ന്യൂയോര്‍ക്കിലെ സാമ്പത്തിക ശക്തികള്‍ മംദാനി വിരുദ്ധ പോരാട്ടത്തിന് ഒരുങ്ങുന്നു

ന്യൂയോര്‍ക്കിലെ സാമ്പത്തിക ശക്തികള്‍ മംദാനി വിരുദ്ധ പോരാട്ടത്തിന് ഒരുങ്ങുന്നു


ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ത്ഥിയായി ഡെമോക്രാറ്റുകളുടെ പിന്തുണയുള്ള ഇന്ത്യന്‍ വംശജനും മുസ്ലിമുമായ സൊഹ്‌റാന്‍ മംദാനി കളത്തിലിറങ്ങിയത് ഡെമോക്രാറ്റുകളിലെയും റിപ്പബ്ലിക്കന്മാരിലെയും തീവ്ര വലതുപക്ഷ വിഭാഗങ്ങളെ അസ്വസ്ഥരാക്കിയിരിക്കുകയാണ്. ഡെമോക്രാറ്റുകള്‍ പൊതുവെ മംമാനിയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും യാഥാസ്ഥിതികരായ ഒരു ന്യൂനപക്ഷത്തിന് അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം സ്വീകാര്യമായിട്ടില്ലെന്ന റിപ്പോര്‍ട്ടുകളുണ്ട്. റിപ്പബ്ലിക്കന്മാര്‍ക്ക് അത്ര ശക്തിയില്ലാത്ത ന്യൂയോര്‍ക്കില്‍ എല്ല ശക്തിയും ഉപയോഗിച്ച് മത്സരം നേരിടാനുള്ള നീക്കം സജീവമാണ്. പ്രസിഡന്റ് ട്രംപ് തന്നെ പരസ്യ പ്രതികരണങ്ങളിലൂടെ മംദാനിക്കെതിരായ തന്റെ നിലപാട് പലകുറി പ്രകടമാക്കി. മംമാദി തീവ്ര കമ്മ്യൂണിസ്റ്റാണെന്നും അദ്ദേഹം മേയര്‍ പദവിയിലെത്താതിരിക്കാന്‍ ആവശ്യമായതെല്ലാ ചെയ്യണമെന്നും ട്രംപ് ആഹ്വാനം ചെയ്തു. മംദാനി മേയറാകുന്ന സാഹചര്യം ഒഴിവാക്കാന്‍ ന്യൂയോര്‍ക്കിലെ സാമ്പത്തിക ശക്തികളും രംഗത്തിറങ്ങി എന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. 

തങ്ങള്‍ പിന്തുണക്കുന്ന ഏതെങ്കിലും ഒരു സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കുന്ന കാര്യത്തില്‍ മംദാനിയെ എതിര്‍ക്കുന്ന സാമ്പത്തിക ശക്തികള്‍ക്ക് യോജിപ്പില്ല. എന്നാല്‍  നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരത്തില്‍, സമര്‍പ്പിതരായ അനുയായികളുള്ള അസാധാരണ ജനാധിപത്യ സോഷ്യലിസ്റ്റിനെ പരാജയപ്പെടുത്താന്‍ തങ്ങള്‍ ഒരുപോലെ ആഗ്രഹിക്കുന്നുവെന്നത് എല്ലാവരും സമ്മതിക്കുന്നു.

