ഒന്‍പത് വര്‍ഷത്തിന് ശേഷം ആദ്യമായി കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും ഉയര്‍ച്ചയില്‍

ഒന്‍പത് വര്‍ഷത്തിന് ശേഷം ആദ്യമായി കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും ഉയര്‍ച്ചയില്‍


ടൊറന്റോ: കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് 2016ന് ശേഷം ആദ്യമായി ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. പണപ്പെരുപ്പം ഉയരുന്നതിനോടൊപ്പം ഫാക്ടറി നഷ്ടങ്ങളും യുവാക്കളുടെ ബുദ്ധിമുട്ടുകളും കാനഡയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. 

തൊഴില്‍ വിപണി ഇപ്പോള്‍ പുതിയ മുന്നറിയിപ്പ് സൂചനകളാണ് നല്‍കുന്നത്. സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ കണക്കനുസരിച്ച് മെയ് മാസത്തില്‍ തൊഴിലില്ലായ്മ നിരക്ക് 7 ശതമാനത്തിലെത്തി. കോവിഡ് കാലത്തൊഴികെ 2016 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്.

എന്നാല്‍ തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചെങ്കിലും മൊത്തത്തിലുള്ള കാഴ്ചയില്‍ അത്ര മോശം അനുഭവമല്ല നിലനില്‍ക്കുന്നത്. മുഴുവന്‍ സമയ ജോലികള്‍ 58,000 വര്‍ധിച്ചു. ഇത് ഏകദേശം 49,000 പാര്‍ട്ട് ടൈം ജോലികളുടെ നഷ്ടത്തിന് കാരണമായി. ഏപ്രിലിലെ നഷ്ടങ്ങള്‍ക്ക് ശേഷം നിര്‍മ്മാണ മേഖലയ്ക്ക് 12,000 ജോലികള്‍ കൂടി നഷ്ടപ്പെട്ടു.

മൊത്തവ്യാപാരം, ചില്ലറ വ്യാപാരം, വിവര, സാംസ്‌കാരിക മേഖലകളാണ് നേട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

ന്യൂ ബ്രണ്‍സ്വിക്കിലെ സെന്റ് ജോണില്‍ താമസിക്കുന്ന 52 വയസ്സുള്ള ഒരു പാര്‍ട്ട് ടൈം റീട്ടെയില്‍ തൊഴിലാളിയാണ് സാറാ തോംസണ്‍. കഴിഞ്ഞ മാസം ജോലി സമയം കുറച്ചതോടെ ഇപ്പോള്‍ ആഴ്ചയില്‍ 20 മണിക്കൂറില്‍ താഴെയാണ് അവര്‍ ജോലി ചെയ്യുന്നത്. ഷിഫ്റ്റുകള്‍ ഇല്ലാതാകുമ്പോള്‍ ബജറ്റ് ചെയ്യാന്‍ പ്രയാസമാണെന്ന് അവര്‍ പറയുന്നു.

മെയ് മാസത്തില്‍ 1.6 ദശലക്ഷം തൊഴിലില്ലാത്ത കനേഡിയന്‍മാരുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏകദേശം 14 ശതമാനം വര്‍ധനയാണിത്.

ചില സര്‍വേകളില്‍ യുവാക്കളുടെ തൊഴിലില്ലായ്മ 20 ശതമാനത്തിലധികമായി ഉയര്‍ന്നതിനാല്‍ തൊഴില്‍ മേഖലയില്‍ പ്രവേശിക്കുന്ന യുവാക്കള്‍ കൂടുതല്‍ തടസ്സങ്ങള്‍ നേരിട്ടു. തൊഴിലന്വേഷകര്‍ക്ക് ജോലി അന്വേഷിച്ച് ഏകദേശം 22 ആഴ്ചയാണ് ചെലവഴിക്കേണ്ടി വരുന്നത്. എന്നാല്‍ ഒരുവര്‍ഷം മുമ്പ് ഇത് 18.4 ആഴ്ചയായിരുന്നു. 

കാനഡയുടെ ഒന്നാം പാദത്തിലെ ജിഡിപി 0.5 ശതമാനം വളര്‍ന്നു. കയറ്റുമതി പ്രവര്‍ത്തനങ്ങളാണ് ഇതിന് കാരണമായത്. അതോടൊപ്പം പുതിയ യു എസ് താരിഫുകളോടുള്ള പ്രതികരണവുമായി ഇത് കണക്കാക്കാം. എന്നാല്‍ ഏപ്രിലിലെ ചരക്ക് കയറ്റുമതി 10.8 ശതമാനം ഇടിഞ്ഞ് റെക്കോര്‍ഡ് കമ്മിയിലേക്ക് നയിച്ചു. താരിഫുകള്‍ നിര്‍മ്മാതാക്കളെയും വ്യാപാരത്തെ ആശ്രയിക്കുന്ന സമൂഹങ്ങളെയും ബാധിച്ചു.

ജൂണ്‍ തുടക്കത്തില്‍ 2.75 ശതമാനത്തില്‍ പലിശനിരക്ക് സ്ഥിരമായി നിലനിര്‍ത്തിയ ബാങ്ക് ഓഫ് കാനഡ വിപണിയെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. സ്റ്റിക്കി വേതന വളര്‍ച്ചയോടെ, ശരാശരി മണിക്കൂര്‍ വരുമാനം വര്‍ഷം തോറും ഏകദേശം 3.53.4 ശതമാനം വര്‍ധിക്കുന്നു. 

ഒന്‍പത് വര്‍ഷത്തിന് ശേഷം ആദ്യമായി കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും ഉയര്‍ച്ചയില്‍