ആദ്യ താരിഫ് നിലവില്‍ വരുമ്പോള്‍ വ്യാപാരയുദ്ധം വ്യാപകമാകുമെന്ന് ട്രംപിന്റെ ഭീഷണി

ആദ്യ താരിഫ് നിലവില്‍ വരുമ്പോള്‍ വ്യാപാരയുദ്ധം വ്യാപകമാകുമെന്ന് ട്രംപിന്റെ ഭീഷണി


വാഷിംഗ്ടണ്‍: യു എസിനോട് മോശമായി പെരുമാറിയ യൂറോപ്യന്‍ യൂണിയനു മേലുള്ള താരിഫ് വര്‍ധിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന്  പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഉയര്‍ന്ന താരിഫ് എപ്പോള്‍ നിര്‍ദ്ദേശിക്കുമെന്നോ തീരുവ എത്ര ഉയര്‍ന്നതായിരിക്കുമെന്നോ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

കാനഡയ്ക്കും മെക്‌സിക്കോയ്ക്കും 25 ശതമാനം, ചൈനയ്ക്ക് 10 ശതമാനം എന്നീ തീരുവകള്‍ ഏര്‍പ്പെടുത്തുന്നതില്‍ നിന്ന് വ്യത്യസ്തമായി മേഖലാധിഷ്ഠിത, യൂറോപ്യന്‍ യൂണിയന്‍ താരിഫുകള്‍ക്കുള്ള പ്രഖ്യാപനം ശനിയാഴ്ച നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

വളരെ വേഗത്തില്‍ അത് സംഭവിക്കുമെന്ന് ട്രംപ് ഓവല്‍ ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ ട്രംപിന്റെ ഭീഷണിയോട് യൂറോപ്യന്‍ യൂണിയന്‍ പ്രതികരിച്ചില്ല. 

കമ്പ്യൂട്ടര്‍ ചിപ്പുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, സ്റ്റീല്‍, അലുമിനിയം, ചെമ്പ്, എണ്ണ, വാതക ഇറക്കുമതികള്‍ക്ക് ഫെബ്രുവരി പകുതിയോടെ യു എസ് താരിഫ് ചുമത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ട്രംപ് മുന്‍കൂട്ടി നിശ്ചയിച്ച തീരുവകള്‍ ആ ഉത്പന്നങ്ങളുടെ നിലവിലുള്ള താരിഫുകള്‍ക്ക് പുറമേ വരുമെന്ന് അദ്ദേഹം പറഞ്ഞു, ലെവികള്‍ പണപ്പെരുപ്പം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചോ ആഗോള വിതരണ ശൃംഖലകളെ പ്രതിസന്ധിയിലാക്കുമെന്നതോ ഉള്ള ആശങ്കള്‍ അദ്ദേഹം പരിഗണിച്ചില്ല. 

താത്കാലികവും ഹ്രസ്വകാലവുമായ ചില തടസ്സങ്ങള്‍ ഉണ്ടാകാമെന്ന് താന്‍ കരുതുന്നവെന്നും അത് ആളുകള്‍ മനസ്സിലാക്കുംമെന്നും ട്രംപ് പറഞ്ഞു. താരിഫുകള്‍ യു എസിനെ വളരെ സമ്പന്നരും വളരെ ശക്തരുമാക്കുമെന്നും ട്രംപ് വിശദമാക്കി.

ഹ്രസ്വകാലത്തില്‍ മെക്‌സിക്കോ, കാനഡ, ചൈന എന്നിവിടങ്ങളിലെ അധികൃതരും അമേരിക്കന്‍ കമ്പനികളുടെ സി ഇ ഒമാരും സമീപ ദിവസങ്ങളില്‍ തന്നെ പ്രധാന വ്യവസായങ്ങള്‍ക്ക് പ്രസിഡന്റ് നികുതി ഏര്‍പ്പെടുത്തുമോ എന്നതില്‍ അമിതമായി ശ്രദ്ധ കേന്ദ്രീകരിച്ചു.

