ബൈഡന്റെ സ്ഥാനാര്‍ഥിത്വം; തീരുമാനമെടുക്കാന്‍ ഇനി സമയം കുറവെന്ന് നാന്‍സി പെലോസി

ബൈഡന്റെ സ്ഥാനാര്‍ഥിത്വം; തീരുമാനമെടുക്കാന്‍ ഇനി സമയം കുറവെന്ന് നാന്‍സി പെലോസി


വാഷിംഗ്ടണ്‍: മുന്‍ ഹൗസ് സ്പീക്കറും ദീര്‍ഘകാല ബൈഡന്റെ സഹപ്രവര്‍ത്തകയുമായ കാലിഫോര്‍ണിയയുടെ പ്രതിനിധി നാന്‍സി പെലോസി പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് ബിഡ് പുനഃപരിശോധനയ്ക്ക് ശക്തമായ ശ്രമം വീണ്ടും നടത്തി. തീരുമാനമെടുക്കാന്‍ ഇനി സമയം കുറവാണെന്നും അവര്‍ വിശദമാക്കി. 

എംഎസ്എന്‍ബിസിയുടെ ''മോണിംഗ് ജോ''യില്‍ സംസാരിക്കവെ അദ്ദേഹം എന്തു തീരുമാനിച്ചാലും താന്‍ ഒപ്പമുണ്ടാകുമെന്ന് 84കാരിയായ പെലോസി പറഞ്ഞു. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ സംവാദ പ്രകടനത്തിന് ശേഷമുള്ള പ്രസിഡന്റിന്റെ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ വ്യാഴാഴ്ച വാഷിംഗ്ടണില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം ബൈഡന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള സംഭാഷണങ്ങള്‍ പുനരാരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അവര്‍ പറഞ്ഞു.

81കാരനായ ബൈഡന്‍ രണ്ടാം തവണയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ക്യാപിറ്റോള്‍ ഹില്ലിലെ ഡെമോക്രാറ്റുകള്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പൂര്‍ണ സംതൃപ്തരല്ല.  

പെലോസിയുടെ അഭിപ്രായങ്ങള്‍ ആശങ്കാകുലരായ ഡെമോക്രാറ്റുകളെയും ബൈഡന്റെ പിന്നില്‍ നില്‍ക്കുന്നവരേയും വരും ദിവസങ്ങളില്‍ കൂടെ നിര്‍ത്താനുള്ള ഇടം നല്‍കുന്നതിനുള്ള മാര്‍ഗ്ഗമാണ്. പ്രസിഡന്റിനെതിരെ ഒരു ഉന്നത കോണ്‍ഗ്രസ് നേതാവില്‍ നിന്നുള്ള അഭിപ്രായവും പാര്‍ട്ടിയിലെ ഭിന്നതയും തിരിച്ചറിയുന്ന അവസരമാണിത്. 

ബൈഡന്റെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഹൗസ് ഡെമോക്രാറ്റുകള്‍ സ്വകാര്യമായി ചര്‍ച്ച ചെയ്തെങ്കിലും മത്സരത്തില്‍ തുടരണമോ എന്ന കാര്യത്തില്‍ സമവായത്തിലെത്താത്ത ദീര്‍ഘമായ യോഗത്തിന് ശേഷം, ന്യൂജേഴ്സിയിലെ പ്രതിനിധി മിക്കി ഷെറില്‍ അദ്ദേഹത്തോട് മാറിനില്‍ക്കാന്‍ പരസ്യമായി ആവശ്യപ്പെട്ടു. ഇത്തരത്തില്‍ സംസാരിക്കുന്ന ഏഴാമത്തെ ഡെമോക്രറ്റാണ് മികകി ഷെറില്‍. 

സെനറ്റില്‍ സമാനമായ ഒരു സെഷനുശേഷം കൊളറാഡോയിലെ ഡെമോക്രാറ്റായ സെനറ്റര്‍ മൈക്കല്‍ ബെന്നറ്റ് പ്രചാരണം അവസാനിപ്പിക്കാന്‍ ബൈഡനെ പരസ്യമായി പ്രേരിപ്പിക്കുന്നത് അവസാനിപ്പിച്ചു. എന്നാല്‍ സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ ബൈഡന് ട്രംപിനെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന് താന്‍ കരുതുന്നില്ലെന്ന് തന്റെ സഹപ്രവര്‍ത്തകരോട് സ്വകാര്യമായി പറഞ്ഞതായി അദ്ദേഹം സ്ഥിരീകരിച്ചു.

എല്ലാം നഷ്ടപ്പെടുമെന്ന് കരുതുന്നതായി ബെന്നറ്റ് പറഞ്ഞു. 

വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ ആവര്‍ത്തിച്ച് ആക്രമിച്ചാണ് ട്രംപ് ഫ്േളാറിഡയില്‍ റാലി നടത്തിയത്. ലാസ് വെഗാസില്‍ പ്രസംഗത്തിനിടെ ട്രംപിനെ ലക്ഷ്യം വച്ച ഹാരിസ് ഡാലസിലും പ്രചാരണ പര്യടനം തുടരും.

വാഷിംഗ്ടണില്‍ നാറ്റോ സഖ്യകക്ഷികളോട് ശക്തമായ പ്രസംഗം നടത്തിയ ബൈഡന്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഉള്‍പ്പെടെയുള്ള യൂണിയന്‍ നേതാക്കളുമായും വാഷിംഗ്ടണിലെ വിദേശ പ്രമുഖരുമായും കൂടിക്കാഴ്ചകള്‍ നടത്തും.