മലയാളിയായ മദര്‍ ഏലീശ്വ വാകയിലിനെ വാഴ്ത്തപ്പെട്ടവളായി നവംബര്‍ 8ന് പോപ് പ്രഖ്യാപിക്കും

മലയാളിയായ മദര്‍ ഏലീശ്വ വാകയിലിനെ വാഴ്ത്തപ്പെട്ടവളായി നവംബര്‍ 8ന് പോപ് പ്രഖ്യാപിക്കും


കൊച്ചി: ഭാരത കത്തോലിക്കാ സഭയ്ക്ക് വത്തിക്കാന്റെ പുതിയ അംഗീകാരം. ഒരു മലയാളിയെ കൂടി ആഗോള കത്തോലിക്കാ സഭയുടെ അള്‍ത്താര വണക്കത്തിനായി ഉയര്‍ത്തുകയാണ്. നവംബര്‍ 8ന് വത്തിക്കാനില്‍ മാര്‍പാപ്പ മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കും.

കത്തോലിക്കാ സഭയില്‍ വിശുദ്ധ പദവിക്ക് തൊട്ടു താഴെയുള്ള പദവിയാണ് വാഴ്ത്തപ്പെട്ടവള്‍ എന്നത്. ഭാരത കത്തോലിക്കാ സഭയിലെ ആദ്യ സന്യാസിനിയും കോണ്‍ഗ്രിഗേഷന്‍ ഓഫ് തെരേസ്യന്‍ കാര്‍മലൈറ്റ് (സിടിസി ) സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകയുമാണ് ദൈവദാസി മദര്‍ ഏലീശ്വ.

ധന്യയായ മദര്‍ ഏലീശ്വയുടെ മധ്യസ്ഥത്താല്‍ സംഭവിച്ച അത്ഭുതം വൈദ്യശാസ്ത്രപരമായും ദൈവശാസ്ത്രപരമായും കാനോനികമായും വിശുദ്ധര്‍ക്കായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി നിയോഗിച്ച വിദഗ്ധര്‍ അംഗീകരിച്ചിരുന്നു. ഇത് മാര്‍പാപ്പയ്ക്ക് സമര്‍പ്പിച്ചിരുന്നു.

ഇത് പാപ്പ കൂടി അംഗീകരിച്ചതോടെയാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് മദര്‍ ഏലീശ്വ ഉയര്‍ത്തപ്പെടുന്നത്. നവംബര്‍ 8ന് വല്ലാര്‍പ്പാടം ബസലിക്കയിലും പ്രത്യേക പ്രാര്‍ത്ഥന ചടങ്ങുകള്‍ നടക്കും. മാര്‍പാപ്പയുടെ അംഗീകാരം സ്ഥിരീകരിക്കുന്ന കത്ത് ന്യൂസ് മലയാളത്തിന് ലഭിച്ചു.