ഏപ്രിലോടെ ടെസ്ല ഇന്ത്യന്‍ വിപണിയില്‍

ഏപ്രിലോടെ ടെസ്ല ഇന്ത്യന്‍ വിപണിയില്‍


ന്യൂഡല്‍ഹി: അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ല ഈ വര്‍ഷം ഇന്ത്യന്‍ വിപണിയിലെത്തും. ഏപ്രില്‍ മാസത്തോടെ ഇലക്ട്രിക് വാഹനങ്ങള്‍ വില്‍ക്കാന്‍ തുടങ്ങുമെന്നാണഅ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

സി എന്‍ ബി സി ടി വി 18 റിപ്പോര്‍ട്ട് അനുസരിച്ച് ബെര്‍ലിന്‍ പ്ലാന്റില്‍ നിന്ന് ഇറക്കുമതി ചെയ്ത വാഹനങ്ങള്‍ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ വില്‍ക്കാനാണഅ ടെസ്ല പദ്ധതിയിടുന്നത്. ഏകദേശം 25,000 യു എസ് ഡോളര്‍ (ഏകദേശം 21 ലക്ഷം രൂപ) വിലയുള്ള ഇലക്ട്രിക് വാഹനങ്ങളാണ് ഇന്ത്യയില്‍ ലഭ്യമാക്കുക. 

ഇന്ത്യയില്‍ വില്‍പ്പന ആരംഭിക്കുന്നതിന് സാധ്യതയുള്ള സ്ഥലങ്ങളായി വൈദ്യുത വാഹന നിര്‍മ്മാതാവ് മുംബൈയിലെ ബികെസിയെയും ഡല്‍ഹിയിലെ എയ്റോസിറ്റിയെയും ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സിഎന്‍ബിസി-ടി വി18 അവകാശപ്പെട്ടു. നേരത്തെ, ന്യൂഡല്‍ഹിയിലും മുംബൈയിലും രണ്ട് ഷോറൂമുകള്‍ക്കായി സ്ഥലങ്ങള്‍ തിരഞ്ഞെടുത്തിട്ടുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 

റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പ്രകാരം ന്യൂഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള എയ്റോസിറ്റി ഏരിയയില്‍ ഒരു ഷോറൂമിനായി ടെസ്ല സ്ഥലം പാട്ടത്തിനെടുത്തിട്ടുണ്ട്. മുംബൈയില്‍ നഗരത്തിലെ വിമാനത്താവളത്തിനടുത്തുള്ള ബാന്ദ്ര കുര്‍ള കോംപ്ലക്സിലെ ബിസിനസ്, റീട്ടെയില്‍ ഹബ്ബിലാണ് സ്ഥലം തിരഞ്ഞെടുത്തത്. 

ചില സ്റ്റോര്‍, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍മാര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ 13 മിഡ്-ലെവല്‍ തസ്തികകള്‍ക്കായി കമ്പനി ഈ ആഴ്ച ജോലി പരസ്യങ്ങള്‍ പോസ്റ്റ് ചെയ്തു. ബിസിനസ് ഓപ്പറേഷന്‍സ് അനലിസ്റ്റ്, കസ്റ്റമര്‍ സപ്പോര്‍ട്ട് സ്‌പെഷ്യലിസ്റ്റ് എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ വിവിധ തസ്തികകളിലേക്ക് ടെസ്ല റിക്രൂട്ട്മെന്റുകള്‍ തുറന്നിട്ടുണ്ട്. കമ്പനിയുടെ വെബ്സൈറ്റിലെ ജോബ് പോസ്റ്റിംഗുകള്‍ പ്രകാരം, 'മുംബൈ സബര്‍ബന്‍' ഏരിയയിലേക്കുള്ള തസ്തികകളാണ് ഇവ.

സര്‍വീസ് അഡൈ്വസര്‍, പാര്‍ട്സ് അഡൈ്വസര്‍, സര്‍വീസ് ടെക്നീഷ്യന്‍, സര്‍വീസ് മാനേജര്‍, സെയില്‍സ് ആന്റ് കസ്റ്റമര്‍ സപ്പോര്‍ട്ട്, സ്റ്റോര്‍ മാനേജര്‍, സെയില്‍സ് ആന്റ് കസ്റ്റമര്‍ സപ്പോര്‍ട്ട്, ബിസിനസ് ഓപ്പറേഷന്‍സ് അനലിസ്റ്റ്, കസ്റ്റമര്‍ സപ്പോര്‍ട്ട് സൂപ്പര്‍വൈസര്‍, കസ്റ്റമര്‍ സപ്പോര്‍ട്ട് സ്‌പെഷ്യലിസ്റ്റ്, ഡെലിവറി ഓപ്പറേഷന്‍സ് സ്‌പെഷ്യലിസ്റ്റ്, ഓര്‍ഡര്‍ ഓപ്പറേഷന്‍സ് സ്‌പെഷ്യലിസ്റ്റ്, ഇന്‍സൈഡ് സെയില്‍സ് അഡൈ്വസര്‍, കണ്‍സ്യൂമര്‍ എന്‍ഗേജ്മെന്റ് മാനേജര്‍ എന്നിവ ഈ തസ്തികകളില്‍ ഉള്‍പ്പെടുന്നു.

