സുപ്രീംകോടതി മുന്‍ ജഡ്ജി വി രാമസ്വാമി അന്തരിച്ചു

സുപ്രീംകോടതി മുന്‍ ജഡ്ജി വി രാമസ്വാമി അന്തരിച്ചു


ചെന്നൈ : സുപ്രീംകോടതി മുന്‍ ജഡ്ജി വി രാമസ്വാമി (96) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.
1929 ഫെബ്രുവരി 15 നാണ് രാമസ്വാമി ജനിച്ചത്. വിരുദുനഗര്‍ ജില്ലയിലെ ശ്രീവില്ലിപുത്തൂരിലെ ഹിന്ദു ഹൈസ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം മധുരയിലെ അമേരിക്കന്‍ കോളേജില്‍ ബിരുദാനന്തര ബിരുദവും മദ്രാസ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും നേടി.

1953 ജൂലൈ 13 ന് അഭിഭാഷകനായി എന്റോള്‍ ചെയ്തു. 1962 ല്‍ അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡറായും 1969 ല്‍ സ്‌റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടറായും നിയമിതനായ അദ്ദേഹത്തിന് 1971 ല്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു.
1987ല്‍ പഞ്ചാബ്ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി. തുടര്‍ന്ന് 1989 മുതല്‍ 1994 വരെ സുപ്രീം കോടതി ജഡ്ജി ആയി. പഞ്ചാബ്ഹരിയാന ഹൈക്കോടതിയിലെ നിയമനത്തിനിടെ പണം ദുര്‍വിനിയോഗം ചെയ്‌തെന്ന ആരോപണത്തിന്മേല്‍ അദ്ദേഹത്തിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നു. പക്ഷേ 1993ല്‍ ആ പ്രമേയം പരാജയപ്പെട്ടു. 1994 ല്‍ രാമസ്വാമി സര്‍വീസില്‍ നിന്ന് വിരമിച്ചു.