കീറാമുട്ടിയായി ട്രംപ്-പവല്‍ ഏറ്റുമുട്ടല്‍; പുറത്താക്കല്‍ ഭീഷണി നടപ്പായേക്കില്ലെന്ന് വിദഗ്ദ്ധര്‍

കീറാമുട്ടിയായി ട്രംപ്-പവല്‍ ഏറ്റുമുട്ടല്‍; പുറത്താക്കല്‍ ഭീഷണി നടപ്പായേക്കില്ലെന്ന് വിദഗ്ദ്ധര്‍


വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലും തമ്മില്‍ താരിഫുകളെചൊല്ലിയുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു.

താരിഫുകളുടെ ആഘാതം കുറയ്ക്കുന്നതിന് പലിശനിരക്കുകള്‍ കുറച്ചില്ലെങ്കില്‍ ഫെഡറല്‍ റിസര്‍വ് ചെയര്‍മാനായ ജെറോം പവലിനെ പുറത്താക്കുമെന്ന് ട്രംപ് ഭീഷണിമുഴക്കിയതാണ് ഭിന്നത രൂക്ഷമാക്കുന്നത്. താരിഫുകള്‍ ഉയര്‍ത്തുന്ന ട്രംപിന്റെ നയം രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് ജെറോം പവല്‍ അഭിപ്രായപ്പെട്ടതോടെയാണ് ട്രംപ് അദ്ദേഹത്തിനെതിരെ ഭീഷണി പ്രയോഗിച്ചത്. തര്‍ക്കം രൂക്ഷമാകുംതോറും പരിഹരിക്കപ്പെടേണ്ട കാതലായ പ്രശ്‌നങ്ങളും ഇരട്ടിക്കുകയാണ്.

പവലിനെ പുറത്താക്കുമെന്ന ട്രംപിന്റെ ഭീഷണി അദ്ദേഹത്തിന്റെ അധികാരപരിധിയില്‍ വരുന്നതാണോ എന്ന ചോദ്യങ്ങളും ഉയര്‍ത്തി. അടുത്ത വര്‍ഷം പവലിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് അദ്ദേഹത്തെ പിരിച്ചുവിടാന്‍ പ്രസിഡന്റിന് നിയമപരമായ അധികാരമുണ്ടോയെന്ന് വ്യക്തമല്ല. താരിഫുകള്‍ ക്രമാതീതമായി ഉയര്‍ത്തിക്കൊണ്ട് സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ട്രംപ് പ്രവര്‍ത്തിക്കുന്നത് പണപ്പെരുപ്പം കൂടുതല്‍ വഷളാക്കുമെന്ന് ഫെഡ് ഭയപ്പെടുന്നതിനാല്‍ ഇപ്പോള്‍ നിരക്ക് കുറയ്ക്കല്‍ കൂടുതല്‍ ബുദ്ധിമുട്ടാക്കിയിരിക്കുകയാണ്.

താരിഫുകളില്‍ നിന്ന് ട്രംപ് പിന്മാറുകയോ ഇറക്കുമതി തീരുവകളുടെ ഭാരം മൂലം സമ്പദ്‌വ്യവസ്ഥ തകര്‍ന്നുകൊണ്ടിരിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുകയോ ചെയ്യുന്നതുവരെ ആ പിരിമുറുക്കം ഇരുവരെയും എളുപ്പത്തില്‍ രക്ഷപ്പെടാന്‍ കഴിയാത്ത ഒരു ഏറ്റുമുട്ടലിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.

'ഏതെങ്കിലും ഫെഡ് ചെയര്‍ കൈകാര്യം ചെയ്തതില്‍ വച്ച് ഏറ്റവും സങ്കീര്‍ണ്ണമായ സാഹചര്യമാണിതെന്ന്, 2005 മുതല്‍ ജനുവരി വരെ ഹൗസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്മിറ്റിയുടെ അധ്യക്ഷനായിരുന്ന റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം പ്ടാറിക് മക്‌ഹെന്റി പറഞ്ഞു.

