മ്യാന്‍മര്‍ ഭരണകൂടം ജയിലില്‍ അടച്ച സാന്‍ സൂചിയെ വീട്ടുതടങ്കലിലേക്ക് മാറ്റി

മ്യാന്‍മര്‍ ഭരണകൂടം ജയിലില്‍ അടച്ച സാന്‍ സൂചിയെ വീട്ടുതടങ്കലിലേക്ക് മാറ്റി


യാങ്കോണ്‍: മ്യാന്‍മര്‍ ഭരണകൂടം ജയിലില്‍ അടച്ച സാന്‍ സൂചിയെ വീട്ടുതടങ്കലിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്. മ്യാന്‍മറിലെ ഭരണം സൈന്യം പിടിച്ചെടുത്തതിന് പിന്നാലയാണ് സൂചിയെ ജയിലില്‍ അടയ്ക്കുന്നത്. നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിട്ടും പലപ്പോഴും മോചനം ആവശ്യപ്പെട്ടിട്ടും ഇപ്പോഴാണ് സൂചിയേയും മുന്‍ പ്രസിഡന്റ് വിന്‍ മൈന്റിനെയും ജയിലില്‍ നിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റുന്നത്.

2021-ലെ അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത സൈന്യത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. രാജ്യത്തിന്റെ ഉത്സവത്തോടനുബന്ധിച്ചാണ്  3,300 തടവുകാരെ മോചിപ്പിക്കുമെന്ന് സേന നേതാവ് ബുധനാഴ്ച പ്രഖ്യാപിച്ചു. മാറി വരുന്ന കാലാവസ്ഥ കണക്കിലെടുത്താണ് നീക്കം.

'ഡോ ഓങ് സാന്‍ സൂചി, യു വിന്‍ മൈന്റ് എന്നിവര്‍ക്ക് പുറമെ ചൂടുള്ള കാലാവസ്ഥ കാരണം ചില പഴയ തടവുകാര്‍ക്കും ആവശ്യമായ പരിചരണം നല്‍കിയിരുന്നു,' സോ മിന്‍ ടണ്‍ എഎഫ്പിയോട് പറഞ്ഞു.

സൈനിക നിര്‍മ്മിത തലസ്ഥാനമായ നയ്പിഡോവില്‍ പ്രത്യേകം നിര്‍മ്മിച്ച കോമ്പൗണ്ടില്‍ ഇപ്പോഴും തടങ്കലിലാണെന്ന് അവരുടെ മകന്‍ കിം അരിസ് ഫെബ്രുവരിയില്‍ എഎഫ്പിയോട് പറഞ്ഞിരുന്നു.

ബുധനാഴ്ചത്തെ തടവുകാരുടെ പൊതുമാപ്പില്‍ 13 ഇന്തോനേഷ്യക്കാരും 15 ശ്രീലങ്കക്കാരും നാടുകടത്തപ്പെടുമെന്ന് ഭരണകൂടം അറിയിച്ചു. കൊലപാതകം, തീവ്രവാദം, മയക്കുമരുന്ന് കുറ്റങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ ഒഴികെ ശേഷിക്കുന്ന തടവുകാരുടെ ശിക്ഷ ആറിലൊന്നായി വെട്ടിക്കുറയ്ക്കുമെന്നും അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.

2021 ഫെബ്രുവരിയില്‍ അട്ടിമറിയിലൂടെ മ്യാന്‍മറിലെ സൈന്യം സൂകിയുടെ സിവിലിയന്‍ സര്‍ക്കാരിനെ പുറത്താക്കി, ദശാബ്ദങ്ങള്‍ നീണ്ട സൈനിക ഭരണത്തിന് ശേഷം രാജ്യത്തിന്റെ 10 വര്‍ഷത്തെ ജനാധിപത്യ പരീക്ഷണം അവസാനിപ്പിച്ചു.

ഈ അട്ടിമറി പൊതു എതിര്‍പ്പിന്റെ ഒരു വലിയ പ്രവാഹത്തിന് കാരണമായി, അത് സൈന്യം ബലപ്രയോഗത്തിലൂടെ തകര്‍ക്കാന്‍ ശ്രമിച്ചു, 4,800-ലധികം സാധാരണക്കാരെ കൊന്നൊടുക്കിയ സംഘര്‍ഷം അഴിച്ചുവിട്ടു.

സിവിലിയന്‍ ജുണ്ട വിരുദ്ധ പോരാളികളില്‍ നിന്നും ദീര്‍ഘകാലമായി സ്ഥാപിതമായ വംശീയ ന്യൂനപക്ഷ സായുധ സംഘങ്ങളില്‍ നിന്നുമുള്ള ചെറുത്തുനില്‍പ്പിന് മുന്നില്‍ സൈന്യം ഇപ്പോള്‍ രാജ്യത്തിന്റെ പിടി നിലനിര്‍ത്താന്‍ പാടുപെടുകയാണ്.