കമല തന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു; നാമനിര്‍ദ്ദേശ രേഖകളില്‍ ഒപ്പുവെച്ചു

കമല തന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു; നാമനിര്‍ദ്ദേശ രേഖകളില്‍ ഒപ്പുവെച്ചു


വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് നേതാവും വൈസ് പ്രസിഡന്റുമായ കമല ഹാരിസ് തന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക രേഖകളില്‍ ഒപ്പുവെച്ചതായി കമല എക്‌സ് പോസ്റ്റിലൂടെയാണ് വോട്ടര്‍മാരെ അറിയിച്ചത്.

''യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള എന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന രേഖകളില്‍ ഇന്ന് ഒപ്പുവെച്ചു. ഓരോ വോട്ടും നേടാന്‍ ഞാന്‍ കഠിനാധ്വാനം ചെയ്യും. നവംബറില്‍ ഞങ്ങളുടെ ജനകീയ പ്രചാരണം വിജയിക്കും,'' എക്‌സ് പോസ്റ്റില്‍ കമല ഹാരിസ് കുറിച്ചു.

ഓരോ ദിവസം കഴിയും തോറും ഡെമോക്രാറ്റിക് പാര്‍ട്ടിക്കുള്ളില്‍ കമലയ്ക്ക് പിന്തുണ വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്കും മിഷേല്‍ ഒബാമയും കമലാ ഹാരിസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കമലാ ഹാരിസിന്റെ വിജയമുറപ്പാക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി. നേരത്തെ മുന്‍ സ്പീക്കര്‍ നാന്‍സി പെലോസി, ഹിലരി ക്ലിന്റണ്‍ തുടങ്ങിയവര്‍ കമലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും ജോ ബൈഡന്‍ പിന്‍മാറിയതോടെയാണ് കമല ഹാരിസ് സ്ഥാനാര്‍ത്ഥിയായത്. പ്രായാധിക്യവും ആരോഗ്യപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി ബൈഡനെതിരെ സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ തന്നെ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു ബൈഡന്റ് പിന്‍മാറ്റം. എതിര്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപുമായുള്ള ആദ്യ സംവാദത്തിലും ബൈഡന്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു. ഇതും തിരഞ്ഞെടുപ്പില്‍ നിന്നും മാറി നില്‍ക്കാന്‍ ബൈഡനെ നിര്‍ബന്ധിതനാക്കുകയായിരുന്നു