കമ്പനി സ്ഥാപകനും അമേരിക്കന്‍ ടെക് ശതകോടീശ്വരനുമായ എലോണ്‍ മസ്‌ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി യു എസ് സന്ദര്‍ശന വേളയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ടെസ്ലയുടെ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂടിയത്. 

കഴിഞ്ഞ ഏപ്രിലില്‍ എലോണ്‍ മസ്‌ക് ഇന്ത്യയിലേക്കുള്ള തന്റെ സന്ദര്‍ശനം അവസാന നിമിഷം മാറ്റിവച്ചിരുന്നു. 

ടെസ്ല പോലുള്ള പ്രധാന ആഗോള കമ്പനികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കമായ 500 മില്യണ്‍ യു എസ് ഡോളറിന്റെ കുറഞ്ഞ നിക്ഷേപത്തോടെ രാജ്യത്ത് നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കുന്ന കമ്പനികള്‍ക്ക് ഇറക്കുമതി തീരുവ ഇളവുകള്‍ നല്‍കുന്ന പുതിയ ഇലക്ട്രിക് വാഹന നയം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 

പുതിയ ഇവി നയത്തെക്കുറിച്ചുള്ള പങ്കാളികളുടെ യോഗത്തില്‍ വിയറ്റ്‌നാമിലെ ഇവി നിര്‍മ്മാതാക്കളായ വിന്‍ഫാസ്റ്റില്‍ നിന്നും മാരുതി സുസുക്കി, ഹ്യുണ്ടായ്, ടാറ്റ, മഹീന്ദ്ര, കിയ, സ്‌കോഡ ഓട്ടോ ഫോക്സ്വാഗണ്‍ ഇന്ത്യ, റെനോ, മെഴ്സിഡസ് ബെന്‍സ്, ബിഎംഡബ്ല്യു, ഓഡി എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ എല്ലാ പ്രധാന നിര്‍മ്മാതാക്കളുടെയും കൂടെ ടെസ്ലയെ പ്രതിനിധീകരിക്കുന്ന ഒരു ഉപദേഷ്ടാവ് പങ്കെടുത്തിരുന്നു.

ഇന്ത്യയില്‍ വാഹനങ്ങള്‍ വില്‍ക്കുന്നതിന് ഇറക്കുമതി തീരുവയില്‍ കുറവ് വരുത്താന്‍ നേരത്തെ ശ്രമിച്ചിരുന്ന ടെസ്ല ആദ്യം രാജ്യത്ത് തങ്ങളുടെ കാറുകള്‍ വില്‍ക്കാനും സര്‍വീസ് ചെയ്യാനും അനുവദിക്കുന്നില്ലെങ്കില്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കില്ലെന്ന് മസ്‌ക് പറഞ്ഞിരുന്നു.

ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ ഇന്ത്യയില്‍ വിജയിച്ചാല്‍ ടെസ്ല ഇന്ത്യയില്‍ ഒരു നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കുമെന്ന് 2021 ഓഗസ്റ്റില്‍ മസ്‌ക് പറഞ്ഞിരുന്നു. ടെസ്ല തങ്ങളുടെ വാഹനങ്ങള്‍ ഇന്ത്യയില്‍ പുറത്തിറക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ മസ്‌ക് ഇറക്കുമതി തീരുവ ലോകത്തിലെ ഏതൊരു വലിയ രാജ്യത്തെക്കാളും ഉയര്‍ന്നതാണ് ഇന്ത്യയിലേതെന്നും പറഞ്ഞിരുന്നു. 

നിലവില്‍ പൂര്‍ണ്ണമായും നിര്‍മ്മിച്ച യൂണിറ്റുകളായി ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് എഞ്ചിന്‍ വലുപ്പവും ചെലവും ഇന്‍ഷുറന്‍സ്, ചരക്ക് മൂല്യം എന്നിവയെ ആശ്രയിച്ച് 70 മുതല്‍ 100 ശതമാനം വരെ കസ്റ്റംസ് തീരുവ ചുമത്തുന്നുണ്ട്.