ന്യൂയോര്‍ക്ക്: ഗാസയിലെ മൂന്നിലൊന്നുപേരും ദിവസങ്ങളോളം ഭക്ഷണം കഴിക്കുന്നില്ലെന്ന് യു എന്‍ ഭക്ഷ്യസഹായ പദ്ധതിയുടെ മുന്നറിയിപ്പ്. 90,000 സ്ത്രീകളും കുട്ടികളും അടിയന്തര ചികിത്സ ആവശ്യമുള്ളവരാണെന്നും ലോക ഭക്ഷ്യ പദ്ധതി (ഡബ്ല്യു എഫ് പി) പ്രസ്താവനയില്‍ പറഞ്ഞു.
ഗാസയില്‍ പട്ടിണിയെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ ഈ ആഴ്ച ശക്തമായി. പോഷകാഹാരക്കുറവ് മൂലം ഒമ്പത് പേര്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഗാസയിലേക്കുള്ള എല്ലാ സാധനങ്ങളുടെയും പ്രവേശനം ഇസ്രായേല്‍ നിയന്ത്രിക്കുമ്പോഴും സഹായം എത്തിക്കുന്നതിന് നിയന്ത്രണങ്ങളില്ലെന്നും പോഷകാഹാരക്കുറവിന് ഹമാസാണ് ഉത്തരവാദികളെന്നും പറയുന്നു.
ഗാസയിലേക്ക് സഹായം എത്തിക്കുന്നതിന് കാര്യക്ഷമമായ മാര്‍ഗ്ഗങ്ങളില്ലെന്ന് നേരത്തെ തന്നെ സഹായ ഏജന്‍സികള്‍ വ്യക്തമാക്കിയിരുന്നു. യു എ ഇയും ജോര്‍ദാനും പുതിയ സഹായങ്ങള്‍ നല്‍കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും തങ്ങളുടെ സൈന്യത്തിന് ഇസ്രായേല്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ലെന്നാണ് ജോര്‍ദാനിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ബി ബി സിയോട് പറഞ്ഞത്.
ഇസ്രായേല്‍ സര്‍ക്കാരിന്റെ 'നിഷ്‌ക്രിയത്വത്തിലേക്ക് ശ്രദ്ധ തിരിക്കുന്നതിന്റെ' സൂചനയായാണ് യു എന്‍ ഈ നീക്കത്തെ വിശേഷിപ്പിക്കുന്നത്.
ജര്‍മ്മനി, ഫ്രാന്‍സ്, യു കെ തുടങ്ങിയ രാജ്യങ്ങള്‍ ഇസ്രായേലിനോട് പ്രദേശത്തേക്ക് 'സഹായം എത്തിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കാന്‍' ആവശ്യപ്പെട്ടു. സംയുക്ത പ്രസ്താവനയില്‍ ഗാസയില്‍ മാനുഷിക ദുരന്തമാണ് കാണുന്നതെന്നും ഇസ്രായേല്‍ യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു, അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം ഇസ്രായേല്‍ ബാധ്യതകള്‍ പാലിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. സിവിലിയന്‍ ജനതയ്ക്ക് അവശ്യ മാനുഷിക സഹായം തടഞ്ഞുവയ്ക്കുന്നത് അസ്വീകാര്യമാണെന്ന് പ്രസ്താവനയില്‍ പറയുന്നു.
അന്താരാഷ്ട്ര സമൂഹത്തില്‍ പലരും കാണുന്ന നിസ്സംഗതയുടെയും നിഷ്‌ക്രിയത്വത്തിന്റെയും അളവ്, അനുകമ്പയുയെും സത്യത്തിന്റെയും മനുഷ്യത്വത്തിന്റെയും അഭാവം എന്നിവ വിശദീകരിക്കാന്‍ കഴിയില്ലെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
മെയ് 27 മുതല്‍ യു എസും ഇസ്രായേലിന്റെ പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷനും (ജി എച്ച് എഫ്) യു എന്‍ നയിക്കുന്ന സംവിധാനത്തിന് പകരമായി സാധനങ്ങള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഭക്ഷണം നേടാന്‍ ശ്രമിക്കുന്നതിനിടെ ആയിരത്തിലധികം പാലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഗ്ലോബല്‍ അസംബ്ലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
2025 മെയ്, ജൂണ്‍ മാസങ്ങളില്‍ ജി എച്ച് എഫില്‍ ജോലി ചെയ്തിരുന്ന ഒരു യു എസ് സുരക്ഷാ കരാറുകാരന്‍ വെള്ളിയാഴ്ച ബി ബി സിയോട് പറഞ്ഞത് ആ സമയത്ത് താന്‍ യുദ്ധക്കുറ്റകൃത്യങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുവെന്നാണ്.
ഐ ഡി എഫും യു എസ് കരാറുകാരും ഭക്ഷ്യ വിതരണ സ്ഥലങ്ങളില്‍ സാധാരണക്കാര്‍ക്ക് നേരെ വെടിമരുന്നും പീരങ്കിയും മോര്‍ട്ടാര്‍ റൗണ്ടുകളും ടാങ്കും ഉപയോഗിക്കുന്നത് കണ്ടതായി ആന്റണി അഗ്വിലാര്‍ പറഞ്ഞു.