'ന്യൂയോര്‍ക്കേഴ്‌സ് ഫോര്‍ എ ബെറ്റര്‍ ഫ്യൂച്ചര്‍ മേയര്‍ 25' എന്ന പേരില്‍ ഒരു പുതിയ സ്വതന്ത്ര ചെലവ് ഗ്രൂപ്പ് മംദാനിക്കെതിരെ കുറഞ്ഞത് 20 മില്യണ്‍ ഡോളറെങ്കിലും ചെലവഴിച്ച് ഒരു പ്രചാരണം ആരംഭിക്കുന്നുവെന്ന് പദ്ധതികളെക്കുറിച്ച് പരിചയമുള്ള ആളുകള്‍ പറയുന്നു. ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് ബോര്‍ഡ് ഓഫ് ഇലക്ഷന്‍സില്‍ ചൊവ്വാഴ്ച സമര്‍പ്പിച്ച ഒരു ഫോമില്‍ ന്യൂയോര്‍ക്കില്‍ ഗ്രൂപ്പ് രജിസ്റ്റര്‍ ചെയ്തുവെന്നും സജീവമായി പ്രവര്‍ത്തിക്കുന്നുവെന്നും കാണിക്കുന്നു.
ദശലക്ഷക്കണക്കിന് ഡോളര്‍ ലക്ഷ്യമിട്ട് നിരവധി പേര്‍ കൂടി രംഗത്തുണ്ട്. രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ചില വ്യക്തികള്‍ മംദാനിക്കെതിരെ ധനസഹായം തേടുകയോ പണം സ്വരൂപിക്കുകയോ ചെയ്യുന്നവരില്‍ ഉള്‍പ്പെടുന്നു. പെര്‍ഷിംഗ് സ്‌ക്വയര്‍ സിഇഒ ബില്‍ ആക്മാന്‍, മുന്‍ ട്രംപ് ഉപദേഷ്ടാവും ന്യൂയോര്‍ക്ക് സിറ്റി മേയറുമായ റൂഡി ജിയൂലിയാനി എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു.

'ഈ വ്യക്തിയെ എങ്ങനെ തടയാം?' ഒരു പ്രത്യേക ഗ്രൂപ്പ് വഴി ജിയൂലിയാനിയുമായി ഏകദേശം 10 മില്യണ്‍ ഡോളര്‍ സമാഹരിക്കാന്‍ പദ്ധതിയിടുന്ന ബോ ഡയറ്റ്ല്‍ ചോദിക്കുന്നു. 'ആരും അദ്ദേഹവുമായി ഇടപെടുന്നില്ല. വോട്ടെടുപ്പുകളില്‍, അദ്ദേഹത്തിന് വളരെയധികം ശ്രദ്ധ ലഭിക്കുന്നുണ്ട്, മറ്റ് സ്ഥാനാര്‍ത്ഥികളാരും മുന്നോട്ട് വരുന്നില്ല.-ഇത് സംബന്ധിച്ച് അഭിപ്രായം തേടുന്ന അഭ്യര്‍ത്ഥനകള്‍ക്ക് ജിയൂലിയാനി മറുപടി നല്‍കിയില്ല.

കഴിഞ്ഞ മാസം നടന്ന ഡെമോക്രാറ്റിക് പ്രൈമറിയില്‍ പ്രതീക്ഷിച്ച വിജയിയും മുന്‍ ഗവര്‍ണറുമായ ആന്‍ഡ്രൂ കോമോയെ പരാജയപ്പെടുത്തി, മംദാനി വിജയിച്ചത് നഗരത്തിലെ ഉന്നതരെ അമ്പരപ്പിച്ചിരുന്നു.  ഒരു സോഷ്യലിസ്റ്റ് നഗരം ഭരിക്കുന്നതിനെക്കുറിച്ചുള്ള ചിന്ത പോലും സാമ്പത്തിക വിഭാഗത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ചു.

വ്യാഴാഴ്ച നടന്ന ഒരു പരിപാടിയില്‍ ജെപി മോര്‍ഗന്‍ ചേസ് ചീഫ് എക്‌സിക്യൂട്ടീവ് ജാമി ഡിമോണ്‍ മംദാനിയെ 'ഒരു സോഷ്യലിസ്റ്റിനേക്കാള്‍ ഒരു മാര്‍ക്‌സിസ്റ്റ്' എന്നാണ് വിശേഷിപ്പിച്ചത്. പ്രചാരണത്തിന്റെ പ്രധാന വിഷയങ്ങള്‍ 'യഥാര്‍ത്ഥ ലോകത്ത് അര്‍ത്ഥമില്ലാത്ത പ്രത്യയശാസ്ത്രപരമായ കോലാഹലം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ സാമ്പത്തികശക്തികല്‍ മംദാനിയെ തോല്‍പ്പിക്കാന്‍ എന്തൊക്കെ പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത് എന്നത് ഇനിയും തീരുമാനിക്കേണ്ട കാര്യമാണ്.

