വിവാദ പ്രസംഗങ്ങള്‍: മോഡിക്കും രാഹുലിനും തെരഞ്ഞെടുപ്പു കമ്മീഷന്റെ നോട്ടീസ്

വിവാദ പ്രസംഗങ്ങള്‍: മോഡിക്കും  രാഹുലിനും തെരഞ്ഞെടുപ്പു കമ്മീഷന്റെ നോട്ടീസ്


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെയും പ്രസ്താവനകള്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിയ്ക്കുന്നതെന്ന് ഇലക്ഷന്‍ കമ്മീഷന്‍. ഇതുമായി ബന്ധപ്പെട്ട് ബിജെപിക്കും കോണ്‍ഗ്രസിനും കമ്മീഷന്‍ മറുപടി തേടി നോട്ടീസ് അയച്ചിട്ടുണ്ട്. ഏപ്രില്‍ 29ന് രാവിലെ 11 മണിക്കകം മറുപടി നല്‍കാനാണ് ഇരു കക്ഷികളോടും നിര്‍ദേശിച്ചിരിക്കുന്നത്.

മതം, ജാതി, സമുദായം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ വിദ്വേഷവും ഭിന്നിപ്പും ഉണ്ടാക്കുന്നുവെന്ന ആരോപണങ്ങള്‍ ബിജെപിയും ഐഎന്‍സിയും ഉന്നയിച്ചിരുന്നു.  ഇലക്ഷന്‍ കമ്മീഷന്‍ ജനപ്രാതിനിധ്യ നിയമത്തിന്റെ 77-ാം വകുപ്പ് അനുസരിച്ചാണ് നോട്ടീസ്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും രാഹുല്‍ ഗാന്ധിക്കുമെതിരായ എംസിസി ആരോപണങ്ങള്‍ ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, ഐഎന്‍സി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ എന്നിവരുമായി കൈമാറുക എന്നതാണ് ആദ്യപടി. രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ, പ്രത്യേകിച്ച് താരപ്രചാരകരുടെ പെരുമാറ്റത്തിന്റെ പ്രാഥമികവും വര്‍ധിച്ചതുമായ ഉത്തരവാദിത്തം ഏറ്റെടുക്കണം. ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കുന്നവരുടെ പ്രചാരണ പ്രസംഗങ്ങള്‍ കൂടുതല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു