റഷ്യയിലേക്ക് നടന്നുപോകാന്‍ കഴിയുന്ന യു എസ് ദ്വീപ്

റഷ്യയിലേക്ക് നടന്നുപോകാന്‍ കഴിയുന്ന യു എസ് ദ്വീപ്


ട്രംപും പുടിനും അലാസ്‌കയില്‍ കണ്ടുമുട്ടുമ്പോള്‍ യു എസിന്റെയും റഷ്യയുടെയും സംസ്‌കാരവും ചരിത്രവും ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ്.

യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനെ യു എസും റഷ്യയും പലപ്പോഴും വിദൂര എതിരാളികളായി ചിത്രീകരിക്കപ്പെടുന്നുണ്ടെങ്കിലും അവരുടെ ചരിത്രങ്ങളും ഭൂമിശാസ്ത്രവും അമേരിക്കയുടെ 49-ാമത്തെ സംസ്ഥാനവുമായി ശക്തമായി ബന്ധപ്പെടുന്നുണ്ട്. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വെറും 51 മൈല്‍ വീതിയുള്ള ബെറിംഗ് കടലിടുക്കിലെ തണുത്ത ജലാശയം സൈബീരിയന്‍ വ്യാപാരികള്‍ക്കും റഷ്യന്‍ ഓര്‍ത്തഡോക്‌സ് മിഷനറിമാര്‍ക്കും രണ്ട് ഭൂഖണ്ഡങ്ങള്‍ക്കിടയില്‍ വ്യാപാരം, വിവാഹം, വേട്ടയാടല്‍ എന്നിവയ്ക്കായി സ്വതന്ത്രമായി സഞ്ചരിക്കാനുള്ള പ്രധാന വഴിയായി വര്‍ത്തിച്ചു.

അലാസ്‌ക യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ഭാഗമായതിനുശേഷവും നിരവധി സാംസ്‌കാരികവും കുടുംബപരവുമായ ബന്ധങ്ങള്‍ നിലനിന്നു. അലാസ്‌കയിലേക്കുള്ള യാത്രക്കാര്‍ക്ക് ഇപ്പോഴും ഉള്ളി താഴികക്കുടമുള്ള റഷ്യന്‍ ഓര്‍ത്തഡോക്‌സ് പള്ളികളും റഷ്യന്‍ കുടുംബപ്പേരുകളുള്ള താമസക്കാരെയും മ്യൂസിയങ്ങളില്‍ റഷ്യന്‍ പുരാവസ്തുക്കളും കാണാന്‍ കഴിയും. ഡയോമെഡ് ദ്വീപുകളിലാണ് സാംസ്‌കാരികവും ഭൂമിശാസ്ത്രപരവുമായ സാമീപ്യം ശ്രദ്ധേയമാകുന്നത്.

കടലും ഹിമവും 2.4 മൈല്‍ കൊണ്ട് വേര്‍തിരിച്ച രണ്ട് കാറ്റാടി അഗ്നിപര്‍വ്വത ഉറവുകളാണ് ഡയോമെഡുകള്‍. രണ്ടില്‍ ചെറുത്, ലിറ്റില്‍ ഡയോമെഡ് യു എസിന്റെ ഭാഗമാണ്. അതേസമയം വലിയ  ബിഗ് ഡയോമെഡ് റഷ്യന്‍ ആണ്.

എന്നാല്‍ ഇരട്ട ദ്വീപുകളെ പിളര്‍ത്തുന്നത് രാജ്യങ്ങളും ഭൂഖണ്ഡങ്ങളും മാത്രമല്ല അന്താരാഷ്ട്ര തിയ്യതി രേഖയുടെ അദൃശ്യമായ വ്യാപ്തിയും അവയ്ക്കിടയില്‍ പ്രവര്‍ത്തിക്കുന്നു. ബിഗ് ഡയോമെഡ് ലിറ്റില്‍ ഡയോമെഡിനേക്കാള്‍ 21 മണിക്കൂര്‍ സമയം മുമ്പിലാണ്. ഈ വിചിത്ര സ്വഭാവമാണ് 'ഇന്നലെയും നാളെയും ദ്വീപുകള്‍' എന്ന് വിളിക്കാന്‍ നാട്ടുകാരെ പ്രേരിപ്പിച്ചത്.

