സ്വീഡയിലെ സിറിയന്‍ സര്‍ക്കാര്‍ സേനയുമായി ദുറൂസ് പുതിയ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവച്ചു

സ്വീഡയിലെ സിറിയന്‍ സര്‍ക്കാര്‍ സേനയുമായി ദുറൂസ് പുതിയ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവച്ചു


ഡമസ്‌ക്കസ്: സിറിയയിലെ ദുറൂസ്, സ്വീഡയിലെ സിറിയന്‍ സര്‍ക്കാരുമായി പുതിയ വെടിനിര്‍ത്തല്‍ കരാറില്‍ എത്തിയതായും വെടിനിര്‍ത്തല്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും ദുറൂസ് മതനേതാവ് ഷെയ്ഖ് യൂസഫ് ജാര്‍ബൗ വീഡിയോയില്‍ പറഞ്ഞു. ചൊവ്വാഴ്ച രാത്രി പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പരാജയപ്പെട്ടിരുന്നു. എങ്കിലും, പുതിയ വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയതിനുശേഷവും ദുറൂസ് നഗരമായ സ്വീഡയില്‍ സര്‍ക്കാര്‍ സേനയില്‍ നിന്നുള്ള വെടിവയ്പ്പ് തുടരുകയാണെന്ന് ഒരു സാക്ഷിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

അറബ് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച ഒരു വീഡിയോയില്‍ വെടിനിര്‍ത്തല്‍ നിബന്ധനകള്‍ പ്രഖ്യാപിച്ച സിറിയയിലെ ദുറൂസ് നേതാവ് ഷെയ്ഖ് യൂസഫ് ജാര്‍ബൗ പ്രദേശത്തെ റോഡുകള്‍ സേന സുരക്ഷിതമാക്കുമെന്നും സ്വീഡയിലെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം പുന:രാരംഭിക്കുമെന്നും ഏറ്റുമുട്ടലിനിടെ നടന്ന 'കുറ്റകൃത്യങ്ങളും നിയമ ലംഘനങ്ങളും' അന്വേഷിക്കാന്‍ ദുറൂസും ഭരണകൂടവും സംയുക്ത സമിതി രൂപീകരിക്കുമെന്നും അശാന്തിക്കിടെ അറസ്റ്റിലായ എല്ലാ തടവുകാരെയും വിട്ടയക്കുമെന്നും പറഞ്ഞു.

പുതിയ സിറിയന്‍ സര്‍ക്കാരുമായി ജറുസലേം സമാധാന കരാറിലെത്താനുള്ള സാധ്യത 'ഭരണകൂടം എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു' എന്ന് ദുറൂസ് സമൂഹത്തിനെതിരായ സമീപകാല അക്രമങ്ങള്‍ക്ക് മറുപടിയായി സിറിയയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങള്‍ക്കിടയില്‍ മുതിര്‍ന്ന ഇസ്രായേലി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തെക്കന്‍ സിറിയന്‍ നഗരമായ സ്വീഡയില്‍ കടുത്ത ഏറ്റുമുട്ടലുകള്‍ക്കിടയില്‍ സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അല്‍-ഷറ 'ദുറൂസിനെ ഇല്ലാതാക്കാന്‍' ആഗ്രഹിക്കുന്നുവെന്ന് ഐ ഡി എഫ് ബ്രിഗേഡിയര്‍ ജനറല്‍ (റെസ.) അമല്‍ അസദ് പറഞ്ഞു. 

ചാനല്‍ 12-നോട് സംസാരിക്കവെ, സ്വീഡയിലെ ദുറൂസിനെതിരായ ആക്രമണങ്ങളെ 'ഒക്ടോബര്‍ 7-ന് സംഭവിച്ചതുപോലെ' എന്നാണ് അസദ് വിശേഷിപ്പിക്കുന്നത്. അഞ്ച് വയസ്സ് പ്രായമുള്ള പെണ്‍കുട്ടികള്‍ പോലും ബലാത്സംഗം ചെയ്യപ്പെട്ടുവെന്നും ഗര്‍ഭിണികള്‍ കൊല്ലപ്പെട്ടുവെന്നും അവകാശപ്പെടുന്നു.

അതിര്‍ത്തി കടന്ന് സിറിയയിലേക്ക് കടന്ന ഇസ്രായേലിലെ ദുറൂസ് നിവാസികളെ അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ അവരുടെ സമൂഹത്തെ സഹായിക്കാന്‍ ഇസ്രായേല്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിറിയയുടെ പുതിയ ഭരണകൂടവുമായി സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങളെയും അദ്ദേഹം വിമര്‍ശിച്ചു.

സിന്‍വാറുമായോ നസ്രല്ലയുമായോ സമാധാനം സ്ഥാപിക്കാന്‍ കഴിയുമായിരുന്നോ എന്നു ചോദിച്ച അദ്ദേഹം സിറിയയിലെ നിലവിലെ ഭരണകൂടം മുന്‍ ഹമാസ്, ഹിസ്ബുള്ള നേതാക്കളേക്കാള്‍ 'വളരെ മോശമാണ്' എന്ന് അദ്ദേഹം ആരോപിച്ചു.

ഡമാസ്‌കസില്‍ വ്യോമാക്രമണം നടന്നപ്പോള്‍ ഇസ്രായേല്‍ 'വേദനാജനകമായ പ്രഹരങ്ങള്‍' ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി.