വിജയിച്ചിട്ടില്ല പക്ഷേ പരാജയപ്പെട്ടിട്ടുമില്ല: സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സെലെന്‍സ്‌കി

വിജയിച്ചിട്ടില്ല പക്ഷേ പരാജയപ്പെട്ടിട്ടുമില്ല: സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സെലെന്‍സ്‌കി


കീവ്: യുക്രെയ്ന്‍ 34-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കീവില്‍ നിന്നും സെലെന്‍സ്‌കി രാജ്യത്തെയും അഭിസംബോധന ചെയ്തു. ചരിത്രം എപ്പോഴും സൃഷ്ടിക്കപ്പെടുന്നതും ജനങ്ങളുടെ ഊര്‍ജ്ജം പിറവിയെടുക്കുന്നതും 'സ്വാതന്ത്ര്യം ഭീഷണിയിലായിരിക്കുന്ന' കാലഘട്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.

റഷ്യ ഈ ഭൂമിയിലേക്ക് കൊണ്ടുവന്ന 'വലിയ വിപത്തിനെ' യുക്രെയ്ന്‍ അതിജീവിച്ചുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. യുക്രെയ്ന്‍ അതിന്റെ മുഴുവന്‍ ഭൂമിയിലും സമാധാനം കൈവരിക്കുന്നത് കാലത്തിന്റെ കാര്യം മാത്രമാണെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് പ്രത്യാശ പ്രകടിപ്പിച്ചു.

പതറാത്ത ഒരു നോട്ടവും തീയും കാലവും കൊണ്ട് കത്തിച്ച യുക്രെയ്‌ന്റെ കൈകള്‍ ശക്തമാണെന്ന് സെലെന്‍സ്‌കി പറഞ്ഞു.

യുക്രെയ്ന്‍ ഇതുവരെ വിജയിച്ചിട്ടില്ലെങ്കിലും തീര്‍ച്ചയായും പരാജയപ്പെടില്ലെന്നും യുക്രെയ്ന്‍ ഇരയല്ലെന്നും പോരാളിയാണെന്നും അദ്ദേഹം പറഞ്ഞു. 

1279 ദിവസമായി യുക്രെയ്ന്‍ സ്വാതന്ത്ര്യയുദ്ധം നടത്തുന്നുണ്ടെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് പറഞ്ഞു, യുക്രെയ്‌നിയന്‍ സൈനികര്‍, സന്നദ്ധപ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, രക്ഷാപ്രവര്‍ത്തകര്‍, അധ്യാപകര്‍, മാതാപിതാക്കള്‍, യുവാക്കള്‍ എന്നിവര്‍ക്ക് പ്രസിഡന്റ് നന്ദി പറഞ്ഞു.

അത്തരമൊരു രാഷ്ട്രമില്ല എന്നാണ് റഷ്യ എല്ലാ ദിവസവും യുക്രെയ്‌നിനോട് പറയാറുള്ളതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പക്ഷേ അവര്‍ എല്ലാ ദിവസവും വിപരീതം തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

യുക്രെയ്ന്‍ കൂടുതല്‍ ശക്തമാണ്, സ്വയം ബഹുമാനിക്കുന്നു- സെലെന്‍സ്‌കി പറഞ്ഞു.

'റഷ്യക്കാര്‍' 'വിട്ടുവീഴ്ച' എന്ന് വിളിക്കുന്ന നാണക്കേടിലേക്ക് യുക്രെയ്ന്‍ ഇനി ഒരിക്കലും നിര്‍ബന്ധിതമാകില്ലെന്ന് സെലെന്‍സ്‌കി ഊന്നിപ്പറഞ്ഞു. 

യൂറോപ്പിനെയും യു എസിന്റെ പിന്തുണയെയും പരാമര്‍ശിച്ചുകൊണ്ട് യുക്രെയ്നിനെ കേള്‍ക്കുകയും കണക്കാക്കുകയുംചെയ്യുന്നുവെന്ന് സെലെന്‍സ്‌കി പറഞ്ഞു. 

യുക്രെയ്നില്‍ സുസ്ഥിരവും വിശ്വസനീയവും ശാശ്വതവുമായ സമാധാനത്തിനായുള്ള യു എസിന്റെ പിന്തുണയെ എടുത്തുപറഞ്ഞ് ലോകത്തില്‍ ആരും ഇനി ഒരിക്കലും യുക്രെയ്നെ ആക്രമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാത്തത്ര ശക്തമായ സുരക്ഷാ ഗ്യാരണ്ടികള്‍ അതിന് ലഭിക്കുമെന്നതിനാല്‍ തങ്ങള്‍ നേടുമെന്ന് സെലെന്‍സ്‌കി പറഞ്ഞു.