റഷ്യന്‍ അതിര്‍ത്തി കാവല്‍ കേന്ദ്രം ഒഴികെ ഇപ്പോള്‍ ബിഗ് ഡയോമെഡില്‍ ജനവാസമില്ല. ലിറ്റില്‍ ഡയോമെഡില്‍ ഏകദേശം 80 പേരാണ് താമസിക്കുന്നത്. അവരില്‍ ഭൂരിഭാഗവും ഇനുപിയറ്റ് ആണ്. പടിഞ്ഞാറന്‍ തീരത്ത് വീടുകള്‍ ചേര്‍ന്ന പ്രദേശത്താണ് ഇവരുടെ താമസം. കുത്തനെയുള്ള പാറക്കെട്ടുകള്‍ക്കും പ്രക്ഷുബ്ധമായ കടലിനും ഇടയിലുള്ള താരതമ്യേന പരന്ന നിലമുള്ള ഏക ഭാഗമാണിത്. സാധാരണയായി ആഴ്ചയില്‍ ഒരിക്കലാണ് ഹെലികോപ്ടറുകള്‍ വഴി മെയിലുകളും സാധനങ്ങളും എത്തിക്കുന്നത്. എന്നാല്‍ മൂടല്‍മഞ്ഞും ശക്തമായ കാറ്റും പലപ്പോഴും ദിവസങ്ങളോ ആഴ്ചകളോ തുടര്‍ച്ചയായി ലാന്‍ഡിംഗിന് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. പകരം, ലിറ്റില്‍ ഡയോമെഡിലുള്ളവര്‍ മീന്‍ പിടിച്ചും സീലുകളെ വേട്ടയാടിയും കടല്‍പക്ഷികളെ പിടിച്ചുമൊക്കെയാണ് ജീവിക്കുന്നത്. 

ആധുനിക അതിര്‍ത്തികള്‍ വരയ്ക്കുന്നതിന് വളരെ മുമ്പുതന്നെ രണ്ട് ദ്വീപുകളിലും തദ്ദേശീയ ജനത വസിച്ചിരുന്നു. 1867-ല്‍ അമേരിക്ക അലാസ്‌ക വാങ്ങിയതിനുശേഷവും 80 വര്‍ഷത്തിലേറെയായി ദ്വീപുകള്‍ ഒരു സമൂഹമായി പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് ഭൂപ്രദേശങ്ങള്‍ക്കിടയില്‍ താമസക്കാര്‍ ഇപ്പോഴും തുഴയുകയോ നടക്കുകയോ മൃഗങ്ങളുടെ മുകളില്‍ കയറിയോ പരസ്പരം യാത്ര ചെയ്യുന്നുണ്ട്. 

1948-ല്‍, ശീതയുദ്ധത്തിന്റെ തുടക്കത്തില്‍, സോവിയറ്റ് യൂണിയന്‍ ബിഗ് ഡയോമെഡിലെ തദ്ദേശീയ നിവാസികളെ കരയിലേക്ക് മാറ്റി. രണ്ട് രാജ്യങ്ങളും അതിര്‍ത്തി അടച്ചു. അതിര്‍ത്തി സൃഷ്ടിക്കുകയും ചെയ്തു. 'ഐസ് കര്‍ട്ടന്‍' എന്നാണ് അതിര്‍ത്തി അറിയപ്പെടുന്നത്. ഇന്ന് ലിറ്റില്‍ ഡയോമെഡിലെ മിക്ക നിവാസികള്‍ക്കും ബിഗ് ഡയോമെഡില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ച ബന്ധുക്കളുണ്ട്. 

'ബെറിംഗ് കടലിടുക്കിന് കുറുകെ കുടുംബങ്ങള്‍ പെട്ടെന്ന് വിഭജിക്കപ്പെട്ടു' എന്നാണ് റഷ്യയുമായുള്ള അലാസ്‌കയുടെ ചരിത്രപരമായ ബന്ധങ്ങള്‍ പര്യവേക്ഷണം ചെയ്യുന്ന ടു റഷ്യ വിത്ത് ലവ്: ആന്‍ അലാസ്‌കന്‍'സ് ജേര്‍ണി എന്ന പുസ്തകത്തിന്റെ സഹ-രചയിതാവായ ചാള്‍സ് വോള്‍ഫോര്‍ത്ത് പറഞ്ഞത്. 

