ച് വിശദീകരിച്ച കാഴ്ചകളും ബിരിയാണി കൈകൊണ്ട് ഭക്ഷിച്ചുവെന്ന വിമര്‍ശനങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്നുള്ള പിന്തുണയും വലിയ ശ്രദ്ധ നേടിയിരുന്നു. വിജയ പ്രസംഗത്തില്‍ അദ്ദേഹം ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വാക്കുകള്‍ ഉദ്ധരിക്കാനും മറന്നില്ല.

എന്നാല്‍, ന്യൂയോര്‍ക്കിലെ വിഷയങ്ങള്‍ക്കാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചിട്ടും ഇന്ത്യയും ഇസ്രയേലും ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ വിവാദ വിഷയങ്ങളില്‍ ശക്തമായ രാഷ്ട്രീയ നിലപാടുകള്‍ മംദാനി എടുത്തിട്ടുണ്ടെന്നതാണ് വാസ്തവം.

അമേരിക്കന്‍ സോഷ്യലിസ്റ്റ് മാസികയായ 'ജേക്ബിന്‍' സ്ഥാപക എഡിറ്റര്‍ ഭാസ്‌കര്‍ സുന്‍കാര കഴിഞ്ഞ ദിവസങ്ങളില്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ ലേഖനത്തില്‍ മംദാനിയെ 'പരിശീലനത്തിലും വിശ്വാസത്തിലും ഒരു യഥാര്‍ഥ മാര്‍ക്‌സിസ്റ്റ്' എന്നു വിശേഷിപ്പിച്ചു. 2020ല്‍ കേരളത്തിലെ 21 വയസ്സുള്ള കമ്മ്യൂണിസ്റ്റ് നേതാവ് ആര്യ രാജേന്ദ്രനെ തിരുവനന്തപുരം നഗര മേയറായി തെരഞ്ഞെടുക്കപ്പെട്ടതില്‍ മംദാനി സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനമറിയിച്ചതും അദ്ദേഹത്തിന്റെ ഇടതുപക്ഷ രാഷ്ട്രീയ പ്രവണതയെ സൂചിപ്പിക്കുന്നു.

ഇന്ത്യന്‍ മാര്‍ക്‌സിസ്റ്റുകളും 2014 മുതല്‍ അധികാരത്തില്‍ തുടരുന്ന ഭാരതീയ ജനതാ പാര്‍ട്ടിയും തമ്മിലുള്ള നീണ്ട രാഷ്ട്രീയ തര്‍ക്കം പ്രസിദ്ധമാണ്. മംദാനിയും ബി ജെ പിയെ കടുത്ത വിമര്‍ശന വിധേയമാക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അദ്ദേഹം ''യുദ്ധക്കുറ്റവാളി'' എന്ന് വിശേഷിപ്പിച്ചതും അതേ വിശേഷണം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും ഉപയോഗിച്ചതും ശ്രദ്ധേയമാണ്.

2020ല്‍ ഉത്തരേന്ത്യയിലെ അയോധ്യയില്‍ ഹിന്ദു ദൈവമായ ശ്രീരാമന് വേണ്ടി പണിത ക്ഷേത്രത്തിനെതിരെ മംദാനി നടത്തിയ പ്രതിഷേധവും പതിനാറാം നൂറ്റാണ്ടില്‍ നിര്‍മിച്ച ബാബരി മസ്ജിദ് 1992ല്‍ ഹിന്ദുത്വ വാദികള്‍ തകര്‍ത്തതും വിമര്‍ശിച്ചതുമാണ് അദ്ദേഹത്തെ ഹിന്ദു ദേശീയവാദികളുടെ കണ്ണില്‍ വിമര്‍ശനത്തിന് വിധേയനാക്കിയത്. ഈ നിലപാടുകള്‍ക്കെതിരെ നടിയും ബി ജെ പി എം പിയുമായ കംഗന റണാവത്ത് മംദാനി 'ഹിന്ദുമതത്തെ ഇല്ലാതാക്കാന്‍ ഒരുങ്ങുന്നവന്‍' എന്ന് ആരോപിക്കുകയും മറ്റൊരു ബി ജെ പി നേതാവ് മംദാനിയുടെ 'ഇന്ത്യന്‍ മാതാവ്' എന്ന ബന്ധം ഇന്ത്യയ്ക്കെതിരായ നിലപാടുകള്‍ക്ക് മാപ്പാകില്ലെന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തു.

അതേസമയം ഇന്ത്യയില്‍ മംദാനിയുടെ ആരാധകര്‍ വളരെയധികമാണ്. ജേണലിസ്റ്റ് ആര്‍ഫാ ഖാനം ഷെര്‍വാനി ഇന്ത്യക്കും ഒരു 'മംദാനി പോലുള്ള നേതാവ്' ആവശ്യമുണ്ടെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ വീര്‍ സാംഗ്വി മംദാനി 'ആധുനിക ഇന്ത്യയുടെ യഥാര്‍ഥ പ്രതിനിധി' ആണെന്ന് എഴുതി.

എന്നാല്‍, ഉഗാണ്ടയില്‍ ജനിച്ച മംദാനി അമേരിക്കയിലാണ് വിദ്യാഭ്യാസം നേടിയത്. ഒരു കാര്യത്തില്‍ അദ്ദേഹം ചില ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ക്കൊപ്പം നില്‍ക്കുന്നുണ്ട്. സാമ്പത്തിക യാഥാര്‍ഥ്യങ്ങളില്‍ നിന്ന് മാറി വലിയ സര്‍ക്കാര്‍ ചെലവുകള്‍ വാഗ്ദാനം ചെയ്യുന്ന പോപ്പുലിസത്തിലാണ് അദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയക്കാരെ പോലെ പെരുമാറുന്നത്. 

കഴിഞ്ഞ ആഴ്ച ബിഹാറിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി ജെ പിയും കൂട്ടുകക്ഷിയും വീണ്ടും അധികാരം നേടിയപ്പോള്‍ പ്രധാനപ്പെട്ട രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ വോട്ടര്‍മാര്‍ക്ക് നല്‍കിയ വലിയ സാമ്പത്തിക വാഗ്ദാനങ്ങള്‍ ശ്രദ്ധനേടി. ഓരോ കുടുംബത്തിനും ഒരു സര്‍ക്കാര്‍ ജോലി മുതല്‍ സൗജന്യ വൈദ്യുതി, വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര, പൈസച്ചെലവേറിയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കല്‍ എന്നീ വാഗ്ദാനങ്ങള്‍ വരെ, ഇരു പക്ഷങ്ങളും 'ഇന്ത്യന്‍ മോഡല്‍ മംദാനി-പോപ്പുലിസം' അവതരിപ്പിച്ചുവെന്ന വിമര്‍ശനം ഉയരുന്നു.

ഇന്ത്യയ്ക്ക് ഒരു സൊഹ്‌റാന്‍ മംദാനി ആവശ്യമില്ല.   സമാന രൂപത്തിലുള്ള രാഷ്ട്രീയക്കാര്‍ ഇന്ത്യയിലിപ്പോഴും നിരവധിയുണ്ട്. രാജ്യത്തിന് ആവശ്യമുള്ളത് സാമ്പത്തിക ഉത്തരവാദിത്തമുള്ള, സ്വകാര്യ വ്യവസായത്തെ ആഘോഷിക്കുന്ന, ജനങ്ങളുടെ പണം ഉപയോഗിച്ച് അവ്യക്തമായ വാഗ്ദാനങ്ങള്‍ നല്‍കാതെ നില്‍ക്കുന്ന നേതാക്കളാണ്.