പ്രസിഡന്റ് പ്രഖ്യാപിച്ച രാജ്യങ്ങള്‍ക്കുള്ള തീരുവ എങ്ങനെ പിന്‍വലിക്കാം എന്നതിനെക്കുറിച്ച് അദ്ദേഹത്തിന്റെ സംഘം ചര്‍ച്ചകള്‍ നടത്തിവരികയാണെങ്കിലും ട്രംപ് ഇപ്പോഴും പൂര്‍ണ്ണമായ സമീപനവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചേക്കാമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

യു എസ് അതിര്‍ത്തികളിലൂടെയുള്ള കുടിയേറ്റവും മയക്കുമരുന്ന് കടത്തും തടയാന്‍ രാജ്യങ്ങള്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മെക്‌സിക്കോ, കാനഡ താരിഫുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഫെന്റനൈല്‍ പ്രതിസന്ധിയില്‍ ചൈനയുടെ പങ്കിനെക്കുറിച്ച് ചൈനയുമായി പോരാട്ട നിലപാട് സ്വീകരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. 

മെക്‌സിക്കോ, കാനഡ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് താരിഫ് ഏര്‍പ്പെടുത്തുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് വെള്ളിയാഴ്ച പറഞ്ഞു, എന്നാല്‍ ചില ഉത്പന്നങ്ങള്‍ക്കുള്ള ഇളവുകളെക്കുറിച്ചോ അല്ലെങ്കില്‍ തീരുവ ഒഴിവാക്കാന്‍ വ്യാപാര പങ്കാളികള്‍ക്ക് എന്തുചെയ്യാനാകുമെന്നതിനെക്കുറിച്ചോ സംസാരിക്കാന്‍ വിസമ്മതിച്ചു.

ശനിയാഴ്ച താരിഫ് പ്രഖ്യാപിക്കുന്നതിനും അവ യഥാര്‍ഥത്തില്‍ ചുമത്തപ്പെടുന്നതിനുമിടയില്‍ ഒരു ഗ്രേസ് പിരീഡ് കൂടി ട്രംപിന്റെ സംഘം പരിഗണിക്കുന്നുണ്ട്. ട്രംപ് 'നാളെ തന്റെ താരിഫ് നടപ്പിലാക്കും' എന്ന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. 

ശനിയാഴ്ചയ്ക്ക് മുമ്പ് താരിഫ് ഒഴിവാക്കാന്‍ കാനഡ, മെക്‌സിക്കോ, ചൈന എന്നിവയ്ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ട്രംപ് പറഞ്ഞു. എന്നാല്‍ കനേഡിയന്‍ അസംസ്‌കൃത എണ്ണയുടെ മേല്‍ 25 ശതമാനത്തിന്  പകരം 10 ശതമാനം കുറഞ്ഞ താരിഫ് പരിഗണിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച പ്രതീക്ഷിക്കുന്ന ആദ്യ റൗണ്ട് തീരുവകള്‍ക്കുള്ള തീരുമാനം പുതിയ വ്യാപാര യുദ്ധങ്ങള്‍ക്ക് തുടക്കമിടുന്നതിലും മറ്റ് രാജ്യങ്ങളെ തന്റെ നയപരമായ ആവശ്യങ്ങള്‍ പാലിക്കാന്‍ പ്രേരിപ്പിക്കുന്നതിലും പ്രസിഡന്റ് എടുക്കാന്‍ തയ്യാറായ സാമ്പത്തിക അപകടസാധ്യതയുടെ തോത് മുന്‍കൂട്ടി സൂചിപ്പിക്കും.

ആഴ്ചകളായി, എണ്ണ, ഓട്ടോമോട്ടീവ് മേഖലകള്‍ പോലുള്ള വലിയ യു എസ് വ്യവസായങ്ങള്‍ താരിഫുകളില്‍ നിന്ന് ഇളവുകള്‍ക്കായി അദ്ദേഹത്തെ പ്രേരിപ്പിച്ചു, ഉയര്‍ന്ന വിലയും ഭൂഖണ്ഡാന്തര വിതരണ ശൃംഖല പ്രശ്‌നങ്ങളും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി. അതേസമയം കാനഡയും മെക്‌സിക്കോയും യു എസ് ഉത്പന്നങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള താരിഫ് ചുമത്തുന്നതിനുള്ള പ്രതികാര നടപടികളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

ട്രംപ് തന്റെ ആദ്യ ടേമില്‍ ചര്‍ച്ച ചെയ്ത് ഒപ്പുവച്ച പുതുക്കിയ നാഫ്ത കരാറായ യു എസ്- മെക്‌സിക്കോ- കാനഡ കരാറിന് അനുസൃതമായി എണ്ണ ഇറക്കുമതിക്കും ഓട്ടോമൊബൈലുകള്‍ക്കും ഇളവുകള്‍ നല്‍കുന്നത് ട്രംപ് ഉപദേഷ്ടാക്കള്‍ പരിഗണിച്ചു.