ഈ ഏറ്റുമുട്ടല്‍ വൈറ്റ് ഹൗസും ഫെഡും തമ്മിലുള്ള തര്‍ക്കത്തിന് കാരണമാകുമെന്ന് ആശങ്ക വര്‍ധിപ്പിച്ചിട്ടുള്ളതിനാല്‍ ഇത് അഭൂതപൂര്‍വമായ നിയമ പ്രതിസന്ധിക്ക് കാരണമാകും അതുമല്ലെങ്കില്‍ പലിശനിരക്കുകള്‍ നിശ്ചയിക്കുന്നതിനുള്ള സ്ഥാപനത്തിന്റെ ദീര്‍ഘകാല സ്വയംഭരണാവകാശം പിന്‍വലിക്കപ്പെടാം.

പ്രസിഡന്റിന്റെ ആദ്യ കാലയളവില്‍, പലിശനിരക്കുകള്‍ കുറയ്ക്കാന്‍ ട്രംപ് പവലിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 2018 ല്‍ കേന്ദ്ര ബാങ്കിനെ നയിക്കാന്‍ അദ്ദേഹം നിയമിച്ച പവലിനെ പുറത്താക്കുമെന്ന ഭീഷണി ഒരിക്കലും നടപ്പില്‍ വരുത്തിയിരുന്നില്ല.

ഒടുവില്‍ പലിശനിരക്കുകള്‍ ട്രംപ് ആഗ്രഹിച്ച ദിശയിലേക്ക് ഭാഗികമായി താഴ്ത്താന്‍  ഫെഡറല്‍  തയ്യാറായതിനാലാണിത്, എന്നാല്‍ പലപ്പോഴും പ്രസിഡന്റിന്റെ ഇഷ്ടത്തിനോ, വേഗത്തിലോ, ആവശ്യമായ വലുപ്പത്തിലോ അല്ലായിരുന്നു അത്. ഒരു നയ തര്‍ക്കത്തിന്റെ പേരില്‍ തന്നെ പിരിച്ചുവിടാന്‍ നിയമം അനുവദിക്കുന്നില്ലെന്ന് വിശ്വസിക്കുന്നതിനാല്‍ പ്രസിഡന്റ് ആവശ്യപ്പെട്ടാലും തന്റെ സ്ഥാനം ഉപേക്ഷിക്കില്ലെന്നാണ് പവല്‍ വ്യക്തമാക്കിയിട്ടുള്ളത്.

ട്രംപിന്റെ രണ്ടാമൂഴം വ്യത്യസ്തമായി മാറുകയാണ്. ജനസമ്മതി നഷ്ടപ്പെടുകയോ വിമര്‍ശനങ്ങള്‍ നേരിടുകയോ ചെയ്ത വ്യക്തികളെ അവര്‍ തന്റെ വിശ്വസ്തരായതുകൊണ്ടുമാത്രം തന്റെ ഭരണകൂടത്തിലെ പ്രധാന സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ ട്രംപ് ശ്രമിച്ചത് കൂടുതല്‍ വിവാദങ്ങള്‍ക്ക് കാരണമായി.

ഫെഡിന്റെ സ്വാതന്ത്ര്യത്തെ ചുറ്റിപ്പറ്റിയുള്ള പ്രധാന സംരക്ഷണങ്ങള്‍ ഉള്‍പ്പെടെയുള്ള നിയമപരവും സ്ഥാപനപരവുമായ മുന്‍വിധികളെ എതിര്‍ക്കാനും അവയെ ചോദ്യംചെയ്യാനും വൈറ്റ് ഹൗസ് കൂടുതല്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. ഫെഡറല്‍ റിസര്‍വ് ഉള്‍പ്പെടെയുള്ള റെഗുലേറ്ററി നിയമിതരെ നയപരമായ തര്‍ക്കത്തിന്റെ പേരില്‍ പിരിച്ചുവിടുന്നതില്‍ നിന്ന് സംരക്ഷണം നല്‍കുന്ന 90 വര്‍ഷത്തെ നിയമ സിദ്ധാന്തത്തെ മറികടക്കാനുള്ള നീതിന്യായ വകുപ്പിന്റെ ശ്രമങ്ങളും ശക്തമാണ്.

