ബ്യൂട്ടിഫുൾ ബില്ലിനെതിരെ അതൃപ്തി രേഖപ്പെടുത്തി മസ്ക്

ബ്യൂട്ടിഫുൾ ബില്ലിനെതിരെ അതൃപ്തി രേഖപ്പെടുത്തി മസ്ക്


വാഷിംഗ്ടൺ: യു എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പുതിയ ബജറ്റ് പദ്ധതിക്കെതിരെ എലോൺ മസ്ക് അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോർട്ട്. ഇതുവരെ പൊതുവെ സുഹൃദ്ബന്ധം നിലനിർത്തിയ ടെസ്ല സി ഇ ഒ ആദ്യമായാണ് ട്രംപിനെതിരെ വലിയ വിമർശനവുമായി രംഗത്തെത്തുന്നത്.

ട്രംപ് അവതരിപ്പിച്ച പുതിയ ബജറ്റ് പദ്ധതി "വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ" നെ കുറിച്ചാണ് മസ്ക് അതൃപ്തി രേഖപ്പെടുത്തിയത്.

ബജറ്റ് ചെലവുകൾ കുറയ്ക്കുന്നതിനുപകരം വർധിപ്പിക്കുന്ന ബിൽ നിരാശാജനകമാണെന്നും തങ്ങളുടെ ഡോജ് ടീമിന്റെ പരിശ്രമങ്ങളെ ബാധിക്കുന്നതാണെന്നും മസ്‌ക്ക് പറഞ്ഞു.

ഒരു ബിൽ വലിയതാകാമെങ്കിലും അതേസമയം മനോഹരവുമാകാൻ കഴിയില്ല എന്നാണ് തന്റെ അഭിപ്രായെമെന്നും മസ്ക് പറഞ്ഞു. 

പെൻസിൽവാനിയ സർവകലാശാലയുടെ റിപ്പോർട്ട് അനുസരിച്ച് ട്രംപ് 2017-ൽ ആദ്യമായി നടപ്പിലാക്കിയതും ഈ വർഷം കാലഹരണപ്പെടാനിരിക്കുന്നതുമായ നികുതി ഇളവുകൾ പുനരാവർത്തിക്കാൻ ഉദ്ദേശിക്കുന്നതോടെ അടുത്ത 10 വർഷത്തിനുള്ളിൽ ഈ നീക്കം പ്രാഥമിക ആഘാതം 2.8 ട്രില്യൺ ഡോളർ വരെ വർധിപ്പിക്കാൻ ഇടയാകാമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഫെഡറൽ ചെലവുകൾ കുറയ്ക്കുമെന്ന ട്രംപിന്റെ മുൻകാല വാഗ്ദാനങ്ങൾക്ക് വിപരീതമാണ് ഇതെന്നത് ശ്രദ്ധേയമാണ്.

ഡോജ് സംഘത്തെ നയിക്കാൻ ട്രംപ് തന്നെയാണ് മസ്‌ക്കിനെ നിയോഗിച്ചത്. എന്നാൽ 175 ബില്യണിലധികം ഡോളർ ലാഭം റിപ്പോർട്ട് ചെയ്ത ഡോജിൻ്റെ പ്രവർത്തനങ്ങെളെ കുറിച്ച് നേരത്തെ തന്നെ വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. നിയമപരമായ ചോദ്യങ്ങളും അവർ നേരിട്ടിരുന്നു.

ട്രംപിനെ ഒരു വശത്ത് മസ്ക് വിമർശിക്കുമ്പോൾ അദ്ദേഹത്തിൻ്റെ കമ്പനിയായ ടെസ്ലയുടെ വിൽപ്പനയും കുത്തനെ ഇടിഞ്ഞിട്ടുണ്ട്. 2022 ഏപ്രിലിലെ വിൽപ്പന പ്രകാരം കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഏറ്റവും താഴ്ന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഡോജ് പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറി സ്വന്തം ബിസിനസ്സുകളിൽ കൂടുതൽ ശ്രദ്ധ തിരിക്കേണ്ടിവന്നതായും സൂചനകളുണ്ട്.