ഇതുവരെയുള്ളതില്‍ മികച്ചതാണ് ഇന്ത്യ- യു കെ വ്യാപാരക്കരാറെന്ന് യു കെ പാര്‍ലമെന്റില്‍ അഭിപ്രായം

ഇതുവരെയുള്ളതില്‍ മികച്ചതാണ് ഇന്ത്യ- യു കെ വ്യാപാരക്കരാറെന്ന് യു കെ പാര്‍ലമെന്റില്‍ അഭിപ്രായം


ലണ്ടന്‍: ഇന്ത്യ ഇതുവരെ വാഗ്ദാനം ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച കരാറാണെന്ന് സ്വതന്ത്ര വ്യാപാര കരാറുമായി (എഫ് ടി എ) ബന്ധപ്പെട്ട് യു കെ ബിസിനസ് ആന്റ് ട്രേഡ് സെക്രട്ടറി ജോനാഥന്‍ റെയ്‌നോള്‍ഡ്‌സ് ഹൗസ് ഓഫ് കോമണ്‍സില്‍ പറഞ്ഞു. 

വികസിത ഉത്പാദന മേഖലകളില്‍ ഇന്ത്യ ബ്രിട്ടനെ 'യഥാര്‍ഥ' മത്സര നേട്ടത്തിലേക്ക് നയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ മാസം അംഗീകരിച്ച കരാറിന്റെ വ്യാപ്തിയും നേട്ടങ്ങളും സംബന്ധിച്ച ചോദ്യങ്ങളില്‍ റെയ്നോള്‍ഡ്സ് എഫ് ടി എയെ യു കെയുടെ പ്രധാന സാമ്പത്തിക വിജയമായും വിശേഷിപ്പിച്ചു.

ഓട്ടോമോട്ടീവ്, മെഷിനറി തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് മത്സര നേട്ടമുണ്ടാക്കുന്നതായി ബ്രിട്ടീഷ് സിഖ് ലേബര്‍ എം പി ഗുരീന്ദര്‍ സിംഗ് ജോസന്റെ മറുപടിയായി റെയ്നോള്‍ഡ്സ് പറഞ്ഞു.

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്നതും പരമ്പരാഗതമായും സംരക്ഷണ സമ്പദ് വ്യവസ്ഥയാണെന്നും ആഘോഷിക്കാന്‍ ധാരാളം നല്ല കാര്യങ്ങളുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ കരാര്‍ ഉഭയകക്ഷി വ്യാപാരം പ്രതിവര്‍ഷം 25.5 ബില്യണ്‍ പൗണ്ട് വര്‍ധിപ്പിക്കുമെന്ന് യു കെ സര്‍ക്കാര്‍ കണക്കാക്കുന്നു. അടുത്ത ദശകത്തില്‍ 4.8 ബില്യണ്‍ പൗണ്ട് വര്‍ധനവും പ്രതിവര്‍ഷം 2.2 ബില്യണ്‍ പൗണ്ട് വേതന വളര്‍ച്ചയും ഉണ്ടാകുമെന്ന് ബിസിനസ് ആന്‍ഡ് ട്രേഡ് വകുപ്പ് (ഡി ബി ടി) പ്രവചിക്കുന്നു.

ഇന്ത്യ ഗ്ലോബല്‍ ഫോറം (ഐ ജി എഫ്) ഉച്ചകോടിയുടെ ഭാഗമായി അടുത്തയാഴ്ച ലണ്ടനില്‍ ആരംഭിക്കുന്ന യു കെ- ഇന്ത്യ വാരത്തിന് തൊട്ടുമുമ്പാണ് പാര്‍ലമെന്റില്‍ ചര്‍ച്ച നടന്നത്. യു കെ- ഇന്ത്യ വാരത്തില്‍ ഉന്നതതല പ്രഭാഷകരില്‍ ഇന്ത്യന്‍ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും പങ്കെടുക്കും. 

ഇന്ത്യയില്‍ നിന്ന് യു കെയിലേക്കുള്ള നിക്ഷേപം അടയാളപ്പെടുത്തുന്ന 'ഇന്ത്യ മീറ്റ്‌സ് ബ്രിട്ടന്‍ ട്രാക്കര്‍' 2025 പതിപ്പിന്റെ ആരംഭവും ഈ ആഴ്ചയുണ്ടാകും. 

തൊഴില്‍ മുതല്‍ നവീകരണം വരെ യു കെയുടെ വളര്‍ച്ചയില്‍ ഇന്ത്യന്‍ കമ്പനികള്‍ നിര്‍ണായക പങ്ക് വഹിക്കുന്നതായും ഈ വര്‍ഷത്തെ ട്രാക്കര്‍ വൈവിധ്യവത്ക്കരണം, വ്യാപ്തി, പ്രതിരോധശേഷി എന്നിവ പ്രദര്‍ശിപ്പിക്കുകയും ആഗോളതലത്തില്‍ ഇന്ത്യന്‍ സംരംഭത്തിന്റെ പക്വതയും ആത്മവിശ്വാസവും തുടങ്ങിയവ പ്രതിഫലിപ്പിക്കുന്നതായും സൗത്ത് ഏഷ്യ ബിസിനസ് ഗ്രൂപ്പിന്റെ പങ്കാളിയും മേധാവിയുമായ അനുജ് ചന്ദെ പറഞ്ഞു.

ഇന്ത്യന്‍ ബിസിനസുകള്‍ വിദേശത്ത് നിക്ഷേപിക്കുക മാത്രമല്ല അവ ആഗോള സമ്പദ്വ്യവസ്ഥയെ പരിവര്‍ത്തിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് ഇന്ത്യ ഗ്ലോബല്‍ ഫോറം സ്ഥാപകന്‍ മനോജ് ലാഡ്വ പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് അനുസരിച്ച് യു കെയില്‍ 971 ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സംഖ്യയില്‍ വര്‍ധനവുണ്ടാകുന്നുണ്ട്. ഇന്ത്യയും യു കെയും ഇപ്പോള്‍ യഥാക്രമം നാലാമത്തെയും ആറാമത്തെയും വലിയ സമ്പദ്വ്യവസ്ഥകളായി റാങ്ക് ചെയ്യപ്പെട്ടിരിക്കുന്നതിനാല്‍ ലോകത്തിലെ ഏറ്റവും തന്ത്രപരമായ നിക്ഷേപ ഇടനാഴികളില്‍ ഒന്നിലെ നിര്‍ണായകമായ അടയാളപ്പെടുത്തലാണ് എഫ് ടി എ എന്നാണ് കണക്കാക്കപ്പെടുന്നത്.