ഐ ഡി എഫിന്റെയും യു എസ് കരാറുകാരുടെയും കൈകളിലുള്ള ഗാസയില്‍ സിവിലിയന്‍ ജനതയ്ക്കെതിരെ വിവേചനരഹിതവും അനാവശ്യവുമായ ബലപ്രയോഗത്തിന്റെ ക്രൂരതയും പ്രയോഗവും തന്റെ കരിയറില്‍ മറ്റെവിടെയും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഒരു മാസം മുമ്പ് മോശം പെരുമാറ്റത്തിന് പിരിച്ചുവിടപ്പെട്ട ഒരു അസംതൃപ്ത മുന്‍ കരാറുകാരന്റെ അവകാശവാദങ്ങളെന്നും അവ 'പൂര്‍ണ്ണമായും തെറ്റാണെന്നുമാണ് ജി എച്ച് എഫ് ഇതിന് മറുപടി നല്‍കിയത്.
പുതിയ വെടിനിര്‍ത്തല്‍, ബന്ദികളെ മോചിപ്പിക്കല്‍ കരാര്‍ എന്നിവ ഉറപ്പാക്കുന്നതിനുള്ള ചര്‍ച്ചകളുടെ ഭാവി അനിശ്ചിതത്വത്തിലാണ്. യു എസും ഇസ്രായേലും ഖത്തറില്‍ നിന്ന് ചര്‍ച്ചാ സംഘങ്ങളെ പിന്‍വലിച്ചിട്ടുണ്ട്. കരാറില്‍ ഏര്‍പ്പെടാന്‍ ഹമാസ് ആഗ്രഹിക്കുന്നില്ലെന്നാണ് യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പറഞ്ഞത്. 'അവര്‍ മരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ യു എസിന്റെ പ്രസ്താവനകളില്‍ ഹമാസ് ആശ്ചര്യം പ്രകടിപ്പിച്ചു.
ഗ്രൂപ്പ് ചര്‍ച്ചകള്‍ പരാജയപ്പെട്ടിട്ടില്ലെന്ന് മധ്യസ്ഥര്‍ അറിയിച്ചതായും ഇസ്രായേല്‍ പ്രതിനിധി സംഘം അടുത്ത ആഴ്ച ദോഹയിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥന്‍ ബി ബി സിയുടെ ഗാസ ലേഖകനോട് പറഞ്ഞു.
മാര്‍ച്ച് തുടക്കത്തിലാണ് സഹായ വിതരണത്തിന് ഇസ്രായേല്‍ പൂര്‍ണ്ണമായ ഉപരോധം ഏര്‍പ്പെടുത്തുകയും രണ്ടാഴ്ചയ്ക്ക് ശേഷം ഹമാസിനെതിരായ സൈനിക ആക്രമണം പുനരാരംഭിക്കുകയും ചെയ്തത്. രണ്ട് മാസത്തെ വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നതോടെ ശേഷിക്കുന്ന ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാന്‍ ഗ്രൂപ്പില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ഇസ്രായേല്‍ ശ്രമം നടത്തുന്നത്.
പാലസ്തീനില്‍ ക്ഷാമത്തെ കുറിച്ച് ആഗോള വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഏകദേശം രണ്ട് മാസത്തിന് ശേഷം ഉപരോധം ഭാഗികമായി ലഘൂകരിച്ചെങ്കിലും ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവയുടെ ലഭ്യത വഷളായിട്ടുണ്ട്.
ഗാസയിലെ ഭൂരിഭാഗം ജനങ്ങളും പലതവണ കുടിയിറക്കപ്പെടുകയും 90 ശതമാനത്തിലധികം വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തതായി കണക്കാക്കപ്പെടുന്നു.
സെപ്തംബറില്‍ പാലസ്തീന്‍ രാജ്യത്തെ ഔദ്യോഗികമായി അംഗീകരിക്കുമെന്ന് ഫ്രാന്‍സ് പറഞ്ഞു. ഈ നീക്കം ഇസ്രായേലിനെയും പ്രധാന സഖ്യകക്ഷിയായ യു എസിനെയും ചൊടിപ്പിച്ചിട്ടുണ്ട്.
ഒരു ദിവസത്തിനുശേഷം യു കെ എം പിമാരില്‍ മൂന്നിലൊന്നിലധികം പേര്‍ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിന് യു കെ ഈ നടപടി പിന്തുടരണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ അത്തരമൊരു നീക്കം ഉടനടി ഉണ്ടാകില്ലെന്ന് കെയര്‍ വ്യക്തമാക്കി. അത് 'ആത്യന്തികമായി ദ്വിരാഷ്ട്ര പരിഹാരത്തിന് കാരണമാകുന്ന വിശാലമായ പദ്ധതിയുടെ' ഭാഗമായിരിക്കണമെന്നും ഇസ്രായേലിനൊപ്പം പാലസ്തീന്‍ രാഷ്ട്രമെന്നും അദ്ദേഹം പറഞ്ഞു.