30 ഇറാനിയന്‍ സുരക്ഷാ മേധാവികളെയും 11 ആണവ ശാസ്ത്രജ്ഞരെയും കൊലപ്പെടുത്തിയെന്ന് ഇസ്രായേല്‍

30 ഇറാനിയന്‍ സുരക്ഷാ മേധാവികളെയും 11 ആണവ ശാസ്ത്രജ്ഞരെയും കൊലപ്പെടുത്തിയെന്ന് ഇസ്രായേല്‍


ജെറുസലേം: ഇറാനുമായുള്ള യുദ്ധത്തില്‍ ഇസ്രായേല്‍ 30ലധികം മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരെയും 11 മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞരെയും കൊലപ്പെടുത്തിയതായി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ജൂണ്‍ 13ന് 1,500 കിലോമീറ്റര്‍ (930 മൈല്‍) അകലെ ഇറാനില്‍ നടന്ന ആദ്യ ആക്രമണം അവരുടെ വ്യോമ പ്രതിരോധത്തെ തകര്‍ക്കുകയും സംഘര്‍ഷത്തിന്റെ നിര്‍ണായകമായ ആദ്യ മണിക്കൂറുകളില്‍ പ്രതികരിക്കാനുള്ള കഴിവിനെ അസ്ഥിരപ്പെടുത്തുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥന്‍ പറയുന്നു.

യു എസ് മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തലോടെ അവസാനിച്ച യുദ്ധത്തില്‍ ഇസ്രായേലിന്റെ വ്യോമസേന 900ലധികം ലക്ഷ്യങ്ങള്‍ ആക്രമിച്ചു. സൈന്യം ഇറാന്റെ മിസൈല്‍ ഉത്പാദനത്തെ നശിപ്പിച്ചുവെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു.

ഇറാനിയന്‍ ആണവ പദ്ധതിക്ക് വലിയ തിരിച്ചടി നേരിട്ടു. 90 ശതമാനം വരെ യുറേനിയം സമ്പുഷ്ടമാക്കാനുള്ള ഭരണകൂടത്തിന്റെ കഴിവ് ദീര്‍ഘകാലത്തേക്ക് നിര്‍വീര്യമാക്കി. ഒരു ആണവായുധ കോര്‍ നിര്‍മ്മിക്കാനുള്ള ഇറാന്റെ കഴിവ് ഇല്ലാതാക്കിയെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു.

ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നത് നിഷേധിക്കുന്ന ഇറാന്‍, ഇസ്രായേലി സൈനിക കേന്ദ്രങ്ങളിലും നഗരങ്ങളിലും മിസൈല്‍ ആക്രമണങ്ങള്‍ നടത്തി തിരിച്ചടിച്ചു. ഇസ്രായേലി പ്രതിരോധത്തിലേക്ക് നുഴഞ്ഞുകയറിയാണ് യുദ്ധം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായതെന്നാണ് ഇറാന്‍ പറയുന്നു.

ഇറാനില്‍ 627 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ അധികൃതര്‍ പറഞ്ഞു, മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ നാശനഷ്ടത്തിന്റെ വ്യാപ്തി സ്വതന്ത്രമായി സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല. ഇസ്രായേലില്‍ 28 പേര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ അധികൃതര്‍ പറഞ്ഞു.