1000 ദിവസത്തിന് ശേഷം ബസിലിക്കയില്‍ ജനാഭിമുഖ കുര്‍ബാന; 'വണ്‍ ചര്‍ച്ച് വണ്‍ കുര്‍ബാന' ഗ്രൂപ്പിന്റെ പ്രതിഷേധത്തോടെ വീണ്ടും വിവാദം

1000 ദിവസത്തിന് ശേഷം ബസിലിക്കയില്‍ ജനാഭിമുഖ കുര്‍ബാന; 'വണ്‍ ചര്‍ച്ച് വണ്‍ കുര്‍ബാന' ഗ്രൂപ്പിന്റെ പ്രതിഷേധത്തോടെ വീണ്ടും വിവാദം


കൊച്ചി: 1000 ദിവസത്തെ ഇടവേളയ്ക്ക് ശേഷം എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ ജനാഭിമുഖ കുര്‍ബാന ഡിസംബര്‍ 2-ന് പുനരാരംഭിച്ചു. ബസിലിക്ക അഡ്മിനിസ്ട്രേറ്റര്‍ ഫാ. തോമസ് മംഗട്ടാണ് തിരുക്കര്‍മ്മം നയിച്ചത്. എറണാകുളം അങ്കമാലി അതിരൂപതയുടെ നിലവിലുള്ള തീരുമാനമനുസരിച്ച് ഞായറാഴ്ചകളില്‍ ഒരു കുര്‍ബാന യൂണിഫോം മോഡില്‍ നടത്തുമെന്നുമാണ് അറിയിച്ചിരുന്നത്.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട തര്‍ക്കം ഡിസംബര്‍ 10ന് വീണ്ടും സംഘര്‍ഷത്തിലേക്ക് വഴിയൊരുക്കി. ജനാഭിമുഖ കുര്‍ബാന ഡിസംബര്‍ 1 മുതല്‍ തുടരുന്നതിനെതിരെ 'വണ്‍ ചര്‍ച്ച് വണ്‍ കുര്‍ബാന മൂവ്‌മെന്റ്' എന്ന പേരില്‍ ഏകദേശം 200 പേര്‍  ബസിലിക്കയില്‍ കയറി ഇരിപ്പുറപ്പിച്ചു.

ഏകീകൃത കുര്‍ബാനയ്ക്ക് അനുകൂലമായ സംഘം കോടതി നിര്‍ദേശിച്ച അവസ്ഥ ലംഘിച്ച് എതിര്‍വിഭാഗം ജനാഭിമുഖ കുര്‍ബാന നടത്തുകയാണെന്ന് ആരോപിച്ചു. 2022 നവംബറില്‍ അവസാനമായി കുര്‍ബാന നടന്ന ശേഷം ബസിലിക്ക ആയിരം ദിവസത്തിലേറെയായി അടഞ്ഞുകിടക്കുകയായിരുന്നു. 

പുന:രാരംഭിച്ച തിരുക്കര്‍മ്മത്തിന് പിന്നാലെ ഞായറാഴ്ചകളില്‍ ഏകീകൃത കുര്‍ബാന നടത്തുമെന്ന നിലപാട് അതിരൂപത ആവര്‍ത്തിച്ചു.

അതേസമയം, 'വണ്‍ ചര്‍ച്ച് വണ്‍ കുര്‍ബാന മൂവ്‌മെന്റ്' ഈ നീക്കം ശക്തമായി എതിര്‍ത്തു. ഏകീകൃത കുര്‍ബാന നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്ന വിശ്വാസികലിലൊരാളെയും ബസിലിക്കയില്‍ പൊതുജനാഭിമുഖ കുര്‍ബാന വീണ്ടും ആരംഭിച്ചതിനെക്കുറിച്ച് അറിയിച്ചില്ലെന്നാണ് അവരുടെ ആരോപണം.