ഇറാനെതിരെ പുതിയ ഉപരോധം ആസൂത്രണം ചെയ്ത് യുഎസ്; സഖ്യകക്ഷികളും ചേര്‍ന്നേക്കും

ഇറാനെതിരെ പുതിയ ഉപരോധം ആസൂത്രണം ചെയ്ത് യുഎസ്; സഖ്യകക്ഷികളും ചേര്‍ന്നേക്കും


വാഷിംഗ്ടണ്‍: ഇസ്രായേലിനെതിരായ വാരാന്ത്യ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന്റെ മിസൈല്‍, ഡ്രോണ്‍ പദ്ധതിയുടെ പേരില്‍ പുതിയ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്ക അറിയിച്ചു.

തങ്ങളുടെ സഖ്യകക്ഷികളും പങ്കാളികളും സമാന്തര നടപടികള്‍ പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി വാഷിംഗ്ടണ്‍ ഡിസി പറഞ്ഞു.

'ഈ പുതിയ ഉപരോധങ്ങളും മറ്റ് നടപടികളും ഇറാന്റെ സൈനിക ശേഷിയും ഫലപ്രാപ്തിയും കുറയ്ക്കാനും അതിന്റെ സമ്പൂര്‍ണ്ണമായ പ്രശ്നകരമായ പെരുമാറ്റങ്ങളെ നേരിടാനുമുള്ള സ്ഥിരമായ സമ്മര്‍ദ്ദമായി തുടരും- സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ പ്രസ്താവനയില്‍ പറഞ്ഞു.

'വരും ദിവസങ്ങളില്‍' ഉപരോധം എന്തൊക്കെയായിരിക്കുമെന്ന് വെളിപ്പെടുത്തുമെന്ന്  ജെയ്ക് സള്ളിവന്‍ പറഞ്ഞു, 'സമഗ്രമായ പ്രതികരണത്തിനായി' യുഎസ് സര്‍ക്കാര്‍ ഏഴ് രാജ്യങ്ങളെയും മറ്റ് സഖ്യകക്ഷികളെയും ഏകോപിപ്പിച്ച് വരികയാണെന്നും കൂട്ടിച്ചേര്‍ത്തു.

വരും ദിവസങ്ങളില്‍ ഏര്‍പ്പെടുത്തുന്ന ഉപരോധം ഇറാന്റെ മിസൈല്‍, ഡ്രോണ്‍ പ്രോഗ്രാമുകളെയും ഇറാന്റെ പ്രതിരോധ മന്ത്രാലയത്തെയും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനെയും പിന്തുണയ്ക്കുന്ന സ്ഥാപനങ്ങളെയും ലക്ഷ്യം വയ്ക്കുമെന്ന് സള്ളിവന്റെ പ്രസ്താവനയില്‍ പറയുന്നു.

തങ്ങളുടെ സഖ്യകക്ഷികളും പങ്കാളികളും സമാനമായ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സള്ളിവന്‍ പറഞ്ഞു. മിഡില്‍ ഈസ്റ്റിലുടനീളം മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനങ്ങളും വ്യോമ, മിസൈല്‍ പ്രതിരോധവും മെച്ചപ്പെടുത്താന്‍ വൈറ്റ് ഹൗസ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡുമായും പ്രതിരോധ വകുപ്പുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 ഇറാന്റെ മിസൈലിന്റെ ഫലപ്രാപ്തിയെ കൂടുതല്‍ ഇല്ലാതാക്കാന്‍ മിഡില്‍ ഈസ്റ്റിലുടനീളം വ്യോമ, മിസൈല്‍ പ്രതിരോധവും മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിന് വൈറ്റ് ഹൗസ് പ്രതിരോധ വകുപ്പുമായും യുഎസ് സെന്‍ട്രല്‍ കമാന്‍ഡുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും സള്ളിവന്‍ പറഞ്ഞു.

ഇറാന്‍ ഉപരോധം വിപുലീകരിക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ പ്രവര്‍ത്തിക്കും: ബോറെല്‍

ഇറാനെതിരായ ഉപരോധം വിപുലീകരിക്കാന്‍ ചില യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും സംഘത്തിന്റെ നയതന്ത്ര സേവനം ഈ നിര്‍ദ്ദേശത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുമെന്നും യൂറോപ്യന്‍ യൂണിയന്‍ വിദേശ നയ മേധാവി ജോസെപ് ബോറെല്‍ പറഞ്ഞു.

റഷ്യയിലേക്കുള്ള ഇറാനിയന്‍ ഡ്രോണുകളുടെ വിതരണം നിര്‍ത്തുന്ന നിലയില്‍ ഉപരോധം വിപുലീകരിക്കുമെന്നും മിസൈലുകള്‍ നല്‍കുകയും മിഡില്‍ ഈസ്റ്റിലെ സഖ്യകക്ഷികള്‍ക്കുള്ള പ്രതിരോധ വിതരണം തുടരുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജര്‍മ്മനിയും ഫ്രാന്‍സും മറ്റ് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളും ഇറാനെതിരായ ഉപരോധ നിര്‍ദ്ദേശത്തെ പിന്തുണച്ചിട്ടുണ്ട്.

ഈ മാസം ആദ്യം സിറിയയിലെ ഇറാന്‍ കോണ്‍സുലേറ്റ് ആക്രമിക്കപ്പെടുകയും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ രണ്ട് ഉന്നത കമാന്‍ഡര്‍മാര്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തതിനെത്തുടര്‍ന്നാണ് ഇസ്രായേലും ഇറാനും തമ്മില്‍ സംഘര്‍ഷം രൂക്ഷമായത്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രയേലാണെന്ന് ഇറാന്‍ ആരോപിച്ചെങ്കിലും ഇസ്രായേല്‍ ഇതുവരെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. ഇതിന് മറുപടിയായി ഇറാന്‍ 300-ലധികം ഡ്രോണുകളും മിസൈലുകളും ഇസ്രായേലിന് നേരെ വിക്ഷേപിച്ചു. മിക്ക ഡ്രോണുകളും മിസൈലുകളും അമേരിക്ക തകര്‍ത്തു. ഡ്രോണ്‍ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചു. എന്നാല്‍ എങ്ങനെ, എപ്പോള്‍ പ്രതികരിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.