ചെന്നിത്തലയ്ക്ക് പമ്പ, സണ്ണി ജോസഫിന് അശോക; മന്ത്രിമന്ദിരങ്ങളിന്മേലുള്ള തർക്കത്തിനും പരിഹാരം

ചെന്നിത്തലയ്ക്ക് പമ്പ, സണ്ണി ജോസഫിന് അശോക; മന്ത്രിമന്ദിരങ്ങളിന്മേലുള്ള തർക്കത്തിനും പരിഹാരം


തിരുവനന്തപുരം: വി.ഡി.സതീശൻ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തിന് പിന്നാലെ ഉടലെടുത്ത മന്ത്രിമന്ദിര തർക്കങ്ങൾക്കും പരിഹാരം. വി.ഡി.സതീശന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് തർക്കങ്ങൾക്ക് പരിഹാരമുണ്ടാക്കിയത്. പല വസതികൾക്കായി ഒന്നിലധികം മന്ത്രിമാർ തർക്കമുയർത്തിയെങ്കിലും ചർച്ചകളെ തുടർന്ന് ധാരണ അംഗീകരിക്കുകയായിരുന്നു. 

രമേശ് ചെന്നിത്തലയുടെ ആവശ്യപ്രകാരം ക്ലിഫ് ഹൗസിനോട് ചേർന്നുള്ള പമ്പ ബംഗ്ലാവ് അദ്ദേഹത്തിന് അനുവദിച്ചു. പിണറായി സർക്കാരിൽ മന്ത്രി മുഹമ്മദ് റിയാസ് താമസിച്ചിരുന്ന വസതിയാണിത്. ക്ലിഫ് ഹൗസിനോട് ചേർന്നുള്ള മറ്റൊരു പ്രമുഖ മന്ദിരമായ അശോക കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിനാണ് നൽകിയത്. കോൺഗ്രസ് മന്ത്രിമാരിൽ കെ.മുരളീധരന് സാനഡു ബംഗ്ലാവ് എ.പി.അനിൽ കുമാറിന് കാവേരി, പി.സി.വിഷ്ണുനാഥിന് നിള, എം.ലിജുവിന് അജന്ത, റോജി.എം.ജോണിന് ഗ്രേസ്, ടി.സിദ്ദിഖിന് ഗംഗ, ബിന്ദു കൃഷ്ണയ്ക്ക് തൈക്കാട് ഹൗസ്, കെ.എ.തുളസിക്ക് പ്രശാന്ത്, ഒ.ജെ.ജെനീഷിന് മൻമോഹൻ ബംഗ്ലാവ് എന്നിങ്ങനെയാണ് അനുവദിച്ചത്. 

മുസ്ലിം ലീഗ് മന്ത്രിമാരിൽ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് ലെന്ത്രസ്റ്റ്, എൻ.ഷംസുദ്ദീന് നെസ്റ്റ്, കെ.എം.ഷാജിക്ക് പൗർണ്ണമി, പി.കെ.ബഷീറിന് ഉഷസ്, വി.ഇ.അബ്ദുൾ ഗഫൂറിന് കവടിയാർ ഹൗസ് എന്നിവയും മോൻസ് ജോസഫിന് പെരിയാർ, ഷിബുബേബി ജോണിന് എസ്സെൻഡേൻ, സി.പി.ജോണിന് റോസ് ഹൗസ് എന്നി വസതികളും അനുവദിച്ചിട്ടുണ്ട്.