ഹാര്‍വാര്‍ഡ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് ഇന്ത്യന്‍ അമേരിക്കന്‍ ബിനസുകാരി അഞ്ജലി സൂദിന് നിയമനം

ഹാര്‍വാര്‍ഡ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് ഇന്ത്യന്‍ അമേരിക്കന്‍ ബിനസുകാരി അഞ്ജലി സൂദിന് നിയമനം


ന്യൂയോര്‍ക്ക് : ഹാര്‍വാഡ് സര്‍വകലാശാലയുടെ ബോര്‍ഡ് ഓഫ് ഓവര്‍സിയേഴ്‌സില്‍ അംഗമായി ഇന്ത്യന്‍അമേരിക്കന്‍ ബിസിനസുകാരി അഞ്ജലി സൂദ്. സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ട്യൂബിയുടെ സിഇഒയാണ് അഞ്ജലി. സര്‍വകലാശാലയുടെ ബോര്‍ഡില്‍നിന്ന് സ്ഥാനമൊഴിഞ്ഞ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിക്ക് പകരമാണ് നിയമനം.
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഹാര്‍വാര്‍ഡ് സര്‍വകലാശാലയും തമ്മില്‍ ഭിന്നതയും തര്‍ക്കങ്ങളും നടക്കുന്നതിനിടിലാണ് അഞ്ജലി സുദ് ഹാര്‍വാര്‍ഡ് ബോര്‍ഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

കാമ്പസ് അക്രമത്തിലും പ്രതിഷേധങ്ങളിലും ഉള്‍പ്പെട്ട അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കെതിരായ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലിന്റെ ഭാഗമായി, കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വിദേശ വിദ്യാര്‍ത്ഥികളുടെ രേഖകള്‍ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. അത് പാലിക്കാന്‍ സര്‍വകലാശാല വിസമ്മതിച്ചതിനെ തുടര്‍ന്ന് ഭരണകൂടം അതിന്റെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി കൈമാറ്റ പരിപാടികള്‍ റദ്ദാക്കി. ഭരണകൂടത്തിനെതിരെ സര്‍വകലാശാല കേസ് ഫയല്‍ ചെയ്യുകയും അന്താരാഷ്ട്ര പ്രോഗ്രാമുകളുടെ നിരോധനത്തിന് താല്‍ക്കാലിക സ്‌റ്റേ നേടുകയും ചെയ്തിരിക്കുകയാണ്.

മറ്റൊരു ഇന്ത്യന്‍ വംശജനായ പൂര്‍വ്വ വിദ്യാര്‍ത്ഥി സഞ്ജയ് സേത്തിനെ ഹാര്‍വാര്‍ഡ് പൂര്‍വ്വ വിദ്യാര്‍ത്ഥി അസോസിയേഷന്റെ ഡയറക്ടര്‍മാരില്‍ ഒരാളായി തിരഞ്ഞെടുത്തു.

മെയ് 30 ന് സുദ് ബോര്‍ഡ് ഓഫ് ഓവര്‍സിയേഴ്‌സില്‍ സ്ഥാനം ഏറ്റെടുക്കും, അതേസമയം ജൂലൈ 1 ന് സേത്ത് എച്ച്എഎ ബോര്‍ഡില്‍ മൂന്ന് വര്‍ഷത്തെ കാലാവധിയുള്ള ചുമതല ഏറ്റെടുക്കും.

ആരാണ് അഞ്ജലി സുദ് ?

പഞ്ചാബി കുടിയേറ്റക്കാരുടെ കുടുംബത്തില്‍ ഡിട്രോയിറ്റില്‍ ജനിച്ച അഞ്ജലി സുദ് മിഷിഗണിലാണ് വളര്‍ന്നത്. '2023 മുതല്‍ ഏകദേശം 100 മില്യന്‍ പ്രതിമാസ സജീവ ഉപയോക്താക്കളുള്ള സൗജന്യ ടിവി, മൂവി സ്ട്രീമിംഗ് സേവനമായ ട്യൂബിയുടെ സിഇഒ ആയി സേവനമനുഷ്ഠിച്ച സ്വാധീനമുള്ള ഒരു ടെക്‌നോളജി, മീഡിയ എക്‌സിക്യൂട്ടീവാണ് അഞ്ജലി സുദ്, എന്ന് ഹാര്‍വാര്‍ഡ് തിരഞ്ഞെടുപ്പ് വെബ്‌സൈറ്റ് അവരെക്കുറിച്ച് പറയുന്നു.

മുമ്പ് വിമിയോയുടെ സിഇഒ ആയി സേവനമനുഷ്ഠിച്ച സുദ്, ഫോര്‍ച്യൂണിന്റെ '40 വയസ്സിന് താഴെയുള്ളവരുടെ' പട്ടികയില്‍ ഇടം നേടി. ഇപ്പോള്‍ അവര്‍ ന്യൂയോര്‍ക്കിലാണ് താമസിക്കുന്നത്. 'അമേരിക്കന്‍ സ്വപ്നത്തിലേക്ക് ഒരു അവസരം നല്‍കാനാണ് എന്റെ മാതാപിതാക്കള്‍ ഈ രാജ്യത്തേക്ക് വന്നത്. പരിവര്‍ത്തനാത്മകമായ ഒരു വിദ്യാഭ്യാസത്തിന്റെ ശക്തിയിലൂടെയാണ് ഞാന്‍ ആ സ്വപ്നം സാക്ഷാത്കരിച്ചത്, അടുത്ത തലമുറയ്ക്കായി അത് മുന്നോട്ട് കൊണ്ടുപോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അസ്തിത്വപരമായ മാറ്റത്തിന്റെ സമയത്ത് ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവി നിര്‍വചിക്കാനുള്ള അവസരവും അനിവാര്യതയും ഹാര്‍വാര്‍ഡിനുണ്ട്. ആ മാറ്റത്തിലേക്ക് നയിക്കാനും സൃഷ്ടിപരമായ പരിവര്‍ത്തനം സാധ്യമാക്കാനും ഹാര്‍വാര്‍ഡിനെ സഹായിക്കുന്നത് വലിയ ബഹുമതിയായി കരുതുന്നുവെന്ന്'  അവര്‍ പറഞ്ഞു.