'സ്‌റ്റോക്ക്‌ഹോം സിന്‍ഡ്രോം' സിദ്ധാന്തത്തിന് പ്രചോദനമായ കുറ്റവാളി മരിച്ചു

'സ്‌റ്റോക്ക്‌ഹോം സിന്‍ഡ്രോം' സിദ്ധാന്തത്തിന് പ്രചോദനമായ കുറ്റവാളി മരിച്ചു


സ്വീഡന്‍: ലോകത്തിന് 'സ്‌റ്റോക്ക്‌ഹോം സിന്‍ഡ്രോം' എന്ന പദം നല്‍കിയ തട്ടിക്കൊണ്ടുപോകലില്‍ ഉള്‍പ്പെട്ട രണ്ട് കുപ്രസിദ്ധ  കുറ്റവാളികളില്‍ ഒരാള്‍ മരിച്ചതായി അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു.

സ്വീഡിഷ് തലസ്ഥാനത്ത് 1973ല്‍ ഒരു തട്ടിക്കൊണ്ടുപോകലിനും ബാങ്ക് കവര്‍ച്ചയ്ക്കും ശേഷം ആഗോളതലത്തില്‍ കുപ്രസിദ്ധി നേടിയ ക്ലാര്‍ക്ക് ഒഡെര്‍ത്ത് ഒലോഫ്‌സണ്‍ ആണ്, ദീര്‍ഘകാല രോഗത്തെ തുടര്‍ന്ന് 78ാം വയസില്‍ മരിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബം ഓണ്‍ലൈന്‍ മാധ്യമമായ ഡാഗന്‍സ് ഇടിസിയോട് പറഞ്ഞു.

ആറ് ദിവസം തടഞ്ഞുവയ്ക്കപ്പെട്ട, ഒലോഫ്‌സണിന്റെ ബന്ദികള്‍ അദ്ദേഹത്തോടും കൂട്ടാളിയോടും സഹതാപം പ്രകടിപ്പിക്കാന്‍ തുടങ്ങുകയും അവരെ രക്ഷിക്കാന്‍ ശ്രമിച്ച പോലീസിനോട് കൂടുതല്‍ ശത്രുത പുലര്‍ത്തുകയും ചെയ്ത അപൂര്‍വ പ്രതിഭാസമാണ് സംഭവിച്ചത്.

തട്ടിക്കൊണ്ടുപോകല്‍ ഇരകള്‍ തങ്ങളെ പിടികൂടിയവരോട് സ്‌നേഹം പ്രകടിപ്പിക്കുന്ന ഒരു സൈദ്ധാന്തിക മാനസികാവസ്ഥയാണ് ഈ സംഭവത്തോടെ സ്‌റ്റോക്ക്‌ഹോം സിന്‍ഡ്രോം എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.  
കൊലപാതകശ്രമം , ആക്രമണം , കവര്‍ച്ച , മയക്കുമരുന്ന് ഇടപാടുകള്‍ എന്നിവയ്ക്ക് ശിക്ഷ ലഭിച്ചിട്ടുള്ള 
 ക്ലാര്‍ക്ക് ഒഡെര്‍ത്ത് ഒലോഫ്‌സണ്‍ ജീവിതത്തിന്റെ പകുതിയിലധികം സ്വീഡനിലെ ജയിലുകളിലാണ് ചെലവഴിച്ചത്. ഡാനിയല്‍ ഡെമുയിന്‍ക് എന്ന പേരിലും ഇദ്ദേഹം അറിയപ്പെട്ടിരുന്നു.