ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; 21 പലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു

ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; 21 പലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു


ഗാസ: ഇസ്രയേല്‍ ആക്രമണങ്ങളില്‍ 21 പലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു. സഹായ വിതരണ ട്രക്കുകള്‍ കാത്ത് നിന്ന ജനക്കൂട്ടത്തിന് നേരെ നടന്ന ആക്രമണത്തിലാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടത്. മധ്യഗാസയില്‍ നടന്ന ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ലബനനില്‍ കറന്‍സി എക്‌സ്‌ചേഞ്ച് സ്ഥാപന മേധാവിയെയും വധിച്ചതായി റിപ്പോര്‍ട്ടുണ്ട്. മേധാവിയായ ഹൈതം ബക്രിയെ വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞു. ഇറാനിലെ കുദ്‌സ് ഫോഴ്‌സില്‍ നിന്നുള്ള പണം ഹിസ്ബുള്ളയ്ക്ക് കൈമാറിയെന്ന് ആരോപിച്ചാണ് ഹൈതം ബക്രിയെ വധിച്ചതെന്ന് സൈന്യം പറഞ്ഞു.

അതേസമയം വടക്കന്‍ ഗാസയില്‍ സഹായ വിതരണം അനുവദിക്കുന്നില്ലെന്ന് പൗരന്മാര്‍ അറിയിച്ചു. തെക്കന്‍ ഗാസയില്‍ ട്രക്കുകള്‍ എത്തുന്നുണ്ട്. എന്നാല്‍ ഹമാസ് സാധനങ്ങള്‍ കൊള്ളയടിക്കുകയാണെന്നും പൗരന്മാര്‍ക്ക് ലഭിക്കുന്നില്ലെന്നുമാണ് ഇസ്രയേലിന്റെ ആരോപണം. മുഖാവരണമണിഞ്ഞ ആളുകള്‍ ട്രക്കുകളില്‍ സഞ്ചരിക്കുന്ന വീഡിയോകളും പുറത്ത് വന്നിട്ടുണ്ട്‌