ബിഹാറിൽ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് അവസാനിക്കും

ബിഹാറിൽ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് അവസാനിക്കും


പറ്റ്ന: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിൽ ഒന്നാം ഘട്ട പരസ്യ പ്രചരണം ' ഇന്ന് അവസാനിക്കും. ഇത്തവണ രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 6ന് ആദ്യഘട്ട വോട്ടെടുപ്പും നവംബർ 11ന് രണ്ടാം ഘട്ട വോട്ടെടുപ്പും നടക്കും. വോട്ടെണ്ണൽ നവംബർ 14ന് നടക്കും. മൊത്തം 243 നിയമസഭാ സീറ്റുകളാണ് ബിഹാറിലുള്ളത്.


ആദ്യഘട്ടത്തിൽ 121 നിയമസഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. രണ്ടാം ഘട്ടത്തിൽ 122 നിയമസഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് രാവിലെ 7 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് നടക്കുന്നത്. വൈകുന്നേരം 5 മണിക്ക് ശേഷവും ക്യൂവിലുള്ള വോട്ടർമാർക്ക് വോട്ട് ചെയ്യാൻ അവസരം നൽകും.


എല്ലാ ബൂത്തുകളിലും തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടർമാർ പോളിങ് റൂമുകളിൽ പ്രവേശിക്കുന്നതിന് മുമ്പ് അവരുടെ സ്മാർട്ട്ഫോണുകൾ പുറത്ത് ഏൽപ്പിക്കേണ്ടി വരും. തെരഞ്ഞെടുപ്പ് സുരക്ഷിതമായി നടത്താൻ വലിയ തോതിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.


500ൽ അധികം കമ്പനി സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ് (CAPFs) ബീഹാറിൽ വിന്യസിക്കും. ഇതിൽ സിആർപിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, ഐടിബിപി, എസ്എസ്ബി തുടങ്ങിയ സേനാ വിഭാഗങ്ങൾ ഉൾപ്പെടുന്നു. ഇതിൽ 121 കമ്പനി സിആർപിഎഫിൽ നിന്നും ഏകദേശം 400 കമ്പനി ബിഎസ്എഫിൽ നിന്നും മറ്റ് സേനകളിൽ നിന്നുമാണ്. ഇതിനോടകം 99 ബിഎസ്എഫ് കമ്പനികൾ ബിഹാറിൽ എത്തിയിട്ടുണ്ട്.