റിയാദ്: പ്രസിഡന്റ് ഡോണൾഡ് ട്രംപിെന്റ സന്ദർശനത്തിനിടെ അമേരിക്കയും സൗദി അറേബ്യയും തമ്മിൽ ഒപ്പിട്ട കരാറുകളുടെ ആകെ മൂല്യം 300 ബില്യന്‍
ഡോളർ. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. അവശേഷിക്കുന്ന കരാറുകൾ കൂടി പൂർത്തിയാകുന്നതോടെ സംയുക്ത നിക്ഷേപങ്ങളുടെ മൂല്യം ഒരു ലക്ഷം ബില്യന്‍ ഡോളറാവും.
സന്ദർശനത്തിെന്റ ആദ്യ ദിവസം നിരവധി കരാറുകളിലും ധാരണാപത്രങ്ങളിലും ഉഭയകക്ഷി സാമ്പത്തിക പങ്കാളിത്ത രേഖയിലുമാണ് ഇരു നേതാക്കളും ഒപ്പുവെച്ചത്. ഇരുവരുടെയും അധ്യക്ഷതയിൽ ചൊവ്വാഴ്ച വൈകിട്ട് നടന്ന സൗദിയു.എസ് ഇൻവെസ്റ്റ്‌മെന്റ് േഫാറത്തിനിടയിലായിരുന്നു ഒപ്പിടൽ. സൗദി സായുധസേനയെ വികസിപ്പിക്കുന്നതിനും ആധുനികവൽക്കരിക്കുന്നതിനുമുള്ളതാണ് ഒരു കരാർ. 14,200ബില്യന്‍ ഡോളറിേന്റതാണ് ഈ പ്രതിരോധ കരാറുകൾ. ഇരുരാജ്യങ്ങൾക്കുമിടയിൽ ഇതുവരെയുണ്ടായിട്ടുള്ളതിൽ ഏറ്റവും വലിയ പ്രതിരോധ കരാറാണ് ഇത്.
12 അമേരിക്കൻ സൈനിക കമ്പനികൾ സൗദി അറേബ്യക്ക് ഏറ്റവും പുതിയ ആയുധങ്ങൾ നൽകും. സൗദി സായുധ സേനയുടെ ശേഷി വികസിപ്പിക്കാനുള്ള തീവ്ര പരിശീലനവും കരാറിെന്റ ഭാഗമാണ്. സൗദി നാഷനൽ ഗാർഡിെന്റ കര, വ്യോമ സംവിധാനങ്ങൾക്കുള്ള വെടിമരുന്ന്, പരിശീലനം, പിന്തുണാസേവനങ്ങൾ, അറ്റകുറ്റപ്പണികൾ, സംവിധാനങ്ങളുടെ ആധുനികവൽക്കരണം, സ്‌പെയർ പാർട്‌സ്, സൈനിക വിദ്യാഭ്യാസം എന്നിവ ഒരുക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള കരാറുകളും ഇതിലുൾപ്പെടും. കൂടാതെ സൗദി സായുധ സേനയുടെ ആരോഗ്യശേഷി വികസനം സംബന്ധിച്ച പ്രതിരോധ മന്ത്രാലയങ്ങൾ തമ്മിൽ ധാരണാപത്രമുണ്ടാക്കിയിട്ടുണ്ട്.
ഇരു രാജ്യങ്ങളിലെയും ഊർജ്ജ മന്ത്രാലയങ്ങൾ, നീതിന്യായ മന്ത്രാലയങ്ങൾ തമ്മിലുള്ള സഹകണ കരാറുകളാണ് മറ്റുള്ളവ. സൗദി ആഭ്യന്തര മന്ത്രാലയത്തിെന്റ അന്താരാഷ്ട്ര പങ്കാളിത്ത സംരംഭവും യു.എസ് നീതിന്യായ വകുപ്പിെന്റ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും തമ്മിലുണ്ടാക്കിയ ധാരണാപത്രവുമുണ്ട്. 500 ബില്യന്‍ ഡോളറിെന്റ വീതം ഊർജ നിക്ഷേപ നിധി, പുതുതലമുറ ബഹിരാകാശ, പ്രതിരോധ സാങ്കേതിക വിദ്യാ നിധി, 400 ബില്യന്‍ ഡോളറിെന്റ എൻഫീൽഡ് സ്‌പോർട്‌സ് ഗ്ലോബൽ സ്‌പോർട്‌സ് ഫണ്ട് എന്നിവയും സംയുക്ത നിക്ഷേപ സംരംഭങ്ങളായി സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
30,000 കോടിയുടെ ഈ കരാറുകൾക്ക് പുറമെയാണ് സൗദി 60,000 ബില്യന്‍ഡോളർ അമേരിക്കൽ നിക്ഷേപിക്കുമെന്ന് നേരത്തെ കിരീടാവകാശി ഓഫർ ചെയ്തത്. ഇതോടെ ആകെ 90,000 ബില്യന്‍ ഡോളറാവും സൗദി നിക്ഷേപത്തിെന്റ മൂല്യം. ഇതിന് പുറമെയാണ് കൂടുതൽ കരാറുകൾ യാഥാർഥ്യമാക്കാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് കിരീടാവകാശി ചൊവ്വാഴ്ച വ്യക്തമാക്കിയത്. ഒരു ലക്ഷം ബില്യന്‍ഡോളർ മൂല്യത്തിലെത്തിക്കുകയാണ് ലക്ഷ്യം.
അമേരിക്കയും സൗദി അറേബ്യയും തമ്മിൽ ഒപ്പിട്ട കരാറുകളുടെ ആകെ മൂല്യം 300 ബില്യന്‍ ഡോളർ