പൊതുതെരഞ്ഞെടുപ്പിന്റെ ആദ്യ ആഴ്ചകള്‍ കുഴപ്പത്തിലായിരുന്നുവെന്ന് രാഷ്ട്രീയ തന്ത്രജ്ഞരും ധനകാര്യ വിദഗ്ധരും പറയുന്നു. മംദാനി വിരുദ്ധ കോട്ടയ്ക്ക് ഒരു നല്ല സന്ദേശവുമില്ലെന്ന് അവര്‍ പരാതിപ്പെടുന്നു. ഒരു സ്ഥാനാര്‍ത്ഥിയും. വിജയിക്കാന്‍ മതിയായ വോട്ടര്‍മാരുമുള്ളപ്പോള്‍ പുറത്തുനിന്നുള്ള പണപ്രവാഹം തിരിച്ചടിക്കുമെന്നും പ്രത്യേക താല്‍പ്പര്യമുള്ളവരായി വോട്ടര്‍മാര്‍ സംശയിക്കുമെന്നും അവര്‍ ഭയപ്പെടുന്നു.

'സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ക്ക് എല്ലാവരും ലളിതമായ പരിഹാരങ്ങള്‍ തേടുകയാണ്,' കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ ആന്‍ഡ് പബ്ലിക് അഫയേഴ്‌സിലെ പ്രൊഫസറും മുമ്പ് മേയര്‍ മൈക്കല്‍ ബ്ലൂംബെര്‍ഗിന്റെ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചതുമായ എസ്റ്റര്‍ ഫ്യൂച്ച്‌സ് പറഞ്ഞു.

കഴിഞ്ഞ മാസം നടന്ന പ്രൈമറി തിരഞ്ഞെടുപ്പ് ദിനത്തിന് ശേഷം, ഡെമോക്രാറ്റിക് പ്രൈമറി സ്ഥാനാര്‍ത്ഥിയും മുന്‍ ഹെഡ്ജ് ഫണ്ട് മാനേജരുമായ വിറ്റ്‌നി ടില്‍സണ്‍ തന്റെ പിന്തുണക്കാര്‍ക്ക് എഴുതിയ സന്ദേശത്തില്‍ പറഞ്ഞത്, മംദാനിക്കെതിരെ പ്രവര്‍ത്തിക്കുന്ന സ്വതന്ത്രരായ പണം ചെലവഴിക്കുന്നവര്‍ക്ക് 100 മില്യണ്‍ ഡോളറില്‍ കൂടുതല്‍ നല്‍കുമെന്ന് താന്‍ പ്രതീക്ഷിച്ചുവെന്നാണ്. മംദാനി അപകടകാരിയും യോഗ്യതയില്ലാത്തവനുമായി വിശേഷിപ്പിക്കുകയും ചെയ്ത ടിന്‍സണ്‍ അദ്ദേഹത്തെ പരാജയപ്പെടുത്തുന്നത് വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നും പറഞ്ഞു.

ഈ ആശയക്കുഴപ്പങ്ങള്‍ക്കിടയിലും, തന്ത്രജ്ഞരും പിന്തുണക്കാരും പറയുന്നത്, ദാതാക്കള്‍ അവരുടെ പണം ഒരു അവസാനഘട്ട പ്രചാരണത്തിന് മേല്‍ കളയാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ്.

ന്യൂയോര്‍ക്കിലെ സാമ്പത്തിക ശക്തികള്‍ മംദാനി വിരുദ്ധ പോരാട്ടത്തിന് ഒരുങ്ങുന്നു