തൊള്ളായിരത്തോളം യുക്രെയ്ന്‍ സൈനികരെ കൊലപ്പെടുത്തിയെന്ന് റഷ്യ

തൊള്ളായിരത്തോളം യുക്രെയ്ന്‍ സൈനികരെ കൊലപ്പെടുത്തിയെന്ന് റഷ്യ


മോസ്‌കോ: യുക്രെയ്‌നിയന്‍ സൈന്യത്തിന് നേരെയുള്ള ഏറ്റവും വലിയ ആക്രമണം നടത്തിയതായി റഷ്യ. യുക്രെയ്‌നിന്റെ തൊള്ളായിരത്തോളം സൈനികര്‍ കൊല്ലപ്പെടുകയും 250ലേറെ ഡ്രോണുകള്‍ തകര്‍ക്കുകയും ചെയ്തതായി റഷ്യ അവകാശപ്പെടുന്നു. 

മെയ് 9-നകം ചാസിവ് യാര്‍ പിടിച്ചെടുക്കാന്‍ ലക്ഷ്യമിടുന്ന റഷ്യയുടെ കിഴക്കന്‍ മുന്നേറ്റങ്ങളെക്കുറിച്ച് യുക്രെയ്‌നിന്റെ സൈനിക മേധാവി മുന്നറിയിപ്പ് നല്‍കി. കൂടാതെ, ഡൊനെറ്റ്‌സ്‌ക്, അവ്ദിവ്ക, കുപ്യാന്‍സ്‌ക് എന്നിവയ്ക്ക് സമീപമുള്ള സൈനിക സ്ഥാനങ്ങളില്‍ റഷ്യ മെച്ചപ്പെടുത്തല്‍ പ്രഖ്യാപിക്കുകയും 270 യുക്രെയ്‌നിയന്‍ ഡ്രോണുകളും ആറ് ഹിമര്‍ ഷെല്ലുകളും തകര്‍ത്തതായി അറിയിക്കുകയും ചെയ്തു.