1988 ജൂണ്‍ 13-ന് യു എസ്- റഷ്യ ശീതസംഘര്‍ഷങ്ങളിലെ മഞ്ഞുരുക്കിയപ്പോള്‍ അലാസ്‌കക്കാരെയും റഷ്യക്കാരെയും വീണ്ടും ഒന്നിപ്പിച്ചു. ചാര്‍ട്ടേഡ് അലാസ്‌ക എയര്‍ലൈന്‍സ് ജെറ്റ് രാഷ്ട്രീയക്കാരെയും വിശിഷ്ട വ്യക്തികളെയും അലാസ്‌കയിലെ നോമില്‍ നിന്ന് റഷ്യയിലെ പ്രൊവിഡെനിയയിലേക്ക് കൊണ്ടുപോയി. അങ്ങനെ അവര്‍ക്ക് കുട്ടിക്കാലം മുതല്‍ കാണാത്ത ബന്ധുക്കളുമായി വീണ്ടും ഒന്നിക്കാനും കഥകളില്‍ മാത്രം കേട്ടിട്ടുള്ള കുടുംബാംഗങ്ങളെ കാണാനും ബന്ധപ്പെടാനും  ചെലവഴിക്കാന്‍ കഴിഞ്ഞു.

അലാസ്‌കയും റഷ്യയും തമ്മിലുള്ള ഏകദേശം 25 വര്‍ഷം നീണ്ടുനിന്ന ബന്ധങ്ങളുടെ ഒരു യുഗത്തിന് അത് തുടക്കമിട്ടുവെന്ന് ഫ്‌ളൈറ്റ് സംഘടിപ്പിക്കാന്‍ സഹായിച്ച അലാസ്‌ക ഗവര്‍ണര്‍ സ്റ്റീവ് കൂപ്പറിന്റെ അന്നത്തെ പ്രസ് സെക്രട്ടറിയും അടുത്തിടെ മെല്‍റ്റിംഗ് ദി ഐസ് കര്‍ട്ടന്‍: ദി എക്‌സ്ട്രാഓര്‍ഡിനറി സ്റ്റോറി ഓഫ് സിറ്റിസണ്‍ ഡിപ്ലോമസി ഓണ്‍ ദി റഷ്യ- അലാസ്‌ക ഫ്രോണ്ടിയര്‍ എന്ന പുസ്തകത്തിന്റെ രചയിതാവുമായ ഡേവിഡ് റാംസൂര്‍ പറഞ്ഞു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പടിഞ്ഞാറന്‍ അലാസ്‌കയ്ക്കും കിഴക്കന്‍ റഷ്യയ്ക്കും ഇടയിലുള്ള യാത്ര താരതമ്യേന പതിവായി. ഇരുവശത്തുമുള്ള തദ്ദേശവാസികള്‍ സംയുക്ത കായിക പരിപാടികളിലും ശാസ്ത്ര ഗവേഷണങ്ങളിലും ബിസിനസ് സംരംഭങ്ങളിലും പങ്കെടുത്തു. 1989-ല്‍ സൈബീരിയയിലെ കാംചത്ക പെനിന്‍സുലയില്‍ നിന്ന് അലാസ്‌കയിലെ സെവാര്‍ഡ് പെനിന്‍സുലയിലേക്ക് ഏകദേശം 1,000 മൈല്‍ ദൂരം സഞ്ചരിച്ച അമേരിക്കന്‍, സോവിയറ്റ് സ്‌കീയര്‍മാരുടെയും മഷര്‍മാരുടെയും ഒരു സംഘം ദി ബെറിംഗ് സ്‌ട്രെയിറ്റ് എക്‌സ്‌പെഡിഷന്‍ എന്ന അവിസ്മരണീയമായ സംരംഭമായിരുന്നുവെന്ന് റാംസൂര്‍ ചൂണ്ടിക്കാട്ടി. 

