രണ്ടാംഘട്ട വോട്ടെടുപ്പില്‍ 70 ശതമാനത്തിലേറെ പോളിംഗ്

രണ്ടാംഘട്ട വോട്ടെടുപ്പില്‍ 70 ശതമാനത്തിലേറെ പോളിംഗ്


തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഏഴു ജില്ലകളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടന്നത്. 38,994 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.

എല്ലാ ജില്ലകളിലും 70 ശതമാനം പോളിങ് കടന്നതായാണ് ഒടുവിലത്തെ കണക്ക്. വയനാടാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയ ജില്ല. 75.85 ശതമാനം പോളിങ് രേഖപ്പെടുത്തിയതായാണ് ഒടുവില്‍ പുറത്തു വരുന്ന വിവരം.

നൂറിലധികം ബൂത്തുകളില്‍ യന്ത്രത്തകരാര്‍ സംഭവിച്ചിരുന്നുവെങ്കിലും അതെല്ലാം പരിഹരിച്ചിരുന്നു. ഇത്തവണ തീരദേശ മേഖലകളില്‍ കനത്ത പോളിങ് ഉണ്ടായില്ല. കോര്‍പ്പറേഷനു പുറമെ മുനിസിപ്പാലിറ്റികളിലും സമാന സ്ഥിതി തന്നെയായിരുന്നു ഉണ്ടായത്.