ലെബനനിലെ സ്‌ഫോടന പരമ്പരയില്‍ ഇസ്രയേലിന് പിന്തുണ അറിയിച്ച് അമേരിക്ക

ലെബനനിലെ സ്‌ഫോടന പരമ്പരയില്‍ ഇസ്രയേലിന് പിന്തുണ അറിയിച്ച് അമേരിക്ക


ബെയ്‌റൂട്ട്: ലെബനനിലെ സ്‌ഫോടന പരമ്പരയില്‍ ഇസ്രയേലിന് പിന്തുണ അറിയിച്ച് അമേരിക്ക.ഇറാന്റെയോ ഹിസ്ബുള്ളയുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായാല്‍ ഇസ്രയേലിനൊപ്പം നില്‍ക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ. ഓസ്റ്റിന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഹിസ്ബുള്ള- ഇസ്രയേല്‍ പോരില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് വ്യക്തമാക്കി യുഎസ് രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും തങ്ങള്‍ക്ക് പങ്കില്ലെന്നുമായിരുന്നു യുഎസിന്റെ പരാമര്‍ശം. ഇതിന് പിന്നാലെയാണ് ഇസ്രയേലിനെ പിന്തുണച്ചുള്ള രം?ഗപ്രവേശം.
അതേസമയം ലെബനനില്‍ വാക്കി ടോക്കി പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ മരണം 30 കടന്നു. 450 പേര്‍ക്ക് പരിക്കേറ്റതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പേജറുകള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. മൂവായിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കിഴക്കന്‍ ലെബനനില്‍ ലാന്‍ഡ്ലൈന്‍ ഫോണുകള്‍ പൊട്ടിത്തെറിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

സ്‌ഫോടനത്തില്‍ ഇസ്രായേല്‍ പ്രതികരിച്ചിട്ടില്ല. ഇസ്രയേല്‍ ചാരസംഘടനയായ മൊസാദാണ് സ്‌ഫോടനങ്ങള്‍ക്ക് പിന്നിലെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നിര്‍മാണഘട്ടത്തില്‍ മൊസാദ് പേജറുകള്‍ക്കുള്ളില്‍ മൂന്ന് ?ഗ്രാമോളം വരുന്ന സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചതായാണ് റിപ്പോര്‍ട്ട്. ഇസ്രയേലിന്റേത് ഒന്നോ രണ്ടോ വ്യക്തികളെ ലക്ഷ്യം വെച്ചുള്ള ആക്രമണമായിരുന്നില്ല മറിച്ച് രാജ്യത്തെ ഉന്നം വെച്ചായിരുന്നുവെന്നും തിരിച്ചടിക്കുമെന്നും ഹിസ്ബുള്ള പറഞ്ഞിരുന്നു.