താരിഫ് യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ കൈകാര്യം ചെയ്യുന്നതിനിടയില്‍ കേന്ദ്ര ബാങ്ക് എങ്ങനെ ഈ ബുദ്ധിമുട്ടുള്ള സാമ്പത്തിക സാഹചര്യം കൈകാര്യം ചെയ്യുമെന്ന ആശങ്ക പവല്‍ ബുധനാഴ്ച ഉന്നയിച്ചതിനെത്തുടര്‍ന്നാണ് ഈ ആഴ്ച സംഘര്‍ഷങ്ങള്‍ രൂക്ഷമായത്.

വ്യാഴാഴ്ച ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ട്രംപ് പവലിനെതിരെ പൊട്ടിത്തെറിച്ചു. 'ഞാന്‍ അദ്ദേഹത്തെ (പവലിനെ) പുറത്താക്കാന്‍ ആഗ്രഹിച്ചാല്‍, ആ നിമിഷം അദ്ദേഹം പുറത്താകുമെന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകോടും പറഞ്ഞു.

തന്റെ താരിഫുകളില്‍ നിന്ന് ഹ്രസ്വകാല ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്ന്  തിരിച്ചറിഞ്ഞ ട്രംപ്, ഇപ്പോള്‍ ഫെഡറല്‍ തന്റെ രക്ഷയ്‌ക്കെത്തുമോ എന്നാണ് നോക്കുന്നത്. സാമ്പത്തിക മാന്ദ്യം പൊട്ടിപ്പുറപ്പെട്ടാല്‍, ഫെഡ് ഈ യുദ്ധത്തിന്റെ ആഘാതം ലഘൂകരിക്കേണ്ടിവരുമെന്ന് അറിയാവുന്ന പവല്‍, മുന്‍കൂര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറല്ല, കാരണം അത് പണപ്പെരുപ്പം കൂടുതല്‍ വഷളാക്കിയേക്കാം.

'ലോകത്തിലെ എല്ലാ പ്രധാന അധികാര സ്രോതസ്സുകളായ കോടതികള്‍, ഉന്നത സര്‍വകലാശാലകള്‍, വിദേശികള്‍  സുഹൃത്തുക്കളും ശത്രുക്കളും എല്ലാം തന്റെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങണമെന്നാണ് ട്രംപ് ആഗ്രഹിക്കുന്നതെന്ന് തോന്നുന്നുവെന്ന് 2018 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ പവലിന്റെ മുതിര്‍ന്ന ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ച ജോണ്‍ ഫോസ്റ്റ് പറഞ്ഞു. ഫെഡറല്‍ ഒടുവില്‍ ഇതില്‍ നിന്ന് രക്ഷപ്പെടുമെന്ന് എനിക്ക് തോന്നുന്നില്ലെന്നും ഫെഡറലിന്റെ അധികാരത്തെച്ചൊല്ലിയുള്ള പ്രതിസന്ധിയുടെ സാധ്യത 'അസുഖകരമാംവിധം ഉയര്‍ന്നതാണ്, എന്നും ഫോസ്റ്റ്  പറഞ്ഞു.

'പോരാട്ടത്തിന്റെ രൂപമോ അത് എങ്ങനെ അവസാനിക്കുമെന്നോ എനിക്കറിയില്ല, പക്ഷേ ഫെഡ് ഇത് മറികടക്കാതിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല.- ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ ഇക്കണോമിക്‌സിലെ ഫെലോ ആയ ഫോസ്റ്റ് പറഞ്ഞു.

ഫെഡ് ചെയര്‍മാനെ നീക്കം ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് പല ഭരണഘടനാ പണ്ഡിതരും വിശ്വസിക്കുന്നു, പക്ഷേ പ്രശ്‌നം നിയമപരമായി പരിഹരിക്കപ്പെട്ടിട്ടില്ല. ഒരു നയപരമായ തര്‍ക്കത്തിന്റെ പേരില്‍ തന്നെ സ്ഥാനത്തുനിന്ന് നീക്കാന്‍ കഴിയില്ലെന്ന് പവല്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. 'നമ്മുടെ സ്വാതന്ത്ര്യം നിയമത്തിന്റെ കാര്യമാണ്,' അദ്ദേഹം ബുധനാഴ്ച പറഞ്ഞു.

