വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന തുര്‍ക്കി കമ്പനികളുടെ അനുമതി റദ്ദാക്കി

വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന തുര്‍ക്കി കമ്പനികളുടെ അനുമതി റദ്ദാക്കി


ന്യൂഡല്‍ഹി: പ്രധാന വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന തുര്‍ക്കി സ്ഥാപനത്തിനുള്ള സുരക്ഷാ അനുമതി ഇന്ത്യ റദ്ദാക്കി. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബി സി എ എസ്) വ്യാഴാഴ്ച ഒരു തുര്‍ക്കി വിമാനത്താവള ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് കമ്പനിയുടെ സുരക്ഷാ അനുമതി അടിയന്തര പ്രാബല്യത്തോടെ റദ്ദാക്കുകയായിരുന്നു. 

പഹല്‍ഗാം ഭീകരാക്രമണത്തിനും തുടര്‍ന്ന് ന്യൂഡല്‍ഹിയില്‍ നടന്ന 'ഓപ്പറേഷന്‍ സിന്ദൂറി'നും ശേഷം ഇന്ത്യയുമായുള്ള സംഘര്‍ഷം വര്‍ധിച്ചപ്പോള്‍ തുര്‍ക്കി പാകിസ്ഥാന്‍ പക്ഷം പിടിച്ചതിലെ പ്രതിഷേധത്തിനിടയിലാണ് ഈ നീക്കം.

ഇന്ത്യയിലെ ഒന്‍പത് വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സെലിബി കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഡല്‍ഹി, ബോംബെ, ബെംഗളൂരു, ഹൈദരാബാദ്, ഗോവ, കൊച്ചി, കണ്ണൂര്‍ തുടങ്ങിയ വിമാനത്താവളങ്ങളില്‍ ഇവ ഉള്‍പ്പെടുന്നു.