രണ്ട് ഡയോമെഡുകള്‍ക്കിടയിലുള്ള മഞ്ഞുമലയില്‍ നിന്നുകൊണ്ട് അന്താരാഷ്ട്ര തിയ്യതി രേഖയില്‍ ഒരു ഉടമ്പടി ഒപ്പിടാനുള്ള ഭ്രാന്തന്‍ ആശയം ഉടലെടുത്തുവെന്നും എന്നാല്‍ ശൈത്യകാല കൊടുങ്കാറ്റിനെ തുടര്‍ന്ന് ഗവര്‍ണറുടെ ഓഫീസ് വന്‍കരയില്‍ കുടുങ്ങിയെന്നും റാംസൂര്‍ പറഞ്ഞു. അതോടെ പദ്ധതികള്‍ തടസ്സപ്പെട്ടു. അതിനിടെ പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ മോസ്‌കോയില്‍ നിന്നും വിമാനത്തിലെത്തിയ പത്രപ്രവര്‍ത്തകരില്‍ രണ്ടുപേര്‍ രാഷ്ട്രീയ അഭയം തേടുകയും അതോടെ സൗഹാര്‍ദ്ദങ്ങള്‍ കാറ്റില്‍ പറക്കുകയും ചെയ്തു. 

പുട്ടിന്‍ അധികാരത്തില്‍ വന്നതിനുശേഷം പടിഞ്ഞാറുമായുള്ള ഇടപെടല്‍ നിരുത്സാഹപ്പെടുത്തുന്നതിന് റഷ്യന്‍ നയം മാറ്റിയതോടെ 2000-കളുടെ ആരംഭം വരെ മാത്രമേ ഈ അയല്‍പക്ക സൗഹൃദം നിലനിന്നിരുന്നുള്ളൂവെന്ന് റാംസൂര്‍ പറഞ്ഞു. റഷ്യ യുക്രെയ്ന്‍ ആക്രമിച്ചതിനുശേഷം എതിര്‍ വികാരം കൂടുതല്‍ വഷളായി.വെള്ളിയാഴ്ച അലാസ്‌കയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരത്തില്‍ പുട്ടിനെതിരെ റാലികള്‍ പ്രതീക്ഷിക്കുന്നു.

ലിറ്റില്‍ ഡിയോമെഡിന്റെ സ്‌കൂള്‍ ജിംനേഷ്യത്തില്‍ ദ്വീപുകള്‍ക്കിടയിലുള്ള വെള്ളക്കെട്ടിന് കുറുകെ രണ്ട് കൈകള്‍ ചേര്‍ത്തുവെച്ചിരിക്കുന്നതായി കാണിക്കുന്ന ഒരു ചുവര്‍ചിത്രം ഇപ്പോഴും ഉണ്ട്. അതില്‍ ഇംഗ്ലീഷിലും റഷ്യന്‍ ഭാഷയിലും 'ഫ്രണ്ട്' എന്ന വാക്ക് എഴുതിയിട്ടുണ്ട്. ദ്വീപിലെ ചുരുക്കം ചില നിവാസികള്‍ ഈ പ്രദേശത്തെ റഷ്യന്‍ സൈനികരുടെയും കപ്പലുകളുടെയും ഹെലികോപ്റ്ററുകളുടെയും നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്. അവര്‍ ശേഖരിച്ച രഹസ്യാന്വേഷണ വിവരങ്ങള്‍ ആങ്കറേജിലെ സൈനിക ഉദ്യോഗസ്ഥരുമായി പങ്കിടുന്നു.

ആങ്കറേജ് ഉച്ചകോടി വ്യക്തമായ മാറ്റങ്ങള്‍ വരുത്തുമോ അതോ ബന്ധങ്ങള്‍ മരവിപ്പിക്കുമോ എന്ന കാര്യം ബെറിംഗ് കടലിടുക്കിന്റെ ഇരുവശത്തുനിന്നും സൂക്ഷ്മമായി നിരീക്ഷിക്കപ്പെടും. അതുകൊണ്ടുതന്നെ കടല്‍ മഞ്ഞ് പോലെ രാഷ്ട്രീയം മുന്നറിയിപ്പില്ലാതെ മാറാന്‍ സാധ്യതയുണ്ട്.