പവലിനെ നീക്കം ചെയ്യുമെന്ന ഭീഷണി ട്രംപ് പിന്തുടരുകയാണെങ്കില്‍, ഫെഡറല്‍ ചെയര്‍മാനെ വ്യക്തിപരമായി നിയമപരമായ വെല്ലുവിളിക്ക് ധനസഹായം നല്‍കാന്‍ സാധ്യതയുണ്ടെന്ന് ഫെഡറല്‍ ചെയറുമായി സംസാരിച്ച ആളുകള്‍ പറയുന്നു. അത്തരമൊരു പോരാട്ടം പരിഹരിക്കാന്‍ സുപ്രീം കോടതിയെ സമീപിക്കേണ്ടിവരും.

ഒരു ദീര്‍ഘകാല ഏറ്റുമുട്ടല്‍ ഒഴിവാക്കിയാലും, അടുത്ത വര്‍ഷം തന്റെ പിന്‍ഗാമിയെ നാമനിര്‍ദ്ദേശം ചെയ്തുകൊണ്ട് ട്രംപിന് ഇപ്പോഴും സ്ഥാപനത്തില്‍ തന്റെ മുദ്ര പതിപ്പിക്കാന്‍ അവസരമുണ്ടാകും.

സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം, ട്രംപ് തന്റെ ആദ്യ ടേമിനെ അപേക്ഷിച്ച് ഏകപക്ഷീയമായി വളരെ വലുതും വിശാലവുമായ താരിഫുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ നടപടി ഹ്രസ്വകാലത്തേക്ക് വിലക്കയറ്റ ഭീഷണിക്ക് കാരണമായിരിക്കുകയാണ്.

 ചരക്കുകളും സേവനങ്ങളും ഉല്‍പാദിപ്പിക്കാനുള്ള സമ്പദ്‌വ്യവസ്ഥയുടെ കഴിവ് പരിമിതപ്പെടുത്തുന്ന വിതരണ ആഘാതത്തില്‍ നിന്ന്  രക്ഷപ്പെടുത്തുന്നതിനായി പലിശനിരക്കുകള്‍ നിശ്ചയിക്കുന്നത് കേന്ദ്ര ബാങ്കുകള്‍ക്ക് പ്രത്യേകിച്ച് വെല്ലുവിളി നിറഞ്ഞ ഒരു അവസ്ഥയാണ്. കടുത്ത യുദ്ധത്തില്‍ തുടക്കത്തില്‍ വിലകള്‍ ഉയരുകയും ഡിമാന്‍ഡ് ദുര്‍ബലമാവുകയും തൊഴില്‍ വിപണിയെ ബാധിക്കുകയും ചെയ്യും.

പണപ്പെരുപ്പമാണോ തൊഴിലില്ലായ്മയാണോ വലിയ പ്രശ്‌നം എന്ന് വ്യക്തമാകുന്നതുവരെ, പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങള്‍ നിയന്ത്രിക്കാന്‍ ഫെഡ് പലിശ നിരക്കുകള്‍ ഉപയോഗിച്ച് ചെയ്യുന്നതെന്തും തൊഴിലില്ലായ്മ കൂടുതല്‍ വഷളാക്കും.

പ്രസിഡന്റിന്റെ ഏപ്രില്‍ 2 ലെ താരിഫ് പ്രഖ്യാപനം ഗണ്യമായ വിപണി ചാഞ്ചാട്ടം അഴിച്ചുവിട്ടു, ഇത് പ്രവര്‍ത്തനരഹിതമായ ട്രഷറി ബോണ്ട് വിപണികളെ പിന്തുണയ്ക്കാന്‍ ഫെഡ് ഇടപെടേണ്ടിവരുമോ എന്ന് കഴിഞ്ഞയാഴ്ച വാള്‍സ്ട്രീറ്റിന്റെ ചില കോണുകളില്‍ നിന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നു. ഏപ്രില്‍ 9 ന് ട്രംപിന്റെ ഏറ്റവും വലിയ താരിഫ് വര്‍ദ്ധനവുകളില്‍ പലതും 90 ദിവസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ തീരുമാനത്തോടൊപ്പം ട്രഷറി ലേലങ്ങള്‍ വിജയകരമായി നടത്തിയതോടെ ആ ഏറ്റവും മോശം സാഹചര്യങ്ങള്‍ ഒഴിവാക്കപ്പെട്ടു.

