ഗാസയില്‍ ഇസ്രായേല്‍ ആക്രമണം ശക്തമായി; രണ്ടാം ദിനത്തില്‍ ആയിരങ്ങള്‍ പലായനം ചെയതു

ഗാസയില്‍ ഇസ്രായേല്‍ ആക്രമണം ശക്തമായി; രണ്ടാം ദിനത്തില്‍ ആയിരങ്ങള്‍ പലായനം ചെയതു


ഗാസ: ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണം രണ്ടാം ദിവസത്തിലേക്ക് കടന്ന് ശക്തമായതോടെ ആയിരക്കണക്കിനു പാലസ്തീനികള്‍ പലായനം ചെയ്തു. ബുധനാഴ്ച മാത്രം 16 പേര്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായിട്ടാണു പുറത്തുവരുന്ന കണക്കുകള്‍.

ഗാസയില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ നടന്ന ആക്രമണത്തില്‍ അല്‍-റാന്റിസി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിനെയാണ് പ്രധാനമായും ലക്ഷ്യംവച്ചതെന്നു ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇതേ തുടര്‍ന്ന് ആശുപത്രിയിലുള്ള രോഗികളും അവരുടെ കുടുംബാംഗങ്ങളും അവിടെ നിന്നും പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. ബുധനാഴ്ച ഗാസയിലുടനീളം ഇസ്രായേല്‍ നടത്തിയ വെടിവയ്പ്പില്‍ കുറഞ്ഞത് 35 പേര്‍ കൊല്ലപ്പെട്ടതായി മറ്റ് ആശുപത്രികളും അറിയിച്ചു.

ഗാസയില്‍ വെടിനിര്‍ത്തണമെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തു. പാലസ്തീനികള്‍ക്കു ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണെന്നും ഇസ്രയേല്‍ മാനുഷിക നിയമങ്ങളെ മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുദ്ധത്തില്‍ 64,900ലധികം പാലസ്തീനികള്‍ കൊല്ലപ്പെട്ടെന്നാണു ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നത്.