ഫെഡും വൈറ്റ് ഹൗസും തമ്മിലുള്ള ഏറ്റുമുട്ടലിനുള്ള നിരവധി സാധ്യതയുള്ള വഴികളില്‍ ഒന്ന് ഈ സംഭവങ്ങള്‍ എടുത്തുകാണിച്ചു. 'പിരിമുറുക്കങ്ങള്‍ ഉണ്ടാകാന്‍ വളരെയധികം വഴികളുണ്ടെന്ന് ഫോസ്റ്റ് പറഞ്ഞു. താരിഫുകളുടെ ഫലമായി പണപ്പെരുപ്പമോ തൊഴിലില്ലായ്മയോ വഷളാകുകയാണെങ്കില്‍, 'അതിന് പെട്ടെന്ന് ഒരു പരിഹാരമുണ്ടാകില്ല, താരിഫ് സ്‌നാഫുവില്‍ നിന്ന് വ്യത്യസ്തമായി, ട്രംപിന് ചില ദോഷകരമായ നയങ്ങളില്‍ ഇടപെടാന്‍ കഴിയും.

പ്രസിഡന്റിന്റെ പാര്‍ട്ടി അംഗങ്ങള്‍ക്ക് പോലും, പവലിനെ അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് പുറത്താക്കാന്‍ ശ്രമിക്കുന്നത് ഒരു സ്‌ഫോടനാത്മക നീക്കമായാണ് കാണുന്നത്. അത്തരമൊരുനീക്കം പ്രസിഡന്റ് ആഗ്രഹിക്കുന്ന പലതും നേടിക്കൊടുക്കുമെങ്കിലും അതേസമയം വലിയ തോതിലുള്ള നഷ്ടസാധ്യത സൃഷ്ടിക്കുകയും ചെയ്യുമെന്ന് മക്‌ഹെന്റി പറഞ്ഞു. അത് വിപണിയില്‍ അസ്ഥിരത സൃഷ്ടിക്കും.

ഫെഡുമായി നിയമപരമായ ഒരു തര്‍ക്കം സൃഷ്ടിക്കുന്നതിലൂടെ, പ്രസിഡന്റ് ദോഷകരമായ വിപണി അസ്ഥിരതയ്ക്ക് സാധ്യത സൃഷ്ടിക്കുക മാത്രമല്ല, ക്യാപ്‌റ്റോള്‍ ഹില്ലിലെ തന്റെ നിയമനിര്‍മ്മാണ അജണ്ട പിന്നോട്ട് മാറ്റുകയും കേന്ദ്ര ബാങ്കിന്റെ ബോര്‍ഡിന് 'സാധാരണ തിരഞ്ഞെടുപ്പുകള്‍' പോലും നടത്താന്‍ യുക്തിരഹിതമായ പരിശോധന സൃഷ്ടിക്കുകയും ചെയ്യുമെന്ന് മക്‌ഹെന്റി പറഞ്ഞു.

ഫെഡറല്‍ റിസര്‍വ് 'വളരെ തീവ്രവും ശക്തവുമായ ഇച്ഛാശക്തിയുള്ള ഒരുകൂട്ടം വ്യക്തികള്‍ ഉള്‍ക്കൊള്ളുന്നതാണെന്ന്  പ്രതിനിധി ഫ്രാങ്ക് ലൂക്കാസ് (ആര്‍., ഒക്ല.) വ്യാഴാഴ്ച പറഞ്ഞു.  കൂടാതെതനിക്ക് ചുമതലയുള്ള ഒരു മോണിറ്ററി പോളിസി ടാസ്‌ക് ഫോഴ്‌സിന് ഫെഡിന്റെ സ്വാതന്ത്ര്യം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ ആത്യന്തികമായി പരിഗണിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

'ആ സ്വാതന്ത്ര്യം പ്രധാനമാണ്,' ലൂക്കാസ് പറഞ്ഞു. കോണ്‍ഗ്രസ് ഫെഡ് രൂപകല്പനചെയ്യുമ്പോള്‍ തന്നെ 'അതിന്റെ നിയന്ത്രണം ആര്‍ക്കായിരിക്കണമെന്നതിനെക്കുറിച്ചുള്ള ചര്‍ച്ച ഇതിനകം തന്നെ നടന്നിരുന്നുവെന്ന് ലൂക്കാസ് പറഞ്ഞു.